ഹോട്ടൽ ഭക്ഷണം നല്ലതല്ല, എപ്പോഴും വീട്ടിലുണ്ടാക്കിയത് കഴിക്കുക എന്നെല്ലാമാണ് നമ്മൾക്കെല്ലാം കിട്ടുന്ന ഉപദേശം. വീട്ടിലുണ്ടാക്കിയ ഭക്ഷണം വൃത്തിയും ആരോഗ്യത്തിന് ദോഷം ചെയ്യാത്തതുമാകും എന്ന ബോധം നമ്മിൽ ഉള്ളതുകൊണ്ടാണ് വീട്ടിലെ ഊണ്, നാടൻ ഭക്ഷണം എന്ന ബോർഡുകൾ നമ്മുടെ നാട്ടിൽ നിറയുന്നത്. ഹോട്ടലുകളിൽ കയറാതെ എങ്ങനെയെങ്കിലും വീട്ടിലെത്തി ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുന്നവരും നിരവധി. എന്നാൽ, നമ്മുടെ വീടകങ്ങളിലെ ഭക്ഷണം എല്ലായിപ്പോഴും ഹെൽത്തിയാണോ?

വീട്ടിലുണ്ടാക്കുന്ന ഭക്ഷണം പലപ്പോഴും അനാരോഗ്യകരമാണെന്നാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്‍റെ അഭിപ്രായം. ഉയർന്ന കൊഴുപ്പും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങളുടെ പതിവ് ഉപഭോഗം അമിതവണ്ണത്തിനും അമിതഭാരത്തിനും ഒപ്പം പ്രോട്ടീൻ, വിറ്റാമിനുകൾ, ഫൈബർ തുടങ്ങിയ അവശ്യ പോഷകങ്ങളുടെ അഭാവത്തിനും കാരണമാകുന്നതാണെന്ന് എല്ലാവർക്കും അറിയാം. വീട്ടിലുണ്ടാക്കുന്ന ഭക്ഷണത്തിലും അമിതമായി കൊഴുപ്പ്, പഞ്ചസാര, ഉപ്പ് എന്നിവ ഉപയോഗിക്കുന്നുണ്ടെന്ന് ഐ.സി.എം.ആർ പറയുന്നു.

ഭക്ഷണം രുചികരമാക്കാൻ നമ്മൾ പലപ്പോഴും കുറച്ചധികം ഓയിൽ, ബട്ടർ, പഞ്ചസാര, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയെല്ലാം ചേർക്കാറുണ്ട്. ഇതെല്ലാം അനാരോഗ്യകരമായ പാചക രീതിയാണ്. മാത്രമല്ല, എണ്ണയിൽ മുക്കി പൊരിച്ചെടുക്കുന്ന പൂരി, ബട്ടൂര എന്നിവ ഹൃദയസംബന്ധിയായ അസുഖങ്ങൾ, ഭാരക്കൂടുതൽ, ടൈപ്പ് 2 പ്രമേഹം എന്നിവയുണ്ടാക്കുന്നു.

ചിലർ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, തക്കാളി പ്യൂരി പോലുള്ള സംസ്കരിച്ച മസാലകൾ എല്ലായിപ്പോഴും ഉപയോഗിക്കാറുണ്ട്. ദോഷകരമായ പ്രിസർവേറ്റീവുകളും നിറങ്ങളും ചേർത്താണ് പലപ്പോഴും ഇവ പാക്ക് ചെയ്ത് വരുന്നത്. കൂടാതെ, മറ്റൊരു പ്രശ്നമാണ് അമിതമായി വേവിക്കുന്നത്. ഉയർന്ന തീയിൽ പച്ചക്കറികൾ പാകം ചെയ്യുന്നത് അവശ്യ പോഷകങ്ങൾ ഇല്ലാതാക്കുകയാണ് ചെയ്യുക.

