കാസർഗോഡ് ജില്ലയിലെ പൊതുജനാരോഗ്യ മേഖലയിലെ ചികിത്സാ സംവിധാനത്തിൽ സുപ്രധാന ചുവടുവെപ്പുമായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ കാത്ത് ലാബിൽ ആൻജിയോപ്ലാസ്റ്റി നടത്തി. ഹൃദയാഘാതത്തെ തുടർന്ന് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ കാഞ്ഞങ്ങാട് ചാമുണ്ഡിക്കുന്ന് സ്വദേശിയായ 60 വയസുകാരനാണ് ആൻജിയോപ്ലാസ്റ്റിയിലൂടെ ജീവിതം തിരിച്ചു കിട്ടിയത്. രോഗിയുടെ ആരോഗ്യനില തൃപ്തികരമാണ്. ആൻജിയോഗ്രാം പരിശോധനയും ജില്ലാ ആശുപത്രിയിൽ തന്നെയാണ് ചെയ്തത്. ആൻജിയോഗ്രാം പരിശോധന തുടങ്ങി ഒരുമാസത്തിനകം തന്നെ ആൻജിയോപ്ലാസ്റ്റിയും നടത്തി.

കാസർഗോഡ് ജില്ലയുടെ പുരോഗതിയ്ക്കായി സർക്കാർ വലിയ പരിശ്രമമാണ് നടത്തുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. ജില്ലയെ സംബന്ധിച്ച് ഇതൊരു വലിയ നേട്ടമാണ്. എട്ട് കോടി രൂപ ചെലവഴിച്ചാണ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ കാത്ത് ലാബ് സജ്ജമാക്കിയിട്ടുള്ളത്. സങ്കീർണമായ ഹൃദയ ചികിത്സകൾക്ക് ഇതര ജില്ലകളിലെയും സംസ്ഥാനങ്ങളിലെയും ആശുപത്രികളെ ആശ്രയിച്ചിരുന്ന ജനങ്ങൾക്ക് ഇത് വലിയ ആശ്വാസമാണ്. നിലവിൽ കാത്ത് ലാബ് സിസിയുവിൽ ഏഴ് കിടക്കകളാണുള്ളത്. രക്തത്തിന്റെ പമ്പിങ് കുറയുന്നത് തടയാനുള്ള ഐസിഡി സംവിധാനം തുടങ്ങി ചെലവേറിയ ചികിത്സകൾ സാധാരണക്കാർക്കും ലഭിക്കുന്നതിനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

എൻഡോസൾഫാൻ ദുരിതബാധിതരുൾപ്പെടെയുള്ളവരുടെ ചികിത്സയ്ക്ക് കാസർഗോഡ് ആദ്യമായി ന്യൂറോളജിസ്റ്റുകളുടെ തസ്തിക സൃഷ്ടിച്ച് അവരുടെ സേവനം ലഭ്യമാക്കി. ഇതുകൂടാതെ ന്യൂറോളജി ചികിത്സയ്ക്കുള്ള പരിശോധനയ്ക്കായി ഇഇജി സംവിധാനവും സജ്ജമാക്കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

മിഥ്യയാണ്, ചൂടുവെള്ളം കുടിച്ചാൽ വണ്ണം കുറയില്ല; വണ്ണം കുറയാനുള്ള കുറച്ച് ടിപ്സ് ഇതാ

മിഥ്യയാണ്, ചൂടുവെള്ളം കുടിച്ചാൽ വണ്ണം കുറയില്ല; വണ്ണം കുറയാനുള്ള കുറച്ച് ടിപ്സ് ഇതാ

വണ്ണം കുറക്കാനം, കലോറി ബേൺ ചെയ്യാനും പലരും കണക്കാക്കുന്ന മാർഗമാണ് ചൂടുവെള്ളം കുടിക്കുക എന്നുള്ളത്. പുതിന, ജീരകം, ഗ്രാമ്പൂ, ചെറുനാരങ്ങ, തേൻ തുടങ്ങി ചൂട് വെള്ളത്തിൽ പലവിധ ചേരുവകൾ ചേർത്ത് കുടിക്കുന്നതും വണ്ണം കുറയ്ക്കാൻ സഹായിക്കുമെന്ന തരത്തിൽ വ്യാപക പ്രചാരം നേടിയിരുന്നു.

ഇടവിട്ടുള്ള മഴ: ഡെങ്കിപ്പനിക്ക് സാധ്യത; ജാഗ്രത നിർദേശം

ഇടവിട്ടുള്ള മഴ: ഡെങ്കിപ്പനിക്ക് സാധ്യത; ജാഗ്രത നിർദേശം

തിരുവനന്തപുരം: ഇടവിട്ട് മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനിക്കും എലിപ്പനിക്കുമെതിരെ അതി ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്. 2013 നും 2017 നും സമാനമായി ഈ വര്‍ഷം ഡെങ്കിപ്പനി രോഗവ്യാപനം വളരെ കൂടുതലുണ്ടാകുമെന്നാണ് വിലയിരുത്തൽ. ഇടവിട്ട് മഴ തുടരുന്നതിനാല്‍ വീടുകളും സ്ഥാപനങ്ങളും പൊതു ഇടങ്ങളും

ലൈഫ് സ്‌കില്‍ -3 എമ്പതി

മറ്റുള്ളവരുടെ വ്യക്തിത്വവുമായി താദാത്മ്യം പ്രാപിക്കാനുള്ള കഴിവിനെയാണ് തന്മയീഭാവശക്തി അഥവാ എമ്പതി എന്നു പറയുന്നത്. എനിക്ക് നിങ്ങളെ മനസ്സിലാകും എന്ന് സ്ഥിരമായി പറയുന്നവരാണ് നാമെല്ലാവരും. എന്നാല്‍ എത്രത്തോളം നാം അവരെ മനസ്സിലാക്കുന്നുണ്ട്. ഒഴുക്കിന് പറഞ്ഞുപോകുന്നതിനപ്പുറം മറ്റുള്ളവരെ കാര്യമായി മനസ്സിലാക്കാനോ അവരുടെ സ്ഥാനത്തു നിന്ന്