തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെയും പെൻഷൻ‌കാരുടെയും ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പിന്‍റെ കാലാവധി തീരാൻ ഒരു വർഷം മാത്രം ശേഷിക്കുമ്പോഴും ഇൻഷുറൻസ് കമ്പനിയുമായുള്ള കരാർ പരമരഹസ്യമാക്കി സർക്കാർ. 2022 ജൂലൈ ഒന്നുമുതൽ 2025 ജൂൺ 30 വരെ മൂന്ന് വർഷത്തേക്കാണ് കരാർ.

ഇതുസംബന്ധിച്ച് നിയമസഭയിൽ ഉന്നയിച്ച ചോദ്യങ്ങൾക്ക് ‘ഇൻഷുറൻസ് കമ്പനിയുമായി നടത്തിയ കരാറിന്‍റെ രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കാത്ത സാഹചര്യത്തിൽ കരാർ പരസ്യപ്പെടുത്താൻ കഴിയില്ല’ എന്നാണ് ധനമന്ത്രിയുടെ മറുപടി. സർക്കാർ ജീവനക്കാരും പെൻഷൻകാരും ആശ്രിതരുമടക്കം 30 ലക്ഷത്തോളം പേർ അംഗങ്ങളായ പദ്ധതിയുടെ കരാർ രഹസ്യമാക്കുന്നതെന്തിനെന്ന ചോദ്യത്തിനും ഉത്തരമില്ല.

കാഷ്ലെസ് സംവിധാനം അവസാനിപ്പിച്ചത് മുതൽ പാക്കേജുകളുടെ പേരിലെ പ്രഹസനവും ആശുപത്രികൾ മെഡിസെപ് കാർഡ് സ്വീകരിക്കാത്തതുമടക്കം പദ്ധതി ജീവനക്കാരെയും ആശ്രിതരെയും വട്ടം കറക്കാൻ തുടങ്ങിയിട്ട് ഏറെനാളായി. മെഡിസെപ്പിന്‍റെ മറവിൽ കെ.ജി.എസ്.എം.എ റൂൾസ് പ്രകാരം ജീവനക്കാർക്കുള്ള മെഡിക്കൽ റീ ഇമ്പേഴ്സ്മെന്‍റ് സംവിധാനവും അവസാനിപ്പിച്ചിരുന്നു.

നിയമബാധ്യതയിൽനിന്ന് തലയൂരി

സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ആരോഗ്യ പരിപാലനം സര്‍ക്കാറിന്‍റെ ഉത്തരവാദിത്തമാണെന്ന് വ്യവസ്ഥ ചെയ്യുന്നതാണ് 1960ലെ കേരള ഗവ. സർവന്‍സ് മെഡിക്കൽ അറ്റന്‍റൻസ് റൂൾസ് (കെ.ജി.എസ്.എം.എ). ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ് ആരംഭിച്ചെങ്കിലും കെ.ജി.എസ്.എം.എ പ്രകാരമുള്ള റീ ഇമ്പേഴ്സ്മെന്‍റ് സംവിധാനം തുടരുമെന്നായിരുന്നു അന്ന് സർക്കാർ പ്രഖ്യാപിച്ചത്.

നിയമസഭ പാസാക്കിയതിനാൽ നിയമപ്രാബല്യമുണ്ടെന്നതായിരുന്നു കാരണം. എന്നാൽ ‘മെഡിസെപ് വന്നശേഷം സർക്കാർ അംഗീകൃത സ്വകാര്യ ആശുപത്രികളിലെ ചികിത്സക്ക് കെ.ജി.എസ്.എം.എ റൂൾ പ്രകാരം മെഡിക്കൽ റീ ഇമ്പേഴ്സ്മെന്‍റ് അനുവദിക്കുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നാണ്’ സർക്കാർ നിലപാട്.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ജീവനാണ്, ശ്രദ്ധ വേണം

ആരോഗ്യകരമായ ജീവിതശൈലി ഒരു മനുഷ്യനെ ആരോഗ്യവാനും ഊർജസ്വലനുമായി നിലനിർത്താനും അതുവഴി രോഗങ്ങൾക്കുള്ള സാധ്യത കുറക്കാനും സഹായിക്കുന്നു. എന്നാലിന്ന് നമ്മുടെ ജീവിതശൈലി പല രോഗങ്ങൾക്കും കാരണമാകുന്നു. ഏതെങ്കിലും തരത്തിലുള്ള രോഗങ്ങൾ വരുമ്പോഴോ അസ്വസ്ഥതകൾ അനുഭവപ്പെടുമ്പോഴോ മാത്രമേ നാം നമ്മുടെ ജീവിതശൈലിയെക്കുറിച്ച് ആലോചിക്കാറുള്ളൂ. ജീവിതശൈലീരോഗങ്ങൾ

ഉയർന്ന രക്തസമ്മർദം: കാലുകളിൽ വരുന്ന ഈ ലക്ഷണങ്ങൾ കരുതിയിരിക്കാം

ഉയർന്ന രക്തസമ്മർദം: കാലുകളിൽ വരുന്ന  ഈ ലക്ഷണങ്ങൾ കരുതിയിരിക്കാം

നിശ്ശബ്ദ കൊലയാളി എന്നാണ് ഉയർന്ന രക്തസമ്മര്‍ദം high-blood-pressure അറിയപ്പെടുന്നത്. പ്രത്യേകിച്ച് ലക്ഷണങ്ങളൊന്നും ഇതു മൂലം ആദ്യം പുറമേ കാണപ്പെടില്ല. പെട്ടെന്നൊരു ദിവസം ഹൃദയാഘാതമോ പക്ഷാഘാതമോ ഉണ്ടാകുമ്പോഴാണ് പലരും ഇതിനെക്കുറിച്ച് അറിയുക തന്നെ. എന്നാൽ ഉയർന്ന രക്തസമ്മർദം ശരീരത്തിന്റെ കീഴ്ഭാഗത്ത്, പ്രത്യേകിച്ച് കാലുകളിൽ

ഗർഭകാലത്തെ ദന്തപരിചരണം

ഗർഭകാലത്തെ ദന്തപരിചരണം

ഗർഭാവസ്ഥയിൽ ശരീരത്തിലുണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങൾ ദന്താരോഗ്യത്തെ ബാധിക്കുന്നതായി കണ്ടുവരുന്നു. ഗർഭിണികളിൽ ഉണ്ടാകുന്ന ദന്ത രോഗങ്ങൾ കുഞ്ഞിന്റെ ആരോഗ്യത്തിനും ഭീഷണിയാണ്. ഗുരുതരമായ മോണരോഗങ്ങൾ കുഞ്ഞുങ്ങൾക്ക് പ്രീമച്വർ ബർത്ത്, തൂക്കക്കുറവ് എന്നിവ ഉണ്ടാക്കുന്നതായി പഠനങ്ങൾ തെളിയിക്കുന്നു. ഗർഭകാലത്ത് സാധാരണയായി കണ്ടുവരുന്ന ദന്തരോഗങ്ങൾ a. മോണ