പാലക്കാട്: മഴ അൽപം ശമിച്ചെങ്കിലും സംസ്ഥാനത്ത് പകർച്ചവ്യാധികൾ ഒഴിയുന്നില്ല. ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ വിവിധ തരം പനികൾ ബാധിച്ച് ജൂലൈയിൽ മാത്രം 74 മരണങ്ങളാണുണ്ടായത്. ഇതിൽ കൂടുതൽ മരണം സംഭവിച്ചത് എലിപ്പനി ബാധിച്ചാണ്-27 പേർ.

ഇതിനുപുറമെ 22 മരണങ്ങൾ എലിപ്പനി ബാധിച്ചാണോയെന്ന് സംശയിക്കുന്നുമുണ്ട്. 440 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരുന്നത്. എച്ച്1എൻ1 ബാധിച്ച് 24 പേരും ഇക്കാലയളവിൽ മരിച്ചു.

ഡെങ്കിപ്പനി മൂലം ഏഴുപേരും ഹെപ്പറ്റൈറ്റിസ് എ ബാധിച്ച് എട്ടുപേരും വയറിളക്ക രോഗങ്ങൾമൂലം നാലുപേരും ചിക്കൻ പോക്സ് ബാധിച്ച് രണ്ടുപേരും മരിച്ചു.

നിപ, വെസ്റ്റ് നൈൽ എന്നിവ ബാധിച്ച് രണ്ടുപേർക്കും ജീവൻ നഷ്ടപ്പെട്ടു. 3805 പേർക്കാണ് കഴിഞ്ഞമാസം ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. 12 പേരുടെ മരണം ഡെങ്കി മൂലമാണോ എന്ന് സംശയമുണ്ട്.

ആഗസ്റ്റ് ഒന്ന്, രണ്ട്, മൂന്ന് തീയതികളിൽ പനി, ഹെപ്പറ്റൈറ്റിസ്, എച്ച്1 എൻ1 എന്നിവ ബാധിച്ച് ഓരോ ആൾ വീതവും എലിപ്പനി ബാധിച്ച് രണ്ടു പേരും മരിച്ചു. ഈ വർഷം ഇതുവരെ 90 പേരാണ് എലിപ്പനി ബാധിച്ച് മരിച്ചത്. എച്ച്1എൻ1 ബാധിച്ച് 35 പേരും ഹെപ്പറ്റൈറ്റിസ് എ ബാധിച്ച് 33 പേരും ഡെങ്കിപ്പനി മൂലം 29 പേരും മരിച്ചു.

വെസ്റ്റ് നൈൽ നാലുപേരുടെ ജീവനെടുത്തപ്പോൾ ചെള്ളുപനി ബാധിച്ച് അഞ്ചുപേരാണ് മരിച്ചത്. ഇതിനുപുറമെ പനി ബാധിച്ച് ഒമ്പതുപേരും മലേറിയ മൂലം ഒരാളും മരിച്ചു. 14 പേർ ചിക്കൻപോക്സ് മൂലവും മരിച്ചു.

വയറിളക്ക രോഗങ്ങൾ ഒമ്പത് പേരുടെ ജീവനെടുത്തു. റാബിസ് ബാധിച്ച് 13 പേർ മരിച്ചു. എ.ഇ.എസ് (അക്യൂട്ട് എൻസഫലിറ്റിസ് സിൻഡ്രോം) ബാധിച്ച് രണ്ടുപേർക്കും ജീവൻ പൊലിഞ്ഞു. ആഗസ്റ്റിൽ മൂന്നു ദിവസത്തിനിടെ 32,746 പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്.

Leave a Reply

Your email address will not be published. Required fields are marked *

Explore More

യു.എസിൽ കൊറോണ വൈറസിന്റെ പുതിയ വകഭേദം ‘ബിഎ.3.2’ വ്യാപിക്കുന്നു

യു.എസിൽ കൊറോണ വൈറസിന്റെ പുതിയ വകഭേദം ‘ബിഎ.3.2’ വ്യാപിക്കുന്നു

വാഷിങ്ടൺ: യു.എസിൽ കൊറോണ വൈറസിന്റെ ഏറ്റവും പുതിയ വകഭേദം സികാഡ എന്നുവിളിക്കുന്ന ബിഎ.3.2 പടരുന്നത് ആശങ്ക സൃഷ്ടിക്കുന്നു. രാജ്യത്ത് കൊറോണ വൈറസിന്റെ വ്യാപനം കുറഞ്ഞുവരുന്നുണ്ടെങ്കിലും ജനിതക വ്യത്യാസങ്ങളെ തുടർന്ന് പുതിയ വകഭേദം ആരോഗ്യ മേഖലയിൽ ആശങ്കക്ക് കാരണമായിട്ടുണ്ട്. മറ്റു വകഭേദങ്ങളെപ്പോലെ തന്നെ

അറിയാം, പ്രമേഹത്തെക്കുറിച്ചെല്ലാം…

ലോകത്ത് ഏറ്റവും കൂടുതൽ പ്രമേഹരോഗികളുള്ള രണ്ടാമത്തെ രാജ്യം ഇന്ത്യയാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതലുള്ളതാവട്ടെ നമ്മുടെ കേരളത്തിലും. കേരളത്തിലെ 20 ശതമാനം പേരും പ്രമേഹരോഗികളാണെങ്കിൽ അടുത്ത 30 ശതമാനം പേർ പ്രമേഹം വരാൻ സാധ്യതയുള്ളവരാണ്. പുതിയ ജീവിതസാഹചര്യങ്ങളിലെ ഭക്ഷണക്രമവും ജീവിതശൈലിയും പ്രമേഹംപോലുള്ളവയെക്കൊണ്ട് മനുഷ്യനെ

ആരോഗ്യമുള്ള വൃക്കകൾക്ക് ദിവസവും എത്ര അളവ് വെള്ളം കുടിക്കണം? അറിയാം ഈ സത്യങ്ങൾ

ആരോഗ്യമുള്ള വൃക്കകൾക്ക് ദിവസവും എത്ര അളവ് വെള്ളം കുടിക്കണം? അറിയാം ഈ സത്യങ്ങൾ

പുരാതന കാലം മുതൽ വെള്ളം ജീവന്റെ ‘അമൃത’മായി കണക്കാക്കപ്പെടുന്നു. താപനില നിയന്ത്രിക്കുന്നതും പോഷകങ്ങൾ വഹിക്കുന്നതും മുതൽ മാലിന്യം പുറന്തള്ളുന്നതു വരെയുള്ള ശാരീരിക പ്രവർത്തനങ്ങൾ നിലനിർത്തുന്നതിന് മാത്രമല്ല, ദഹനത്തെ സഹായിക്കുന്നതിനും സന്ധികളെ ലൂബ്രിക്കേറ്റ് ചെയ്യുന്നതിനും തലച്ചോറിന്റെ പ്രവർത്തനത്തെ പിന്തുണക്കുന്നതിനും ഇത് വളരെ പ്രധാനമാണ്.