ആരോഗ്യകരമായ ജീവിത ശൈലിക്ക് നല്ല ഭക്ഷണം, വിശ്രമം, വ്യായാമം എന്നിവ അനിവാര്യമാണ്. നല്ല ഭക്ഷണം എന്നത് ഇന്ന് എല്ലാവരും നേരിടുന്ന വെല്ലുവിളിയാണ്. ഭക്ഷണത്തിലെ മായം തന്നെ കാരണം. മാത്രമല്ല, തിരക്കുള്ള ജീവിതരീതി കാരണം ആളുകൾക്ക് ഭക്ഷണം പാചകം ചെയ്യാനുള്ള സമയവും കുറഞ്ഞു. പാർസൽ ഭക്ഷണവും പാക്കറ്റിൽ കിട്ടുന്ന ഭക്ഷണവുമാണ് പലരുടെയും ആശ്രയം. ഇവിടെയാണ് ആരോഗ്യകരമായ ഭക്ഷണ രീതിയുടെ പ്രാധാന്യം.

ഇന്ത്യക്കാർക്ക് നല്ല ഭക്ഷണശീലങ്ങൾ പറഞ്ഞുതരികയാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും (ഐ.സി.എം.ആർ), നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷ്യനും (എം.ഐ.എൻ). ഇന്ത്യയിലെ അസുഖങ്ങളിൽ 56 ശതമാനവും ഭക്ഷണ രീതിയുമായി ബന്ധപ്പെട്ടതാണെന്ന് ഇവരുടെ റിപ്പോർട്ടിൽ പറയുന്നു. അതിനാൽ മികച്ച ഭക്ഷണ രീതി നിർദേശിക്കുകയാണ് റിപ്പോർട്ടിൽ. ശരീരത്തിനാവശ്യമായ പോഷകങ്ങൾ എട്ട് വിഭാഗം ഭക്ഷണങ്ങളിൽനിന്നാണ് നേടിയെടുക്കേണ്ടത്. ധാന്യങ്ങൾ കഴിക്കുന്നത് 45 ശതമാനമായി പരിമിതപ്പെടുത്തണം.

ആരോഗ്യകരമായ ഭക്ഷണമെന്നാൽ ആവശ്യത്തിന് പച്ചക്കറികൾ, ധാന്യങ്ങൾ, പയർ വർഗങ്ങൾ അല്ലെങ്കിൽ ബീൻസ്, നട്സ് എന്നിവ അടങ്ങിയതാണ്. ഇതോടൊപ്പം പഴങ്ങൾ, തൈര് എന്നിവയും വേണം. അധിക പഞ്ചസാര ഇല്ലാത്തതും രുചിക്കായി മിതമായ അളവിൽ എണ്ണയും കൊഴുപ്പും ഉപ്പും ഉപയോഗിക്കുന്നതുമാണ് ഈ ഭക്ഷണ രീതി.

ഒരു ദിവസം 2000 കലോറി ലഭിക്കുന്നതിന് 250 ഗ്രാം ധാന്യം, 400 ഗ്രാം പച്ചക്കറി, 100 ഗ്രാം പഴങ്ങൾ, 85 ഗ്രാം പയർ/മുട്ട/മാംസ ഭക്ഷണങ്ങൾ, 35 ഗ്രാം നട്സ്, 27 ഗ്രാം കൊഴുപ്പ്, എണ്ണ എന്നിവ കഴിക്കണം. ഉപ്പിെന്റ ഉപയോഗം നിയന്ത്രിക്കുക, സുരക്ഷിതമായ ഭക്ഷണം കഴിക്കുക, ആരോഗ്യകരമായ പാചക രീതികൾ അനുവർത്തിക്കുക, ധാരാളം വെള്ളം കുടിക്കുക തുടങ്ങിയ നിർദേശങ്ങളും നൽകുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ചൂട് കൂടുന്നു; ജാഗ്രതയും കൂടണം

ചൂട് കൂടുന്നു; ജാഗ്രതയും കൂടണം

തൊടുപുഴ: കനത്ത ചൂട് റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിൽ ജനം ജാഗ്രത പാലിക്കണമെന്ന് ജില്ല ആരോഗ്യ വകുപ്പ്. താപനില ഉയരുന്നത് മൂലമുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ സ്വയം പ്രതിരോധം പ്രധാനമാണ്. രാവിലെ 11 മുതല്‍ വൈകീട്ട് മൂന്ന് വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതിരിക്കാന്‍

നിങ്ങളുടെ ദഹന വ്യവസ്ഥ അപകടമുനമ്പിലോ? ഇക്കാര്യങ്ങളിലൂടെ അറിയാം

സമ്പൂർണ ആരോഗ്യം ഉറപ്പാക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന ഒന്നാണത്. അത് ശരിയായി പ്രവർത്തിക്കുന്നില്ലെങ്കിൽ ശരീരം അപായ ചിഹ്നങ്ങൾ കാണിക്കും. ചില ലക്ഷണങ്ങൾ ഇതാ: വയർ തലച്ചോറിനെ മാറ്റിമറിക്കും. അപ്രതീക്ഷിതവും അസ്വാ ഭാവികവുമായ വൈകാരിക മാറ്റങ്ങൾ നിങ്ങളിൽ സംഭവിക്കുന്നുണ്ടെങ്കിൽ സംശയിക്കണം, ദഹനവ്യവസ്ഥയുടെ പ്രവർത്തനത്തെക്കുറിച്ച്.

ഇടപെടലുകൾ ഫലം കാണുന്നു; ആന്‍റിബയോട്ടിക് ഉപയോഗം 30 ശതമാനം കുറഞ്ഞു

തിരുവനന്തപുരം: നടപടികൾ കർശനമാക്കിയതോടെ ആന്റിബയോട്ടിക്കുകളുടെ അനാവശ്യ ഉപയോഗത്തില്‍ 20 മുതല്‍ 30 ശതമാനം വരെ കുറവുണ്ടായെന്ന് ആരോഗ്യവകുപ്പ്. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്‍റിബയോട്ടിക്കുകൾ നൽകരുതെന്നതടക്കം കർശന ഇടപെടലുകൾ ഫലം കണ്ടെന്നാണ് വിലയിരുത്തലുകൾ. ആന്റിബയോട്ടിക്കുകളുടെ അശാസ്ത്രീയ ഉപയോഗംമൂലം 2050 ആകുമ്പോഴേക്കും ലോകത്ത് ഒരു കോടി