ഇതൊന്നും കൂടാതെ, ആവശ്യമുള്ളതിലും കൂടുതൽ ഭക്ഷണം തയാറാക്കുകയും കഴിക്കാൻ സ്നേഹത്താൽ നിർബന്ധമാക്കപ്പെടുകയും ചെയ്യുന്ന അവസ്ഥയും പ്രശ്നമാണ്. ‍ഇത് ദഹന പ്രശ്നങ്ങൾ ഉണ്ടാക്കുകയും വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

Explore More

നിപ: ഇന്നും പുതിയ പോസിറ്റീവ് കേസുകളില്ല, ചികിത്സയിലുള്ളവരുടെ ആരോഗ്യ നില തൃപ്തികരമെന്ന് വീണാ ജോർജ്

നിപ: ഇന്നും പുതിയ പോസിറ്റീവ് കേസുകളില്ല, ചികിത്സയിലുള്ളവരുടെ ആരോഗ്യ നില തൃപ്തികരമെന്ന് വീണാ ജോർജ്

കോഴിക്കോട്: നിപ വൈറസ്, ഇന്ന് പുതിയ പോസിറ്റീവ് കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. ചികിത്സയിലുള്ള രോഗികളുടെ ആരോഗ്യ നില തൃപ്തികരമാണെന്നും മന്ത്രി അറിയിച്ചു. ഇനി, 36 ഫലങ്ങൾ കൂടി ലഭിക്കാനുണ്ട്. നിലവിൽ 11 പേരാണ് ഐസോലേഷനിൽ ഉള്ളത്.

വേദന സംഹാരിയായ മെഫ്റ്റാൽ പതിവായി ഉപയോഗിക്കുന്നവരാണോ? മുന്നറിയിപ്പുമായി സർക്കാർ

വേദന സംഹാരിയായ മെഫ്റ്റാൽ പതിവായി ഉപയോഗിക്കുന്നവരാണോ? മുന്നറിയിപ്പുമായി സർക്കാർ

​തലവേദനയോ ആർത്തവ വേദനയോ അനുഭവപ്പെട്ടാൽ വേദന സംഹാരിയായ മെഫ്റ്റാലിനെ ആശ്രയിക്കുന്നവരാണോ നിങ്ങൾ​? തൊട്ടതിനും പിടിച്ചതിനുമൊക്കെ ഇതു കഴിക്കുമ്പോൾ രണ്ടുവട്ടം ആലോചിക്കുന്നത് നല്ലതായിരിക്കും. വേദന സംഹാരിയായ മെഫ്റ്റാലിന്റെ ദോഷഫലങ്ങളെ കുറിച്ച് അടുത്തിടെ ഇന്ത്യൻ ഫാർമക്കോപ്പിയ കമ്മീഷൻ മുന്നറിയിപ്പ് നൽകുകയുണ്ടായി. അതിനാൽ ഇതിന്റെ ഉപയോ​ഗത്തിൽ

കോവിഡ് വാക്സിൻ യുവാക്കളിൽ പെട്ടെന്നുള്ള മരണത്തിന് കാരണമാകുന്നില്ല, മരണ സാധ്യത കുറക്കുകയാണ് ചെയ്യുന്നതെന്ന് ഐ.സി.എം.ആർ പഠനം

കോവിഡ് വാക്സിൻ യുവാക്കളിൽ പെട്ടെന്നുള്ള മരണത്തിന് കാരണമാകുന്നില്ല, മരണ സാധ്യത കുറക്കുകയാണ് ചെയ്യുന്നതെന്ന് ഐ.സി.എം.ആർ പഠനം

ന്യൂഡൽഹി: യുവാക്കൾ പെട്ടെന്ന് കുഴഞ്ഞുവീണ് മരിക്കുന്ന സംഭവങ്ങൾ രാജ്യത്ത് വിവിധയിടങ്ങളിൽ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്‍റെ (ഐ.സി.എം.ആർ) പഠന റിപ്പോർട്ട് പുറത്ത്. യുവാക്കളിൽ പെട്ടെന്നുള്ള മരണത്തിന് കോവിഡ് വാക്സിൻ കാരണമാകുന്നില്ലെന്നും, വാക്സിൻ ചെറുപ്പക്കാർക്കിടയിൽ മരണ സാധ്യത