മനാമ: അലൂമിനിയം പാത്രങ്ങൾ പാചകത്തിനായി ഉപയോഗിക്കുന്നത് സാധാരണമാണ്. ഭാരം കുറഞ്ഞതാണ്, വില കുറവാണ്, വൈവിധ്യമാർന്ന പാത്രങ്ങൾ സുലഭമായി കിട്ടും എന്നീ കാരണങ്ങളാൽ അലൂമിനിയം പാത്രങ്ങൾക്ക് ആവശ്യക്കാരേറെയുമാണ്. എന്നാൽ, അലൂമിനിയം പാത്രങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നാണ് വിദഗ്ധർ പറയുന്നത്. പാചകം ചെയ്യുമ്പോൾ ചെറിയ അളവിലാണെങ്കിലും അലൂമിനിയം നമ്മുടെ ശരീരത്തിലെത്തും. അത് വിവിധ രോഗങ്ങൾക്ക് കാരണമാകുമെന്ന് ബഹ്‌റൈൻ സൊസൈറ്റി ഓഫ് കെമിസ്‌റ്റ് വൈസ് പ്രസിഡന്റ് ഹുസൈൻ അൽ ഹൽവാച്ചി ചൂണ്ടിക്കാട്ടുന്നു.

മനുഷ്യശരീരത്തിലെത്തുന്ന അലൂമിനിയം കണികകൾ നാഡീകോശങ്ങളെ ബാധിക്കുക മാത്രമല്ല, അൽഷൈമേഴ്‌സ്, കാൻസർ തുടങ്ങി നിരവധി രോഗങ്ങൾക്കും കാരണമാകാൻ സാധ്യതയുണ്ട്. മുട്ടയും പച്ചക്കറികളും ചിക്കിയെടുക്കുമ്പോൾ പാനിലുള്ള വസ്തുക്കൾ മനുഷ്യശരീരത്തിലെത്തുന്നു. പലതരം രോഗങ്ങൾക്ക് ഇത് കാരണമാകുന്നുണ്ട്. കറുപ്പിലോ ചാരനിറത്തിലോ ഇൻസുലേറ്റിങ് പോളിമർകൊണ്ട് പൊതിഞ്ഞ പാത്രങ്ങളിൽ പോറലുകളുണ്ടായാൽ എളുപ്പത്തിൽ നമ്മുടെ ശ്രദ്ധയിൽ വരും. എന്നാൽ അലൂമിനിയം പാത്രങ്ങളിൽ ഇതറിയാൻ ബുദ്ധിമുട്ടാണ്.

പഴങ്ങളിൽനിന്നും പച്ചക്കറികളിൽനിന്നും അലൂമിനിയം ശരീരത്തിലെത്തുക സാധാരണമാണ്. കുടിവെള്ളത്തിലൂടെയും ചെറിയ അളവിൽ അലൂമിനിയം ശരീരത്തിലെത്താം. അലൂമിനിയം ഹൈഡ്രോക്സൈഡ് അടങ്ങിയ മരുന്നുകൾ, അലൂമിനിയം ക്ലോറൈഡ് അടങ്ങിയ ഡിയോഡറന്റുകൾ എന്നിവയിലൂടെയും അലൂമിനിയം ശരീരത്തിലെത്തും. പ്രതിദിനം ഒരു കിലോഗ്രാം ഭാരത്തിന് 0.143 mg എന്ന നിലയിൽ അലൂമിനിയം ശരീരത്തിലെത്തിയാൽ പ്രശ്നമില്ല. അലൂമിനിയത്തിന്റെ അളവ് ഇതിൽ കൂടുതലായാൽ ആരോഗ്യപ്രശ്നങ്ങളുണ്ടാകുമെന്നാണ് പഠനങ്ങൾ കാണിക്കുന്നത്.

അലൂമിനിയം മനുഷ്യശരീരത്തിൽ പ്രവേശിക്കുമ്പോൾ, അത് ടിഷ്യൂകളിലും എല്ലുകളിലും ശ്വാസകോശങ്ങളിലും കേന്ദ്രീകരിക്കപ്പെടുകയും തലച്ചോറിൽ എത്തിയാൽ നാഡീവ്യവസ്ഥയെ തകരാറിലാക്കുകയുംചെയ്യുമെന്ന് അൽ ഹൽവാച്ചി അഭിപ്രായപ്പെടുന്നു. കാൻസർ, പൾമണറി ഫൈബ്രോസിസ്, ശ്വാസകോശ രോഗങ്ങൾ, അസ്ഥി രോഗങ്ങൾ എന്നിവക്കും ഇത് കാരണമാകുന്നതായി പഠനങ്ങളുണ്ട്. പാത്രങ്ങൾ ഉരച്ചു കഴുകുന്നത് അപകടകരമാണ്. വില നോക്കാതെ സ്ക്രാച്ച് പ്രൂഫ്, സ്റ്റിക്ക്പ്രൂഫ് കുക്ക് വെയറുകൾ വാങ്ങാനാണ് അദ്ദേഹം ഉപദേശിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Explore More

പകര്‍ച്ചവ്യാധി പ്രതിരോധത്തിന് മുന്നൊരുക്കവുമായി വണ്‍ ഹെല്‍ത്ത്

പകര്‍ച്ചവ്യാധി പ്രതിരോധത്തിന് മുന്നൊരുക്കവുമായി വണ്‍ ഹെല്‍ത്ത്

തിരുവനന്തപുരം: മനുഷ്യന്റെ ആരോഗ്യത്തിനോടൊപ്പം മൃഗങ്ങളുടേയും പ്രകൃതിയുടേയും ആരോഗ്യം ഉറപ്പ് വരുത്തി പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കുവാനായി വണ്‍ ഹെല്‍ത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരുന്നു. ഏകാരോഗ്യ സമീപനത്തിലൂടെ ജന്തുജന്യ രോഗങ്ങളുള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധി പ്രതിരോധമാണ് ലക്ഷ്യമിടുന്നത്. സംസ്ഥാന തലത്തില്‍ ഏകാരോഗ്യ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത് സെന്റര്‍ ഫോര്‍ വണ്‍

മുണ്ടിനീര്: ആഗസ്റ്റിൽ 6326 പേർക്ക് രോഗബാധ

പാലക്കാട്: സംസ്ഥാനത്ത് പകർച്ചപ്പനികൾക്കു പുറമെ മുണ്ടിനീരും പടരുന്നു. കഴിഞ്ഞമാസം മാത്രം 6326 പേരാണ് ചികിത്സ തേടിയത്. ഈ വർഷം ആഗസ്റ്റ് 31 വരെ 40,318 പേർക്ക് രോഗബാധയുണ്ടായി. മംപ്സ് വൈറസ് മൂലമുണ്ടാകുന്ന പകർച്ചവ്യാധിയാണ് മുണ്ടിനീര്. പനി, തലവേദന, അസ്വാസ്ഥ്യം, പേശി വേദന,

മലപ്പുറത്ത് നാലു കുട്ടികള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

പള്ളിക്കൽ (മലപ്പുറം): 141 പേര്‍ക്ക് ഭക്ഷ്യവിഷബാധയുണ്ടായതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയില്‍ മലപ്പുറം ജില്ലയിൽ നാലു വിദ്യാർഥികള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. സ്‌കൂള്‍ കിണറ്റിലെ വെള്ളത്തില്‍ കോളിഫോം ബാക്ടീരിയയുടെ ഉയര്‍ന്ന അളവിലുള്ള സാന്നിധ്യവും കണ്ടെത്തി. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രി ലാബില്‍നിന്നുള്ള പരിശോധന