ബംഗളൂരു: വയറിളക്കവും നിർജലീകരണവും കാരണം അവശരായ 47 മെഡിക്കൽ വിദ്യാർഥിനികളെ ബംഗളൂരു വിക്ടോറിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രിയാണ് ബംഗളൂരു മെഡിക്കൽ കോളജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ബി.എം.സി.ആർ.ഐ) വിദ്യാർഥിനികൾക്ക് അസ്വസ്ഥത അനുഭവപ്പെട്ടതെന്ന് കോളജ് ഡീനും ഡയറക്ടറുമായ ഡോ. രമേശ് കൃഷ്ണ പറഞ്ഞു. കോളജ് ഹോസ്റ്റലിൽ താമസിക്കുന്നവരാണ് ഇവർ. മൂന്ന് വിദ്യാർഥിനികൾ ഐ.സി.യുവിലാണുള്ളത്.

വിസർജ്യം രാസപരിശോധനക്ക് അയച്ചതായി ആശുപത്രി അധികൃതർ പറഞ്ഞു. റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ രോഗം നിർണയിക്കാനാവൂ. എന്നാൽ കോളറ രോഗം സംശയിക്കുന്നുണ്ട്.

കർണാടകയിൽ ഈ വർഷം ആറ് കോളറ കേസുകൾ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. ഇതിൽ അഞ്ചെണ്ണവും കഴിഞ്ഞ മാസമാണ് റിപ്പോർട്ട് ചെയ്തത്. കർണാടകയിൽ, പ്രത്യേകിച്ച് ബംഗളൂരു നഗരം അനുഭവിക്കുന്ന കടുത്ത ജലക്ഷാമവും മലിന ജലം വരെ ആശ്രയിക്കേണ്ടിവരുന്ന സാഹചര്യവും കോളറ ഭീതി ഉയർത്തുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Explore More

Simple tips to follow to increase blood flow during periods

Simple tips to follow to increase blood flow during periods

The blood  flow during the periods  is a crucial aspect of the menstrual cycle. The amount and duration of blood flow vary from women to women. By following some simple

മുപ്പതുകളിലെ പ്രമേഹം; ചികിത്സ ഹോമിയോപ്പതിയിൽ

സീൻ – 1 മെറ്റീരിയ മെഡിക്കയുടെ ടെക്സ്റ്റിൽ മുഖം പൂഴ്ത്തിയിരിക്കുമ്പോഴായിരുന്നു ക്ലിനിക്കിന് പുറത്ത് പതിഞ്ഞ സ്വരത്തിലുള്ള ശബ്ദം ഉയർന്നത്.“ഡോക്ടർ ഉണ്ടോ?”“ഉണ്ടല്ലോ, കേറി വാ” ഞാൻ പറഞ്ഞു.ഹോമിയോപ്പതിയിൽ പ്രമേഹത്തിന് ചികിത്സയുണ്ടെന്ന് കേട്ടറിഞ്ഞെത്തിയതായിരുന്നു അയാൾ. മുപ്പതാം വയസിലായിരുന്നു പ്രമേഹ രോഗിയാണെന്ന് കണ്ടെത്തിയത്. ജോലി സംബന്ധമായി

പകർച്ചവ്യാധികൾ പടർന്ന് പിടിക്കുന്നു

അടിമാലി: കാലവർഷം ശക്തിപ്രാപിച്ചതോടെ ജില്ലയിൽ പകർച്ചവ്യാധികൾ പടർന്ന് പിടിക്കുന്നു. മലേറിയ, ഡങ്കിപ്പനി, എലിപ്പനി എന്നിവയും പകർച്ച പനിയുമാണ് പടർന്ന് പിടിക്കുന്നത്. ജൂലൈയിൽ 41 ഡെങ്കിപ്പനിയും ഏഴ് മലേറിയയും 10 എലിപ്പനി കേസുകളുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിന് പുറമെ ദിവസവും 200നും 300നും