ഒരു സ്ത്രീ ഗർഭിണിയാകുന്നതു മുതൽ ഒരുപാട് പ്രയാസങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഈ പ്രയാസങ്ങളെയെല്ലാം നേരിട്ട് മാനസികവും ശാരീരീകവുമായ ശക്തി വീണ്ടെടുക്കുന്നതിനും, ഗർഭാശയ ശുദ്ധി വരുത്തുന്നതിനും, ഗർഭാശയത്തിന്‍റെയും മറ്റു അനുബന്ധ അവയവങ്ങളുടെ പൂർവാവസ്ഥ കൈവരിക്കുന്നതിനും, മുലപ്പാൽ ലഭിക്കുന്നതിനും, ദഹന ശക്തിയും രോഗ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും, കുഞ്ഞിന്‍റെ ആരോഗ്യത്തിനും വളർച്ചക്കും, പേശികളുടെ അയവിനും പ്രസവാനന്തര ശുശ്രൂഷ അനിവാര്യമാണ്.

ഇതിൽ കഴിക്കാനുള്ള മരുന്നുകളും പുറമെയുള്ള ചികിത്സകളും ഉൾപ്പെടും. സൂതികയുടെ അവസ്ഥ, പ്രവാസവകാലം, പ്രസവരീതി എന്നിവയേയും, ഓരോസൂതികക്കും സ്റ്റിച്ച് (മുറിവ്) ഉണങ്ങാൻ എടുക്കുന്ന സമയത്തെ ആശ്രയിച്ച് പ്രസവ ശുശ്രൂഷയിൽ ചില മാറ്റങ്ങൾ ഉണ്ടായിരിക്കുന്നതാണ്.

പ്രസവശേഷമുള്ള ഒന്നരമാസമോ അല്ലെങ്കില്‍ അടുത്ത മാസമുറ തുടങ്ങുന്നതുവരെയോ ഉള്ള സമയമാണ് ആയുര്‍വേദത്തില്‍ സൂതികാകാലം. ഈ ഘട്ടത്തിലൂടെ കടന്നുപോകുന്ന സ്ത്രീകളെ ‘സൂതിക’ എന്ന് വിളിക്കുന്നു. സൂതികാകാലം തന്നെയാണ് പ്രസവരക്ഷയില്‍ ഏറ്റവും നിര്‍ണായകം.

പ്രസവ ശുശ്രൂഷയിൽ പ്രധാനപ്പെട്ടത് വേതു കുളിയാണ്. പണ്ടൊക്കെ പച്ചിലകൾ ഇട്ട് തിളപ്പിച്ച വെള്ളമായിരുന്നു കുളിക്കാൻ ഉപയോഗിച്ചിരുന്നത്. ഇതിനെ വേതുവെള്ളം എന്ന് പറയും. നൽപ്പാമരപ്പട്ട (അത്തി, ഇത്തി, അരയാൽ, പേരാൽ) എന്നിവയിട്ട് തലേദിവസം തിളപ്പിച്ച വെള്ളം പിറ്റേദിവസം ചെറുചൂടോടെ വേതുകുളിക്കായി ഉപയോഗിക്കും.

കുളിക്കുന്നതിനു മുമ്പ് ആയുർവേദ തൈലം ( ധനന്ത്വരം കൂഴമ്പോ, തൈലമോ) ദേഹത്ത് പുരട്ടുക. തലയിൽ വേറെ തൈലമാണ് ഉപയോഗിക്കാറ്. കൂടാതെ അനേകതരം പാക്കുകളും ഉപയോഗിക്കാവുന്നതാണ്. എണ്ണ കഴുകിക്കളയുന്നതിന് ദേഹത്ത് ചെറുപയർപൊടിയും തലയിൽ താളിയിൽ തേക്കാം. പിന്നീട് വയറ് മുറുക്കിക്കെട്ടണം. പിന്നീട് കുറച്ച് വെള്ളം കുടിച്ചതിനുശേഷം, നിവർന്ന് കിടന്ന് ശ്വസോച്ഛാസം ചെയ്യുക. ഇതൊക്കെയാണ് പ്രധാന പ്രസവാനന്തര ശുശ്രൂഷ.

