ഒരു സ്ത്രീ ഗർഭിണിയാകുന്നതു മുതൽ ഒരുപാട് പ്രയാസങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഈ പ്രയാസങ്ങളെയെല്ലാം നേരിട്ട് മാനസികവും ശാരീരീകവുമായ ശക്തി വീണ്ടെടുക്കുന്നതിനും, ഗർഭാശയ ശുദ്ധി വരുത്തുന്നതിനും, ഗർഭാശയത്തിന്‍റെയും മറ്റു അനുബന്ധ അവയവങ്ങളുടെ പൂർവാവസ്ഥ കൈവരിക്കുന്നതിനും, മുലപ്പാൽ ലഭിക്കുന്നതിനും, ദഹന ശക്തിയും രോഗ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും, കുഞ്ഞിന്‍റെ ആരോഗ്യത്തിനും വളർച്ചക്കും, പേശികളുടെ അയവിനും പ്രസവാനന്തര ശുശ്രൂഷ അനിവാര്യമാണ്.

ഇതിൽ കഴിക്കാനുള്ള മരുന്നുകളും പുറമെയുള്ള ചികിത്സകളും ഉൾപ്പെടും. സൂതികയുടെ അവസ്ഥ, പ്രവാസവകാലം, പ്രസവരീതി എന്നിവയേയും, ഓരോസൂതികക്കും സ്റ്റിച്ച് (മുറിവ്) ഉണങ്ങാൻ എടുക്കുന്ന സമയത്തെ ആശ്രയിച്ച് പ്രസവ ശുശ്രൂഷയിൽ ചില മാറ്റങ്ങൾ ഉണ്ടായിരിക്കുന്നതാണ്.

പ്രസവശേഷമുള്ള ഒന്നരമാസമോ അല്ലെങ്കില്‍ അടുത്ത മാസമുറ തുടങ്ങുന്നതുവരെയോ ഉള്ള സമയമാണ് ആയുര്‍വേദത്തില്‍ സൂതികാകാലം. ഈ ഘട്ടത്തിലൂടെ കടന്നുപോകുന്ന സ്ത്രീകളെ ‘സൂതിക’ എന്ന് വിളിക്കുന്നു. സൂതികാകാലം തന്നെയാണ് പ്രസവരക്ഷയില്‍ ഏറ്റവും നിര്‍ണായകം.

പ്രസവ ശുശ്രൂഷയിൽ പ്രധാനപ്പെട്ടത് വേതു കുളിയാണ്. പണ്ടൊക്കെ പച്ചിലകൾ ഇട്ട് തിളപ്പിച്ച വെള്ളമായിരുന്നു കുളിക്കാൻ ഉപയോഗിച്ചിരുന്നത്. ഇതിനെ വേതുവെള്ളം എന്ന് പറയും. നൽപ്പാമരപ്പട്ട (അത്തി, ഇത്തി, അരയാൽ, പേരാൽ) എന്നിവയിട്ട് തലേദിവസം തിളപ്പിച്ച വെള്ളം പിറ്റേദിവസം ചെറുചൂടോടെ വേതുകുളിക്കായി ഉപയോഗിക്കും.

കുളിക്കുന്നതിനു മുമ്പ് ആയുർവേദ തൈലം ( ധനന്ത്വരം കൂഴമ്പോ, തൈലമോ) ദേഹത്ത് പുരട്ടുക. തലയിൽ വേറെ തൈലമാണ് ഉപയോഗിക്കാറ്. കൂടാതെ അനേകതരം പാക്കുകളും ഉപയോഗിക്കാവുന്നതാണ്. എണ്ണ കഴുകിക്കളയുന്നതിന് ദേഹത്ത് ചെറുപയർപൊടിയും തലയിൽ താളിയിൽ തേക്കാം. പിന്നീട് വയറ് മുറുക്കിക്കെട്ടണം. പിന്നീട് കുറച്ച് വെള്ളം കുടിച്ചതിനുശേഷം, നിവർന്ന് കിടന്ന് ശ്വസോച്ഛാസം ചെയ്യുക. ഇതൊക്കെയാണ് പ്രധാന പ്രസവാനന്തര ശുശ്രൂഷ.

