കണ്ണൂർ: കോവിഡിനു ശേഷം 60 വയസിന് താഴെയുള്ളവര്‍ മരിക്കുന്നത് കൂടിയ സാഹചര്യത്തിൽ പഠനം നടത്താൻ ജില്ല ആസൂത്രണ സമിതി യോഗത്തിൽ നിർദേശം. ജില്ല മെഡിക്കൽ ഓഫിസ് നേതൃത്വത്തിലാണ് പഠനം. കോവിഡിനു ശേഷം ജില്ലയിൽ 60 വയസ്സിന് താഴെയുള്ളവര്‍ മരിക്കുന്നത് വർധിച്ചിട്ടുണ്ട്. ഹൃദയസ്തംഭനം മൂലമുള്ള മരണങ്ങളും കൂടുതലായി റിപ്പോർട്ട് ചെയ്യുന്നുണ്ട്. ജില്ല മെഡിക്കൽ ഓഫിസറുടെ നേതൃത്വത്തിലാണ് പഠനം. ഹൃദ്രോഗവിദഗ്ധരും ജീവിതശൈലി രോഗ വിദഗ്ധരും പഠനസംഘത്തിലുണ്ടാവും. ഹൃദ്രോഗികള്‍, വൃക്ക, അർബുദ രോഗികള്‍ വര്‍ധിക്കുന്നതിനെക്കുറിച്ചും പഠനം നടത്തും.

ജില്ലയിലെ മുഴുവന്‍ തദ്ദേശ ഭരണസ്ഥാപനങ്ങളുടെ 2023-24 വാര്‍ഷിക പദ്ധതി ഭേദഗതിയും ജില്ല ആസൂത്രണസമിതി അംഗീകരിച്ചു. കൂത്തുപറമ്പ്, മട്ടന്നൂര്‍ നഗരസഭകള്‍, മാടായി പഞ്ചായത്ത് എന്നിവിടങ്ങളിലെ പദ്ധതി ഭേദഗതികള്‍ക്ക് കൂടിയാണ് യോഗം അംഗീകാരം നല്‍കിയത്. കന്നുകുട്ടി പരിപാലന പദ്ധതിക്കുള്ള സര്‍ക്കാര്‍ വിഹിതം ലഭിക്കാത്ത സാഹചര്യത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അത് വഹിക്കുന്നതിനുള്ള അനുവാദത്തിനായി സര്‍ക്കാറിലേക്ക് കത്തയക്കാന്‍ യോഗം തീരുമാനിച്ചു. ആസൂത്രണ സമിതി അധ്യക്ഷ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലതല മുന്‍ഗണന പദ്ധതികളും സംയുക്ത പദ്ധതി നിർദേശങ്ങളും ചര്‍ച്ച ചെയ്തു. ക്ഷീരമേഖലയില്‍ സ്വയം പര്യാപ്തത കൈവരിക്കാനും അതിദാരിദ്ര്യമില്ലാത്ത ജില്ലയെന്ന നേട്ടം ഈ വര്‍ഷം തന്നെ കൈവരിക്കുന്നതിന് ആവശ്യമായ പദ്ധതികള്‍ തദ്ദേശ സ്ഥാപനങ്ങള്‍ ആസൂത്രണം ചെയ്യണമെന്നും ആസൂത്രണ സമിതി അധ്യക്ഷ പറഞ്ഞു. തദ്ദേശസ്ഥാപനങ്ങളില്‍ ഹാപ്പിനെസ്സ് പാര്‍ക്ക് ഉണ്ടാക്കാന്‍ പദ്ധതി ആലോചിക്കണമെന്നും അവര്‍ നിർദേശിച്ചു.

