കുവൈത്ത് സിറ്റി: ആരോഗ്യ മന്ത്രാലയത്തിലെ ഇ-ഹെൽത്ത് സേവനങ്ങളുടെ ആപ്ലിക്കേഷനായ ക്യൂ8-സെഹയില്‍ കൂടുതല്‍ സേവനങ്ങള്‍ അവതരിപ്പിച്ചു. സ്വദേശികള്‍ക്കും വിദേശികള്‍ക്കും മാമോഗ്രാം ടെസ്റ്റുകൾ ബുക്ക് ചെയ്യുന്നതിനുള്ള ഡിജിറ്റൽ സേവനമാണ് ആപ്പില്‍ പുതുതായി ഉൾപ്പെടുത്തിയത്. ഇതുവഴി 40 വയസ്സിനു മുകളിലുള്ള ഗർഭിണികളല്ലാത്തവര്‍ക്ക് മാമോഗ്രാം ടെസ്റ്റുകൾ ബുക്ക് ചെയ്യാം.
സ്ത്രീകളുടെ സ്തനാർബുദം പ്രാരംഭ ഘട്ടത്തിൽതന്നെ കണ്ടെത്തുന്നത് ലക്ഷ്യമിട്ടാണ് മാമോഗ്രാം ബുക്ക് ചെയ്യുന്നതിനുള്ള ഓണ്‍ലൈന്‍ സേവനം ആരംഭിച്ചതെന്ന് ആരോഗ്യമന്ത്രി ഡോ. അഹ്മദ് അൽ ആവാദി അറിയിച്ചു. രാജ്യത്തെ അഞ്ച് ആരോഗ്യ കേന്ദ്രങ്ങളിൽ ആപ് വഴി അപ്പോയിന്റ്മെന്റ് ഷെഡ്യൂൾ ചെയ്യാമെന്നും അധികൃതര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

നിപ പ്രതിരോധം: ആനക്കയത്ത് ഇന്ന് സർവേ ആരംഭിക്കും

മഞ്ചേരി: ജില്ലയിൽ നിപ ബാധിച്ച് 14കാരൻ മരിച്ചതോടെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആനക്കയം ഗ്രാമപഞ്ചായത്ത്. പ്രതിരോധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനായി ഞായറാഴ്ച രാവിലെ 10ന് പഞ്ചായത്ത് തല കോർ കമ്മിറ്റി യോഗം ചേർന്നു. ആനക്കയം പഞ്ചായത്തിലെ സ്കൂളിലാണ് കുട്ടി പഠിച്ചിരുന്നത്. വിദ്യാർഥിയുടെ

‘മരിച്ചു’ ജീവിച്ച നടൻ ശ്രേയസ് പറയുന്നു; ‘ക്ലിനിക്കലി ഞാൻ ഡെഡ് ആയിരുന്നു, ജീവിതത്തിൽ ഇതെന്റെ രണ്ടാമത്തെ അവസരം’

‘മരിച്ചു’ ജീവിച്ച നടൻ ശ്രേയസ് പറയുന്നു; ‘ക്ലിനിക്കലി ഞാൻ ഡെഡ് ആയിരുന്നു, ജീവിതത്തിൽ ഇതെന്റെ രണ്ടാമത്തെ അവസരം’

മുംബൈ: പത്തുമിനിറ്റ് നേരം ഹൃദയമിടിപ്പു നിലച്ചുപോയ ‘മൃതദേഹ’മായിരുന്നു അപ്പോൾ ശ്രേയസ് തൽപാഡെ. മരണത്തിന്റെ തണുപ്പ് ശരീരത്തിൽ പടർന്നുകയറിയ ആ നിമിഷങ്ങളിൽ ഡോക്ടർമാർ പറഞ്ഞത് ഇതായിരുന്നു -‘ഹീസ് ക്ലിനിക്കലി ഡെഡ്’. ജീവിതത്തിൽ അതിനുമുമ്പ് ഒരിക്കലും ആശുപത്രിയിൽ കിടന്നിട്ടില്ലായിരുന്നു ശ്രേയസ്. രോഗങ്ങളും അയാളെ വേട്ടയാടിയിട്ടില്ലായിരുന്നു.

മലമ്പനി വാക്സിൻ കുത്തിവെപ്പ് തുടങ്ങി

മലമ്പനി വാക്സിൻ കുത്തിവെപ്പ് തുടങ്ങി

കാമറൂണിൽ ആദ്യമായി വാക്സിൻ സ്വീകരിച്ച ഡെനീലിയ (വലത്) മനുഷ്യരിലും മൃഗങ്ങളിലും കൊതുക് പരത്തുന്ന സാംക്രമിക രോഗമാണ് മലമ്പനി അഥവാ മലേറിയ. ലോകത്ത് പ്രതിവർഷം 24 കോടി പേർക്ക് മലമ്പനി ബാധിക്കുന്നുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്. മരണനിരക്ക് കണക്കാക്കിയിരിക്കുന്നത് ആറ് ലക്ഷത്തിനു മുകളിൽ.