(കോയമ്പത്തൂർ ആയുർവേദിക് സെന്റർ, ബർക്കയിലെ ഡോക്ടറാണ് ലേഖിക)

Leave a Reply

Your email address will not be published. Required fields are marked *

Explore More

സന്തോഷ വർഷത്തിന് നാച്വറൽ ഡോപമിൻ ബൂസ്റ്റർ ടിപ്സ്

സന്തോഷ വർഷത്തിന് നാച്വറൽ ഡോപമിൻ
ബൂസ്റ്റർ ടിപ്സ്

പോസ്റ്റ് കാർഡ് ടെക്നോളജി മനുഷ്യനെ നിഷ്പ്രഭരാക്കുംവിധം വളർന്ന കാലമാണ്. പേക്ഷ, കാലം എത്ര മാറിയാലും ചിലതൊന്നും പകരം വെക്കാനില്ലാതെ തുടരും. അതിലൊന്നാണ് പോസ്റ്റ് കാർഡ്. പോസ്റ്റ് കാർഡ് ഉപയോഗിക്കൂ; അതിൽ എന്തെങ്കിലുമൊക്കെ എഴുതി, വരച്ച് വേണ്ടപ്പെട്ടവർക്ക് അയക്കൂ. ആകാശമാണതിര് രാത്രിയിൽ ആകാശ

ക്ഷയരോഗ നിവാരണ യജ്ഞത്തിലേക്ക് കൊച്ചി കപ്പൽശാല 24 ലക്ഷം രൂപ കൈമാറി

ക്ഷയരോഗ നിവാരണ യജ്ഞത്തിലേക്ക് കൊച്ചി കപ്പൽശാല 24 ലക്ഷം രൂപ കൈമാറി

കൊച്ചി: എറണാകുളം ജില്ലയിലെ ക്ഷയരോഗ നിവാരണ യജ്ഞത്തിലേക്ക് കൊച്ചി കപ്പൽശാല 24 ലക്ഷം രൂപയുടെ സി.എസ്.ആർ ഫണ്ട് നൽകുന്നതിനുള്ള ധാരണാപത്രം ഒപ്പുവച്ചു. പ്രധാനമന്ത്രി ടി.ബി മുക്ത് ഭാരത് അഭിയാന്റെ കീഴിൽ നിക്ഷയ് മിത്ര പദവി ലഭിച്ച കൊച്ചി കപ്പൽ ശാലയുടെ സി.എസ്.ആർ

ചികിത്സപ്പിഴവ്: രോഗികളുടെ അപ്പീൽ പരിഗണിക്കാൻ എൻ.എം.സി

ചികിത്സപ്പിഴവ്: രോഗികളുടെ അപ്പീൽ പരിഗണിക്കാൻ എൻ.എം.സി

ന്യൂഡൽഹി: ചികിത്സപ്പിഴവുമായി ബന്ധപ്പെട്ട് രോഗികൾക്ക് ഇനിമുതൽ ദേശീയ മെഡിക്കൽ കമീഷനിൽ (എൻ.എം.സി) അപ്പീൽ നൽകാം. ഇതുസംബന്ധിച്ച നിർണായക നയംമാറ്റത്തിന് കമീഷൻ യോഗം അംഗീകാരം നൽകി. രോഗികളുടെയും ബന്ധുക്കളുടെയും പരാതികൾ പരിഗണിക്കാനാവില്ലെന്ന കമീഷൻ നിലപാടിൽ രാജ്യവ്യാപകമായി പ്രതിഷേധമുയർന്നിരുന്നു. ജോലിയിലെ പെരുമാറ്റദൂഷ്യം, ചികിത്സപ്പിഴവ് തുടങ്ങി