ജില്ല ആസൂത്രണ സമിതി ഹാളില്‍ നടന്ന യോഗത്തില്‍ ആസൂത്രണ സമിതി മെംബര്‍ സെക്രട്ടറി ജില്ല കലക്ടര്‍ അരുണ്‍ കെ. വിജയന്‍, ആസൂത്രണ സമിതി അംഗങ്ങളായ ടി.ഒ. മോഹനന്‍, ബിനോയ് കുര്യന്‍, കെ.കെ. രത്നകുമാരി, ടി. സരള, ഇ. വിജയന്‍, വി. ഗീത, കെ. താഹിറ, ലിസി ജോസഫ്, ജില്ല പ്ലാനിങ് ഓഫിസര്‍ നെനോജ് മേപ്പടിയത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

പകര്‍ച്ചപ്പനിക്കെതിരെ ജാഗ്രത പാലിക്കണം

പകര്‍ച്ചപ്പനിക്കെതിരെ ജാഗ്രത പാലിക്കണം

പത്തനംതിട്ട: ജില്ലയില്‍ പലഭാഗങ്ങളിലും പകര്‍ച്ചപ്പനി റിപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്നു ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ.എല്‍. അനിതകുമാരി അറിയിച്ചു. പെട്ടെന്നുണ്ടാകുന്ന കാലാവസ്ഥ വ്യതിയാനമാണ് പകര്‍ച്ചപ്പനി വ്യാപകമാകുന്നതിനു സാഹചര്യമൊരുക്കുന്നത്. ജലദോഷപ്പനി, ഡെങ്കിപ്പനി, എലിപ്പനി എന്നിവക്കൊപ്പം കോവിഡ് കേസുകളും ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അഞ്ചോ

ശ്വാസകോശ അണുബാധ മരുന്നില്ലാതെ പ്രതിരോധിക്കാന്‍ മാര്‍ഗരേഖ

ശ്വാസകോശ അണുബാധ മരുന്നില്ലാതെ പ്രതിരോധിക്കാന്‍ മാര്‍ഗരേഖ

തിരുവനന്തപുരം: ശ്വാസകോശ സംബന്ധമായ അണുബാധകള്‍ തടയുന്നതിന് മരുന്നുകള്‍ ഉപയോഗിക്കാതെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ മാര്‍ഗരേഖ പുറത്തിറക്കി ആരോഗ്യവകുപ്പ്. ലോകമെമ്പാടും കോവിഡ്, ഇന്‍ഫ്ലുവന്‍സ തുടങ്ങിയ ശ്വാസകോശ രോഗങ്ങള്‍ കൂടി വരുന്ന സാഹചര്യത്തില്‍ ഇവയെ മരുന്നുകള്‍ ഉപയോഗിക്കാതെതന്നെ ഏറ്റവും ഫലപ്രദമായി പ്രതിരോധിക്കുകയാണ് ലക്ഷ്യം. കോവിഡടക്കം

ജങ്ക് ഫുഡ് വർധന ഭീതിദം; അധിക നികുതി ഏർപ്പെടുത്തണം -കേന്ദ്ര സർക്കാറിനോട് ബി.ജെ.പി എം.പി

ജങ്ക് ഫുഡ് വർധന ഭീതിദം; അധിക നികുതി ഏർപ്പെടുത്തണം -കേന്ദ്ര സർക്കാറിനോട് ബി.ജെ.പി എം.പി

ന്യൂഡൽഹി: പഞ്ചസാര, ഉപ്പ്, അനാരോഗ്യകരമായ കൊഴുപ്പ് എന്നിവയുടെ അളവ് വളരെ കൂടുതലുള്ളതും കുറഞ്ഞ പോഷകാഹാരം നൽകുന്നതുമായ ജങ്ക് ഫുഡ് ഉപഭോക്താക്കളുടെ എണ്ണത്തിൽ രാജ്യത്ത് ഭയാനകമായ വർധനവാണ് ഉണ്ടായിരിക്കുന്നതെന്ന് ഒഡീഷയിൽ നിന്നുള്ള ബി.ജെ.പി എം.പി സുജിത് കുമാർ രാജ്യസഭയിൽ പറഞ്ഞു. രാജ്യത്തെ പൗരൻമാരുടെ