കണ്ണൂർ: കോവിഡിനു ശേഷം 60 വയസിന് താഴെയുള്ളവര്‍ മരിക്കുന്നത് കൂടിയ സാഹചര്യത്തിൽ പഠനം നടത്താൻ ജില്ല ആസൂത്രണ സമിതി യോഗത്തിൽ നിർദേശം. ജില്ല മെഡിക്കൽ ഓഫിസ് നേതൃത്വത്തിലാണ് പഠനം. കോവിഡിനു ശേഷം ജില്ലയിൽ 60 വയസ്സിന് താഴെയുള്ളവര്‍ മരിക്കുന്നത് വർധിച്ചിട്ടുണ്ട്. ഹൃദയസ്തംഭനം മൂലമുള്ള മരണങ്ങളും കൂടുതലായി റിപ്പോർട്ട് ചെയ്യുന്നുണ്ട്. ജില്ല മെഡിക്കൽ ഓഫിസറുടെ നേതൃത്വത്തിലാണ് പഠനം. ഹൃദ്രോഗവിദഗ്ധരും ജീവിതശൈലി രോഗ വിദഗ്ധരും പഠനസംഘത്തിലുണ്ടാവും. ഹൃദ്രോഗികള്‍, വൃക്ക, അർബുദ രോഗികള്‍ വര്‍ധിക്കുന്നതിനെക്കുറിച്ചും പഠനം നടത്തും.

ജില്ലയിലെ മുഴുവന്‍ തദ്ദേശ ഭരണസ്ഥാപനങ്ങളുടെ 2023-24 വാര്‍ഷിക പദ്ധതി ഭേദഗതിയും ജില്ല ആസൂത്രണസമിതി അംഗീകരിച്ചു. കൂത്തുപറമ്പ്, മട്ടന്നൂര്‍ നഗരസഭകള്‍, മാടായി പഞ്ചായത്ത് എന്നിവിടങ്ങളിലെ പദ്ധതി ഭേദഗതികള്‍ക്ക് കൂടിയാണ് യോഗം അംഗീകാരം നല്‍കിയത്. കന്നുകുട്ടി പരിപാലന പദ്ധതിക്കുള്ള സര്‍ക്കാര്‍ വിഹിതം ലഭിക്കാത്ത സാഹചര്യത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അത് വഹിക്കുന്നതിനുള്ള അനുവാദത്തിനായി സര്‍ക്കാറിലേക്ക് കത്തയക്കാന്‍ യോഗം തീരുമാനിച്ചു. ആസൂത്രണ സമിതി അധ്യക്ഷ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലതല മുന്‍ഗണന പദ്ധതികളും സംയുക്ത പദ്ധതി നിർദേശങ്ങളും ചര്‍ച്ച ചെയ്തു. ക്ഷീരമേഖലയില്‍ സ്വയം പര്യാപ്തത കൈവരിക്കാനും അതിദാരിദ്ര്യമില്ലാത്ത ജില്ലയെന്ന നേട്ടം ഈ വര്‍ഷം തന്നെ കൈവരിക്കുന്നതിന് ആവശ്യമായ പദ്ധതികള്‍ തദ്ദേശ സ്ഥാപനങ്ങള്‍ ആസൂത്രണം ചെയ്യണമെന്നും ആസൂത്രണ സമിതി അധ്യക്ഷ പറഞ്ഞു. തദ്ദേശസ്ഥാപനങ്ങളില്‍ ഹാപ്പിനെസ്സ് പാര്‍ക്ക് ഉണ്ടാക്കാന്‍ പദ്ധതി ആലോചിക്കണമെന്നും അവര്‍ നിർദേശിച്ചു.

ജില്ല ആസൂത്രണ സമിതി ഹാളില്‍ നടന്ന യോഗത്തില്‍ ആസൂത്രണ സമിതി മെംബര്‍ സെക്രട്ടറി ജില്ല കലക്ടര്‍ അരുണ്‍ കെ. വിജയന്‍, ആസൂത്രണ സമിതി അംഗങ്ങളായ ടി.ഒ. മോഹനന്‍, ബിനോയ് കുര്യന്‍, കെ.കെ. രത്നകുമാരി, ടി. സരള, ഇ. വിജയന്‍, വി. ഗീത, കെ. താഹിറ, ലിസി ജോസഫ്, ജില്ല പ്ലാനിങ് ഓഫിസര്‍ നെനോജ് മേപ്പടിയത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ആലപ്പുഴയില്‍ ഒരാൾക്ക് എംപോക്‌സ് രോഗലക്ഷണം

അമ്പലപ്പുഴ: ആലപ്പുഴയില്‍ ഒരാൾ എം പോക്‌സ് രോഗലക്ഷണങ്ങളോടെ ചികിത്സയിൽ. ബഹ്റൈനിൽ നിന്ന് കഴിഞ്ഞ ദിവസം എത്തിയ പല്ലന സ്വദേശിക്കാണ് രോഗലക്ഷണങ്ങള്‍ കണ്ടത്. ഇയാളെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. ഇയാളുടെ രക്തസാമ്പിൾ പരിശോധനയ്ക്കയച്ചിട്ടുണ്ട്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍

ദിവസവും നടക്കാം; 10,000 ചുവടുകൾ -ഗുണങ്ങൾ അറിയാം

ദിവസവും നടക്കാം; 10,000 ചുവടുകൾ -ഗുണങ്ങൾ അറിയാം

ലളിതവും അതേസമയം ഫലപ്രദവുമായ വ്യായാമമാണ് നടത്തം. ഇതിന്റ പ്രയോജനത്തെക്കുറിച്ച് ചിന്തിക്കാതെയാണ് നമ്മിൽ പലരും എല്ലാ ദിവസവും നടക്കുന്നത്. എന്നാൽ, ദിവസവും 10,000 ചുവടിൽ കൂടുതൽ നടക്കുന്നത് ആരോഗ്യത്തിന് അവിശ്വസനീയമായ ഗുണം ചെയ്യും 1. ശ്വാസകോശത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു പതിവ് നടത്തം ശ്വാസകോശ

നിർജലീകരണത്തെ കരുതിയിരിക്കണം

പാലക്കാട്: ക്രമാതീതമായി ഉയരുന്ന ചൂടിൽ ജില്ല വെന്തുരുകുകയാണ്. എന്നാൽ നിർജലീകരണത്തെ കരുതിയിരിക്കണമെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. എന്താണ് നിർജലീകരണം ശരീരത്തിന് ലഭിക്കുന്നതിനേക്കാൾ കൂടുതൽ ജലം, ശരീരത്തിൽനിന്ന് നഷ്ടമാകുന്ന അവസ്ഥയാണ് നിർജലീകരണം. ഉയർന്ന അന്തരീക്ഷ ഊഷ്മാവിൽ നിർജലീകരണ സാധ്യത കൂടുതലാണ്. അമിത ദാഹം, വായും