തിരുവനന്തപുരം: മിഷന്‍ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 രണ്ടാം ഘട്ടത്തില്‍ 91 ശതമാനം കുട്ടികള്‍ക്കും 100 ശതമാനം ഗര്‍ഭിണികള്‍ക്കും വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. 12,486 ഗര്‍ഭിണികള്‍ക്കും 85,480 അഞ്ചു വയസ്സുവരെയുള്ള കുട്ടികള്‍ക്കുമാണ് വാക്‌സിന്‍ നല്‍കിയത്. കൂടാതെ, ഇതുവരെ വാക്‌സിന്‍ സ്വീകരിക്കാത്ത 1654 കുട്ടികള്‍ക്ക് കൂടി വാക്‌സിന്‍ നല്‍കാനായി. 10,748 സെഷനുകളായാണ് വാക്‌സിനേഷന്‍ നടത്തിയതെന്ന് മന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം 9844, കൊല്ലം 2997, ആലപ്പുഴ 3392, പത്തനംതിട്ട 2059, കോട്ടയം 3503, ഇടുക്കി 2160, എറണാകുളം 4291, തൃശൂര്‍ 5847, പാലക്കാട് 9795, മലപ്പുറം 21,582, കോഴിക്കോട് 7580, വയനാട് 1996, കണ്ണൂര്‍ 5868, കാസർകോട് 4566 എന്നിങ്ങനെയാണ് രണ്ടാം ഘട്ടത്തില്‍ അഞ്ചു വയസ്സിനു താഴെ പ്രായമുള്ള കുട്ടികള്‍ വാക്‌സിന്‍ സ്വീകരിച്ചത്. തിരുവനന്തപുരം 1961, കൊല്ലം 252, ആലപ്പുഴ 502, പത്തനംതിട്ട 285, കോട്ടയം 773, ഇടുക്കി 215, എറണാകുളം 724, തൃശൂര്‍ 963, പാലക്കാട് 1646, മലപ്പുറം 1397, കോഴിക്കോട് 1698, വയനാട് 555, കണ്ണൂര്‍ 687, കാസർകോട് 628 എന്നിങ്ങനെയാണ് ഗര്‍ഭിണികള്‍ വാക്‌സിന്‍ സ്വീകരിച്ചത്.

ഒക്ടോബര്‍ ഒമ്പതു മുതല്‍ 14 വരെയാണ് മൂന്നാം ഘട്ടം. സാധാരണ വാക്‌സിനേഷന്‍ നല്‍കുന്ന ദിവസങ്ങള്‍ ഉള്‍പ്പെടെ ആറു ദിവസങ്ങളിലാണ് വാക്‌സിനേഷന്‍ പരിപാടി നടത്തുന്നത്. ഞായറാഴ്ചയും പൊതുഅവധി ദിവസങ്ങളും ഒഴിവാക്കി. രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് നാലുവരെയാണ് സമയക്രമം.

Leave a Reply

Your email address will not be published. Required fields are marked *

Explore More

സിക വൈറസ്;കൊതുകിനെ തുരത്താൻ തലശ്ശേരി കോടതിയിൽ മരുന്ന് പ്രയോഗം

സിക വൈറസ്;കൊതുകിനെ തുരത്താൻ തലശ്ശേരി കോടതിയിൽ മരുന്ന് പ്രയോഗം

തലശ്ശേരി: ജില്ല കോടതിയില്‍ ന്യായാധിപർ ഉൾപ്പെടെയുള്ളവർക്ക് അലർജിയടക്കമുള്ള ശാരീരിക അസ്വാസ്ഥ്യമുണ്ടായത് സിക വൈറസ് മൂലമാണെന്ന് സ്ഥിരീകരണം വന്നതോടെ കൊതുകിനെ തുരത്താൻ ശ്രമം. ജില്ല കോടതി വളപ്പിലും പരിസരങ്ങളിലും കൊതുകുനശീകരണത്തിനായി ശനിയാഴ്ച മരുന്ന് തളിച്ചു. ചെടികളിലും വള്ളിപ്പടർപ്പുകൾക്കുമിടയിൽ കൊതുകുകൾ പെരുകുന്നുണ്ടോയെന്ന പരിശോധനയും നടത്തി.

കോവിഡ് മരണം; എല്ലാ ക്രിമറ്റോറിയങ്ങളിലും സംസ്കരിക്കണമെന്ന് ആരോഗ്യവകുപ്പ്

കോവിഡ് മരണം; എല്ലാ ക്രിമറ്റോറിയങ്ങളിലും സംസ്കരിക്കണമെന്ന് ആരോഗ്യവകുപ്പ്

ബംഗളൂരു: കോവിഡ് ബാധിച്ചു മരിച്ചവരെ സംസ്ഥാനത്തെ എല്ലാ ക്രിമറ്റോറിയങ്ങളിലും സംസ്കരിക്കണമെന്ന് കർണാടക ആരോഗ്യവകുപ്പിന്റെ നിർദേശം. കോവിഡ് ബാധിച്ചു മരിച്ചയാളെ സംസ്കരിക്കാൻ ബംഗളൂരുവിലെ ക്രിമറ്റോറിയങ്ങളിൽ അനുമതി നിഷേധിക്കുന്നുവെന്ന പരാതിയെ തുടർന്നാണ് ഇതു സംബന്ധിച്ച് ഉത്തരവിറക്കിയത്. കോവിഡ് മരണം ബാധിച്ചവരെ സംസ്കരിക്കാൻ നിലവിൽ കർണാടകയിൽ

മുലപ്പാൽ വിൽപ്പന പാടില്ല; മുന്നറിയിപ്പുമായി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ

മുലപ്പാൽ വിൽപ്പന പാടില്ല; മുന്നറിയിപ്പുമായി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ

ന്യൂഡൽഹി: മുലപ്പാലിന്റെ വാണിജ്യവൽക്കരണത്തിനെതിരെ രാജ്യത്തെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ മുന്നറിയിപ്പ് നൽകി. മുലപ്പാൽ അധിഷ്ടിതമായ ഉൽപ്പന്നങ്ങൾ വിൽക്കാൻ നിയമങ്ങൾ അനുവദിക്കുന്നില്ലെന്ന് എഫ്.എസ്.എസ്.എ.ഐ അറിയിച്ചു. കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഉത്തരവിൽ മുലപ്പാൽ വിൽപ്പനയുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും