തിരുവനന്തപുരം: ‘നിപ’ ഭീഷണി ഇല്ലാതാക്കാൻ മുൻകരുതലിന്‍റെ ഭാഗമായി വവ്വാലുകളിൽ സാമ്പ്ൾ പരിശോധനക്ക് തുടക്കം. കേന്ദ്ര സർക്കാർ മാർഗനിർദേശപ്രകാരം വനം വകുപ്പ് സഹകരണത്തോടെ മൃഗസംരക്ഷണ വകുപ്പാണ് സാമ്പ്ൾ ശേഖരണം ആരംഭിച്ചത്. തലസ്ഥാന ജില്ലയിലെ പാലോട് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസസിലെ ചീഫ് ഡിസീസ് ഇൻവെസ്റ്റിഗേഷൻ ഓഫിസർ ഡോ. ഷീല സാലിയുടെ മേൽനോട്ടത്തിലാണ് പ്രവർത്തനം.

കേരളത്തെ ആശങ്കയിലാക്കിയ നിപ 2018ൽ കോഴിക്കോട്ടും പിന്നീട് എറണാകുളം ജില്ലയിലുമാണ് സ്ഥിരീകരിച്ചത്. മൂന്നു തവണ രോഗബാധ ഉണ്ടായ ജില്ലയായതിനാൽ കോഴിക്കോട്ട് ആണ് ആദ്യഘട്ടം തുടങ്ങിയത്. മേയ് മുതൽ ഡിസംബർ വരെയാണ് ഇപ്പോഴുള്ള ക്രമീകരണം. മാസം ഏഴുദിവസം എന്ന രീതിയിലാണ് കോഴിക്കോട് ജില്ലയിലെ ജാനകിക്കാട് മേഖലയിൽ ഉൾപ്പെടുന്ന വടകര, കുറ്റ്യാടി പ്രദേശങ്ങളിൽ പരിശോധന നടക്കുന്നത്.

വെറ്റിറിനറി സർജന്‍റെ നേതൃത്വത്തിൽ മേയ് 24ന് തുടങ്ങിയ ആദ്യയാഴ്ച പരിശോധന മേയ് 30വരെ തുടരും. വവ്വാലുകളുടെ സാന്നിധ്യം ആദ്യം നിരീക്ഷിക്കും. പിന്നീട് ജിയോമാപ്പിങ് നടത്തും. തുടർന്ന് സഞ്ചാരപഥവും മനസ്സിലാക്കിയ ശേഷമാകും സാമ്പ്ൾ ശേഖരണം. ചത്ത വവ്വാലുകളെ കണ്ടെത്തുകയാണെങ്കിൽ അവയുടെയും അവശനിലയിലോ മറ്റോ കാണുന്നുണ്ടെങ്കിൽ അവയുടെയും സാമ്പിളും ശേഖരിക്കും.

ഓരോ ഘട്ടത്തിലും ശേഖരിക്കുന്ന സാമ്പ്ൾ ഭോപാലിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈസെക്യൂരിറ്റി അനിമൽ ഡിസീസസിൽ പരിശോധിക്കും. ജൂലൈയോടെ ആദ്യഘട്ടം ഫലം വരുമെന്നാണ് പ്രതീക്ഷ. വവ്വാലുകളിൽനിന്ന് ശേഖരിക്കുന്ന സിറം സാമ്പിളുകളിൽ നിപ വൈറസിനെതിരെയുള്ള ഇമ്യൂണോഗ്ലോബലിനുകളുടെ സാന്നിധ്യമാണ് നോക്കുക. പഴംതീനി വവ്വാലുകളിലാണ് കേരളത്തില്‍ നിപ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചിട്ടുള്ളത്. മറ്റു വവ്വാലുകളെ പിടികൂടിയോ അതല്ലെങ്കിൽ സാമ്പ്ൾ ശേഖരിച്ചോ പഠനം നടത്തണമെന്ന ആവശ്യം ഉയർന്നിരുന്നു. എങ്കിലേ കൂടുതല്‍ ഇനം വവ്വാലുകളില്‍ വൈറസ് സാന്നിധ്യമുണ്ടോ എന്ന് സ്ഥിരീകരിക്കാനാവൂ എന്നാണ് ഗവേഷകരുടെ അഭിപ്രായം.

Kerala Health News | Best Health News Portal in Kerala

Leave a Reply

Your email address will not be published. Required fields are marked *

Explore More

തൈറോയ്ഡ് ഹോർമോൺ തകരാറുകൾ അറിയണം

മനുഷ്യശരീരത്തിൽ വളരെ പ്രാധാന്യമർഹിക്കുന്ന അവയവമാണ് തൈറോയ്ഡ് ഗ്രന്ഥി. വളർച്ചയുടെ പ്രാരംഭഘട്ടത്തിൽ ഭ്രൂണാവസ്ഥയിൽ 20 മുതൽ 24 ദിവസം ഉള്ളപ്പോൾതന്നെ തൈറോയ്ഡ് ഗ്രന്ഥി രൂപം പ്രാപിക്കുന്നു. തൈറോയ്ഡ് ഗ്രന്ഥിയാണ് endocrine ഗ്രന്ഥികളിൽ ഏറ്റവും ആദ്യം രൂപം പ്രാപിക്കുന്നത്. ഈ ഗ്രന്ഥി ഉൽപാദിപ്പിക്കുന്ന ഹോർമോണുകൾക്ക്

സിക വൈറസ്; ജാഗ്രത പുലർത്താൻ നിർദേശം

സിക വൈറസ്; ജാഗ്രത പുലർത്താൻ നിർദേശം

തലശ്ശേരി: തലശ്ശേരി ജില്ല കോടതി ജീവനക്കാരിൽ കണ്ടെത്തിയ ശാരീരിക പ്രശ്‌നത്തിന് കാരണം സിക വൈറസ് രോഗമാണെന്ന് കണ്ടെത്തിയതോടെ ജാഗ്രത പുലർത്താൻ നിർദേശം. രണ്ടുദിവസം മുതൽ ഏഴു ദിവസം വരെ സികയുടെ രോഗലക്ഷണം നീണ്ടുനിൽക്കും. രോഗം ബാധിച്ച ഈഡിസ് കൊതുകിന്റെ കടിയേറ്റ് പകരുന്ന

പകർച്ച വഴി അജ്ഞാതം; ജന്തുജന്യരോഗങ്ങളുടെ വലയിൽ കേരളം

തിരുവനന്തപുരം: പ്രതിരോധം കടുപ്പിക്കുമ്പോഴും നിപയടക്കം ജന്തുജന്യരോഗങ്ങളുടെ മനുഷ്യരിലേക്കുള്ള പകർച്ച വഴി കണ്ടെത്താനോ തടയാനോ കഴിയാത്തത് പൊതുജനാരോഗ്യത്തിൽ ഉയർത്തുന്നത് വലിയ ഭീഷണി. വവ്വാലുകളാണ് വൈറസിന്‍റെ സ്രോതസ്സെന്ന് സ്ഥിരീകരിച്ചെങ്കിലും ആറ് വർഷമായിട്ടും എങ്ങനെ മനുഷ്യരിലെത്തി എന്നത് ഇനിയും അജ്ഞാതമാണ്. രോഗം റിപ്പോർട്ട് ചെയ്യുന്ന ഘട്ടത്തിൽ