കുവൈത്ത്സിറ്റി: സ്വകാര്യ മെഡിക്കൽ സൗകര്യങ്ങൾക്കുള്ള നിയന്ത്രണങ്ങളും നിർദേശങ്ങളും ലംഘിച്ചതിന് മൂന്നു ദിവസത്തിനുള്ളിൽ ആരോഗ്യ മന്ത്രാലയം 14 മെഡിക്കൽ ക്ലിനിക്കുകൾ അടച്ചുപൂട്ടി. ക്ലിനിക്കുകളെക്കുറിച്ചുള്ള നിരന്തര പരാതിയാണ് ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ-അവധിയെ വിഷയത്തിൽ ഇടപെടാൻ പ്രേരിപ്പിച്ചത്.

ഈ ക്ലിനിക്കുകളിൽ ആവശ്യമായ സ്പെഷലിസ്റ്റുകളായ വ്യക്തികളുടെ അസാന്നിധ്യംമൂലമുള്ള നിയമലംഘനങ്ങൾ ഉണ്ടായിരുന്നു. ബന്ധപ്പെട്ട അധികാരികൾ നൽകുന്ന ആവശ്യമായ ഹെൽത്ത് ലൈസൻസുകളും ഈ സ്ഥാപനങ്ങൾക്ക് ഇല്ലായിരുന്നു. മെഡിക്കൽ സൗകര്യങ്ങളും ക്ലിനിക്കുകളും നിയമങ്ങളും ചട്ടങ്ങളും പാലിക്കേണ്ടതിന്റെ പ്രാധാന്യം മന്ത്രാലയം ഊന്നിപ്പറയുന്നു. പൊതുജനങ്ങൾക്ക് നൽകുന്ന ആരോഗ്യസേവനങ്ങളുടെ ഗുണനിലവാരവും സുരക്ഷയും ഉറപ്പാക്കാൻ, മെഡിക്കൽ, അസിസ്റ്റിങ് പ്രഫഷനുകൾ കർശനമായ നിയന്ത്രണങ്ങൾ പാലിക്കണമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Explore More

പ്രമേഹം: നാം മനസ്സിലാക്കേണ്ടത്

പ്രമേഹത്തെ ഒരു ആഗോള പൊതുജനാരോഗ്യ പ്രശ്നമായി ബോധവത്കരിക്കാനും മെച്ചപ്പെട്ട പ്രതിരോധത്തിനും രോഗനിർണയത്തിനും രോഗപരിപാലനത്തിന്റെ ആവശ്യകത ഉയർത്തിക്കാട്ടുന്നതിനുമായാണ് നവംബർ 14 ലോക പ്രമേഹദിനമായി ആചരിക്കുന്നത്. മൂന്നു പതിറ്റാണ്ടായി ലോകത്ത് പ്രമേഹരോഗമുള്ളവർ ക്രമാതീതമായി ഉയർന്നിട്ടുണ്ട്. 2019ലെ അമേരിക്കൻ ഡയബറ്റിക് ഫെഡറേഷൻ കണക്കുപ്രകാരം 425 ദശലക്ഷം

രണ്ടാണ്, ജോലിയും ജീവിതവും

രണ്ടാണ്, ജോലിയും ജീവിതവും

ജോലിയും വ്യക്തിജീവിതവും അഥവാ കുടുംബജീവിതവും തമ്മിൽ ബാലൻസ് ചെയ്യൽ പലർക്കും വെല്ലുവിളിയാണ്. ജോലികൾ ചെയ്തുതീർക്കുന്നതിൽ കുടുംബവുമായി ബന്ധപ്പെട്ട ഉത്തരവാദിത്തം പലപ്പോഴും തടസ്സമാകുന്നുവെന്ന് പരാതിപ്പെടുന്നവർ നിരവധിയാണ്. എന്നാൽ, ജോലിയടക്കം എല്ലാ കാര്യങ്ങളിലും ഒരാളുടെ സപ്പോർട്ട് സിസ്റ്റമാണ് കുടുംബമെന്ന് മനഃശാസ്ത്ര വിദഗ്ധർ പറയുന്നു. ‘‘എപ്പോഴും

വൈറൽപനി ബാധിതരുടെ എണ്ണത്തിൽ വർധന; ജില്ലക്ക് പനിക്കുന്നു…

തൊടുപുഴ: കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് ജില്ലയിൽ പനി ബാധിതരുടെ എണ്ണത്തിൽ വർധന. വൈറൽപനിയെ തുടർന്ന് 3033 പേരാണ് ഈ ആഴ്ച ജില്ലയിലെ സർക്കാർ ആശുപത്രികളിൽ മാത്രം ചികിത്സ തേടിയെത്തിയത്. ചുട്ടുപൊള്ളുന്ന പനി, ചുമ, വിറയൽ, തലവേദന, പേശിവേദന, വിശപ്പില്ലായ്മ, വയറുവേദന, ഛർദി,