കോഴിമുട്ടയെക്കാള്‍ ഗുണം ഏറുമെന്നതിനാല്‍ കുട്ടികളുടെ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തേണ്ട വിഭവമാണ് കാടമുട്ട. കോഴിമുട്ടയെക്കാള്‍ അഞ്ച് മടങ്ങ് കൂടുതല്‍ പ്രോട്ടീനും ഇരുമ്പും ഇതിലുണ്ട്. ഒരു കാടമുട്ടയില്‍ നിന്ന് 71 കലോറി ഊര്‍ജ്ജവും ആറ് ഗ്രാം പ്രോട്ടീനും ലഭിക്കുന്നു. കാടമുട്ടയില്‍ കൂടുതലുള്ളത് നല്ല കൊഴുപ്പാണ്. വിറ്റാമിന്‍ ബി 12 അടങ്ങിയിട്ടുണ്ട്. ഇരുമ്പിന്റെ സാന്നിദ്ധ്യം രക്തം വര്‍ദ്ധിപ്പിക്കാനും രക്തക്കുഴലുകളുടെ ആരോഗ്യത്തിനും സഹായിക്കും. രോഗപ്രതിരോധശക്തി വര്‍ദ്ധിപ്പിക്കാനുള്ള കഴിവ് കാടമുട്ടയ്ക്കുണ്ട്.

ഒന്‍പത് മാസം മുതല്‍ ഒരു വയസുവരെയുള്ള കുട്ടികള്‍ക്ക് കാടമുട്ടയുടെ മഞ്ഞ നല്‍കുക. ഒരു വയസ് മുതല്‍ മൂന്ന് വയസുവരെയുള്ള കുട്ടികള്‍ക്ക് ദിവസം രണ്ട് കാടമുട്ട നല്‍കാം.ഏഴ് വയസിനു മുകളിലുള്ളവര്‍ക്ക് ഒരു ദിവസം നാലെണ്ണം കഴിക്കാം. ബുദ്ധിവികാസത്തിനും ശാരീരിക വളര്‍ച്ചയ്ക്കും സഹായിക്കുന്ന കാടമുട്ട ചര്‍മ്മത്തിനും മുടിക്കും തിളക്കം നല്‍കുകയും മുടിയുടെ വളര്‍ച്ച ഉറപ്പാക്കുകയും ചെയ്യും. എല്ലുകളുടെ വളര്‍ച്ചയ്ക്കുംം ആരോഗ്യത്തിനും അത്യുത്തമമാണ് കാടമുട്ട.


(ഓർക്കുക: ആരോഗ്യ സംബന്ധമായ വാർത്തകളിൽ പറയുന്ന കാര്യങ്ങൾ അംഗീകൃത ആരോഗ്യ വിദഗ്‌ധരുടെ അഭിപ്രായം തേടാതെ സ്വയം ചെയ്യാൻ പാടുള്ളതല്ല.)

Leave a Reply

Your email address will not be published. Required fields are marked *

Explore More

ആശാ വര്‍ക്കര്‍മാര്‍ക്ക് പ്രതിമാസം ലഭിക്കുന്നത് 13,200 രൂപ വരെ -ആരോഗ്യവകുപ്പ്

ആശാ വര്‍ക്കര്‍മാര്‍ക്ക് പ്രതിമാസം ലഭിക്കുന്നത് 13,200 രൂപ വരെ -ആരോഗ്യവകുപ്പ്

തിരുവനന്തപുരം: ആശാ വര്‍ക്കര്‍മാര്‍ക്ക് പ്രതിമാസം ലഭിക്കുന്നത് 13,200 രൂപ വരെയാണെന്ന് ആരോഗ്യവകുപ്പ്. സംസ്ഥാന സര്‍ക്കാര്‍ മാത്രം മാസം തോറും 7000 രൂപയാണ് ഓണറേറിയം നല്‍കുന്നത്. ഇതുകൂടാതെ, 60:40 എന്ന രീതിയില്‍ കേന്ദ്രവും സംസ്ഥാനവും ചേര്‍ന്ന് 3000 രൂപ പ്രതിമാസ നിശ്ചിത ഇന്‍സെന്‍റിവും

കാത്തുസൂക്ഷിക്കാം ഹൃദയാരോഗ്യം

നിങ്ങളെ മുന്നോട്ട് നയിക്കുന്ന എഞ്ചിനാണ് നിങ്ങളുടെ ഹൃദയം, അതിലായിരിക്കണം നമ്മൾ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടത്. ഈ ലേഖനത്തിൽ നിങ്ങളുടെ ഹൃദയത്തെ ശക്തിപ്പെടുത്താനും ദീർഘവും ആരോഗ്യകരവുമായ ജീവിതം നയിക്കാൻ സഹായിക്കുന്ന പോഷകാഹാരം, വ്യായാമം, ജീവിതശൈലി നുറുങ്ങുകൾ എന്നിവയെ കുറിച്ചുള്ള വിദഗ്ദ്ധ ഉൾക്കാഴ്ചകൾ ഞങ്ങൾ

പകർച്ചവ്യാധികൾ ഒഴിയുന്നില്ല; ജൂലൈയിൽ 74 മരണം

പാലക്കാട്: മഴ അൽപം ശമിച്ചെങ്കിലും സംസ്ഥാനത്ത് പകർച്ചവ്യാധികൾ ഒഴിയുന്നില്ല. ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ വിവിധ തരം പനികൾ ബാധിച്ച് ജൂലൈയിൽ മാത്രം 74 മരണങ്ങളാണുണ്ടായത്. ഇതിൽ കൂടുതൽ മരണം സംഭവിച്ചത് എലിപ്പനി ബാധിച്ചാണ്-27 പേർ. ഇതിനുപുറമെ 22 മരണങ്ങൾ എലിപ്പനി ബാധിച്ചാണോയെന്ന്