തൊടുപുഴ: ജില്ലയില്‍ ആരോഗ്യവകുപ്പ് എല്ലാ ആഴ്ചയും നടത്തുന്ന പ്രതിവാര വെക്ടര്‍ സ്റ്റഡി റിപ്പോര്‍ട്ട് പ്രകാരം അറക്കുളം ( വാര്‍ഡ് -7), പീരുമേട് (വാര്‍ഡ് -6), വണ്ടിപ്പെരിയാർ (വാര്‍ഡ് -11), കുമളി (വെള്ളാരംകുന്ന്), കരിമണ്ണൂര്‍ (മുളപ്പുറം) എന്നിവ ഹോട്ട് സ്‌പോട്ടുകളായി കണ്ടെത്തി. ഹൈ റിസ്‌ക് പ്രദേശമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഇത്തരം സ്ഥലങ്ങളില്‍ കൊതുകുജന്യ രോഗങ്ങളായ ഡെങ്കിപ്പനി, ചികുന്‍ഗുനിയ എന്നിവക്കുള്ള സാധ്യത കൂടുതലായിരിക്കും. അതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. എല്‍. മനോജ്, ജില്ല സര്‍വയ്ലന്‍സ് ഓഫിസര്‍ ഡോ. ജോബിന്‍ ജി. ജോസഫ് എന്നിവര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം അറക്കുളത്ത് പനി ബാധിച്ച് ചികിത്സയിലിരുന്ന ഡെയ്സി മരണപ്പെട്ടിരുന്നു. ഇവർ ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്നു.

രോഗപ്രതിരോധത്തിന് കൊതുക് വളരുന്ന സാഹചര്യം വീടുകളിലോ പരിസര പ്രദേശങ്ങളിലോ ഇല്ല എന്നുറപ്പാക്കണമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. വീടിനുള്ളിലും പുറത്തും അടുത്ത പറമ്പുകളിലും മഴവെള്ളം കെട്ടിക്കിടക്കുന്നില്ലെന്ന് ഉറപ്പാക്കണം. കുപ്പി, പാട്ട, ചിരട്ട, അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യം, കളിപ്പാട്ടങ്ങള്‍, റബര്‍ ടാപ്പിങ് ചിരട്ടകള്‍, കൊക്കോ തോടുകള്‍, കമുക് പോളകള്‍, വീടിന്റെ സണ്‍ഷേഡുകള്‍, കുമ്പിള്‍ ഇലകളോടുകൂടിയ ചെടികള്‍, മരപ്പൊത്തുകള്‍ തുടങ്ങിയ ഇടങ്ങളില്‍ ഒരു സ്പൂണില്‍ താഴെ വെള്ളം ഒരാഴ്ച തുടര്‍ച്ചയായി കെട്ടി നിന്നാല്‍പോലും ഡെങ്കിപ്പനി പരത്തുന്ന കൊതുക് വളരും. ഇത് ഒഴിവാക്കുന്നതിന് ആഴ്ചയില്‍ ഒരു ദിവസം ഡ്രൈഡേ ആചരിച്ച് വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യങ്ങൾ ഇല്ലാതാക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. വ്യാധികൾ ജില്ലയുടെ പലഭാഗത്തും റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ അടിയന്തര പ്രതിരോധ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ഇവർ അറിയിച്ചു.

ശുചീകരണം പൂർത്തിയാക്കുന്നതിന് പൊതുജനങ്ങളുടെ സഹകരണം ആവശ്യമുണ്ട്. വിനോദ സഞ്ചാരത്തിന്‍റെ ഭാഗമായി ജില്ലക്കകത്തുനിന്നും പുറത്തുനിന്നും എത്തുന്ന സഞ്ചാരികൾ മാലിന്യം വലിച്ചെറിഞ്ഞു പാതയോരങ്ങളും വനപ്രദേശങ്ങളും മലിനമാക്കുന്ന പ്രവണത അവസാനിപ്പിക്കണം. നിയമലംഘനം നടത്തുന്നവർക്കെതിരെ പൊലീസ്, വനം വകുപ്പ്, വിനോദസഞ്ചാര വകുപ്പ്, തദ്ദേശ ഭരണസ്ഥാപനങ്ങൾ എന്നിവർ മുഖം നോക്കാതെ കർശന നടപടി കൈക്കൊള്ളണമെന്നും അധികൃതർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ആവശ്യമോ ഇത്ര പ്രോട്ടീൻ!; കൂടിയാലെന്താ കുഴപ്പം ?

ആവശ്യമോ ഇത്ര പ്രോട്ടീൻ!;  കൂടിയാലെന്താ കുഴപ്പം ?

നമ്മുടെ ഡയറ്റിൽ പ്രോട്ടീന്റെ പ്രാധാന്യം ഏറെ വലുതാണെന്ന് പഠിപ്പിച്ചതിൽ സോഷ്യൽ മീഡിയക്കും അതിലെ ഫിറ്റ്നസ് ഇൻഫ്ലുവൻസർമാർക്കും ചെറുതല്ലാത്ത പങ്കുണ്ട്. എന്നാൽ, ഇത്തരം ഇൻഫ്ലുവൻസർമാർ പലരും മുന്നോട്ടുവെക്കുന്ന അത്ര പ്രോട്ടീൻ ഒരു സാധാരണ മനുഷ്യൻ കഴിക്കേണ്ടതുണ്ടോ? വളർച്ചക്കും മസിലുകൾ നിലനിർത്താനും കേടുപാട് തീർക്കാനും

ഒന്നു മുതല്‍ 19 വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് നാളെ വിരഗുളിക വിതരണം ചെയ്യും

തിരുവനന്തപുരം: വിരബാധയില്‍ നിന്നു കുട്ടികളെ സംരക്ഷിക്കണമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. വിരബാധ കുട്ടികളുടെ വളര്‍ച്ചയെയും ആരോഗ്യത്തെയും ബാധിക്കുന്ന ഒരു പൊതുജനാരോഗ്യ പ്രശ്‌നമാണ്. കുട്ടികളില്‍ വിളര്‍ച്ചക്കും പോഷകക്കുറവിനും ഇത് കാരണമാകുന്നു. ദേശീയ വിരവിമുക്ത ദിനാചരണത്തിന്റെ ഭാഗമായി സ്‌കൂളുകളും അങ്കണവാടികളും വഴി കുട്ടികള്‍ക്ക്

സ്ത്രീകൾ ദിവസവും മുട്ട കഴിക്കട്ടെ; ഓർമശക്തിയും ബുദ്ധിയും വർധിക്കുമെന്ന് പഠനം

സ്ത്രീകൾ ദിവസവും ഒരു മുട്ട കഴിക്കുന്നത് നല്ലതാണെന്ന് പഠനം. മുട്ട കഴിക്കുന്നതിലൂടെ തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുമെന്നും പഠനത്തിൽ പറയുന്നു. കാലിഫോർണിയ സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തൽ. മുട്ടയിൽ അടങ്ങിയ കോളിന്‍ സംയുക്തം തലച്ചോറിന്റെ പ്രവര്‍ത്തനം, ഓര്‍മശക്തി, മസ്തിഷ്‌ക കോശങ്ങള്‍