(കോയമ്പത്തൂർ ആയുർവേദിക് സെന്റർ, ബർക്കയിലെ ഡോക്ടറാണ് ലേഖിക)

Leave a Reply

Your email address will not be published. Required fields are marked *

Explore More

പുകവലി നിർത്താം, പരിഹാരം സ്മാർട്ട് വാച്ചിലുണ്ട്

പുകവലി നിർത്താം, പരിഹാരം സ്മാർട്ട് വാച്ചിലുണ്ട്

പുകവലി നിർത്തണമെന്ന് ആഗ്രഹമുണ്ടാകും. പക്ഷേ, ആ ശീലം പെട്ടെന്ന് ഉപേക്ഷിക്കാനും കഴിയുന്നില്ല. ഇങ്ങനെ ആശയക്കുഴപ്പത്തിൽ കഴിയുന്നവർക്ക് പ്രശ്നം പരിഹരിക്കാൻ പുതിയൊരു മാർഗം തുറന്നിരിക്കുന്നു. ടെക്നോളജിയുടെ കാലമാണല്ലോ. ഇക്കാര്യത്തിലും അൽപം ടെക്നോളജിയാകാം. കൈയിൽ കെട്ടിയിരിക്കുന്ന സ്മാർട്ട് വാച്ചിലാണ് പരിഹാരം ഒളിച്ചിരിക്കുന്നത്! ആലോചിച്ചുനോക്കൂ: പുകവലിക്കാനായി

ഗ്യാസ് മരുന്ന് പതിവാണോ? ഹൃദയവും വൃക്കയും പണിതരും

ഗ്യാസ് മരുന്ന് പതിവാണോ? ഹൃദയവും വൃക്കയും പണിതരും

ഗ്യാസ്ട്രബിളിന്റെ വിവിധ ഭാവങ്ങളായ വയർ അസ്വസ്ഥത, നെഞ്ചെരിച്ചിൽ, സ്‍തംഭനം, വയറുവേദന തുടങ്ങിയവയുണ്ടായാൽ സ്ഥിരമായി ഗ്യാസ് മരുന്നുകൾ കഴിക്കുന്നവർക്ക് ഹൃദയാഘാതത്തിനും വൃക്കസംബന്ധമായ പ്രശ്നങ്ങൾക്കും സാധ്യത കൂടുതലെന്ന് വിദഗ്ധർ. ആമാശയത്തിലെ ആസിഡിന്റെ ഉൽപാദനം കുറക്കുന്ന പ്രോട്ടോണ്‍ പമ്പ് ഇന്‍ഹിബിറ്ററുകളും (പി.പി.ഐകൾ) കൂടുതലുള്ള ആസിഡിനെ നിർവീര്യമാക്കുന്ന

ആരോഗ്യമന്ത്രിയുടെ തട്ടകം: ‘രോഗം’ ആരോഗ്യ മേഖലക്ക്

പത്തനംതിട്ട: ആരോഗ്യമന്ത്രി വീണ ജോർജിന്‍റെ തട്ടകമായിട്ടും ജില്ലയിലെ സർക്കാർ ആശുപത്രികളുമായി ബന്ധപ്പെട്ട് അസ്വസ്ഥതകൾ പുകയുന്നത് ആരോഗ്യമേഖലക്ക് നാണക്കേടാകുന്നു. ഡോക്ടർമാരുമായി ബന്ധപ്പെട്ട വിഷയങ്ങൾ വഷളാകുന്നത് ആശുപത്രികളുടെ ദൈനംദിന പ്രവർത്തനത്തെ ബാധിച്ചുതുടങ്ങി. ഡോക്ടർമാരുടെ സ്ഥലംമാറ്റം, പരാതികളിൽ തീരുമാനമില്ലാത്തത്, എൻ.എച്ച്.എം ഡോക്ടർമാരുടെ വേതനം മുടങ്ങൽ, ആശുപത്രികളിലെ