കോഴിക്കോട്: നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയിലെ എല്ലാ പൊതുപരിപാടികളും അടുത്ത 10 ദിവസത്തേക്ക് നിർത്തിവെക്കാൻ ഉത്തരവ്.

• ഉത്സവങ്ങൾ, പള്ളിപ്പെരുന്നാളുകൾ തുടങ്ങിയ പരിപാടികളിൽ ജനങ്ങൾ കൂട്ടത്തോടെ പങ്കെടുക്കുന്നത് ഒഴിവാക്കി ചടങ്ങുകൾ മാത്രമാക്കണം.

• വിവാഹം, റിസപ്ഷൻ തുടങ്ങി മുൻകൂട്ടി നിശ്ചയിച്ച പരിപാടികളിൽ പൊതുജന പങ്കാളിത്തം കുറച്ച് പ്രോട്ടോകോൾ അനുസരിച്ച് മാത്രം നടത്തണം. ഇതിന് പൊലീസ് സ്റ്റേഷനിൽനിന്ന് മുൻകൂർ അനുമതി വാങ്ങണം.

• പൊതുജനങ്ങൾ ഒത്തുചേരുന്ന കലാസാംസ്കാരിക പരിപാടികൾ, കായികമത്സരങ്ങൾ എന്നിവ മാറ്റിവെക്കണം.

• നിപ രോഗബാധയുമായി ബന്ധപ്പെട്ട് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കും. കണ്ടെയ്ൻമെന്‍റ് സോണുകളിൽ ഗതാഗതത്തിന് കടുത്ത നിയന്ത്രണംകണ്ടെയ്ൻമെന്‍റ് സോണുകളിൽ വാഹനഗതാഗതത്തിന് കടുത്ത നിയന്ത്രണം. ഈ വാർഡുകളിലെ പൊതുപ്രവേശന റോഡുകളിലൂടെയുള്ള ഗതാഗതം നിരോധിച്ചു. നാഷനൽ, സ്റ്റേറ്റ് ഹൈവേ വഴി യാത്രചെയ്യുന്നവരും ഈ വഴിയുള്ള ബസുകളും ഈ വാർഡുകളിൽ ഒരിടത്തും നിർത്താൻ പാടില്ല.

  • ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉൾപ്പെടെ അവശ്യ സാധനങ്ങളുടെ വിൽപനകേന്ദ്രങ്ങൾ രാവിലെ ഏഴുമുതൽ വൈകീട്ട് അഞ്ചുവരെ മാത്രമേ തുറക്കാവൂ. മരുന്ന് ഷോപ്പുകൾക്കും ആരോഗ്യ കേന്ദ്രങ്ങൾക്കും സമയപരിധിയില്ല.
  • തദ്ദേശസ്വയംഭരണ സ്ഥാപനവും /വില്ലേജ് ഓഫിസുകളും മിനിമം ജീവനക്കാരെ ഉപയോഗിച്ച് പ്രവർത്തിക്കും.
  • സർക്കാർ-അർധ സർക്കാർ-പൊതുമേഖല -ബാങ്കുകൾ, സ്കൂളുകൾ, അംഗൻവാടികൾ എന്നിവ ഉൾപ്പെടെ മറ്റൊരു സ്ഥാപനവും ഇനി ഉത്തരവുണ്ടാവുന്നതുവരെ പ്രവർത്തിക്കരുത്.
  • തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ പൊതുജനങ്ങൾ എത്തുന്നത് തടയേണ്ടതും ഓൺലൈൻ സേവനങ്ങൾ പ്രോത്സാഹിപ്പിക്കേണ്ടതുമാണ്.
  • കണ്ടെയ്ൻമെന്റ് സോണുകളിൽ സാമൂഹിക അകലം പാലിക്കുകയും മാസ്ക്, സാനിറ്റൈസർ എന്നിവ നിർബന്ധമായും ഉപയോഗിക്കുകയും വേണം.
  •  കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെട്ട വിദ്യാലയങ്ങൾക്ക് ഓൺലൈൻ ക്ലാസ് ഒരുക്കണം.

Leave a Reply

Your email address will not be published. Required fields are marked *

Explore More

എന്തും മറക്കുന്നുവോ മറവി രോഗമല്ല, ഇത് ബ്രെയിൻ ഫോഗ്

എന്തും മറക്കുന്നുവോ മറവി രോഗമല്ല, ഇത് ബ്രെയിൻ ഫോഗ്

മുമ്പത്തേക്കാൾ കൂടുതലായി നാം പലതും മറക്കുന്നുവോ? അത് മറവി രോഗത്തിന്റെ തുടക്കമാണോ? ഈ സംശയം ഒട്ടു മിക്ക പേർക്കും ഉണ്ടാകാറുണ്ട്, ആശയക്കുഴപ്പം, ചെറിയ കാര്യങ്ങൾ മറക്കൽ തുടങ്ങിയ പ്രശ്നങ്ങൾ യുവതലമുറയിൽ കൂടുതലായി കാണാറുണ്ടെന്നത് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ബ്രെയിൻ ഫോഗ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന

എയ്ഡ്സ് മുക്തമാകാതെ കാസര്‍കോഡ് ജില്ല; 42പേരിൽ ഇപ്പോഴും രോഗം

എയ്ഡ്സ് മുക്തമാകാതെ കാസര്‍കോഡ് ജില്ല; 42പേരിൽ ഇപ്പോഴും രോഗം

കാസർകോട്: സമ്പൂർണ എയ്ഡ്സ് മുക്തമാവാതെ കാസർകോട് ജില്ല. ജില്ലയിൽ 42പേരിൽ ഇപ്പോഴും രോഗമുണ്ട്. ഏപ്രിൽ 2022 മുതൽ മാർച്ച് 2023 വരെയുള്ള കാലയളവിൽ ജില്ലയിൽ 34697 പേർ എച്ച്.ഐ.വി. ടെസ്റ്റിന് വിധേയരാവുകയും അതിൽ 42 പേർക്ക് എച്ച്.ഐ.വി സ്ഥിരീകരിക്കുകയും ചെയ്തു. 2023

ആരോഗ്യമേഖലയിലെ മികച്ച പ്രവർത്തനം; ആർദ്രകേരളം, കായകൽപ് പുരസ്കാര നിറവിൽ എറണാകുളം ജില്ല

കൊച്ചി: ആരോഗ്യമേഖലയിലെ മികവാർന്ന പ്രവർത്തനം കണക്കിലെടുത്ത് ആരോഗ്യവകുപ്പ് നൽകുന്ന സംസ്ഥാനതല പുരസ്കാരങ്ങൾക്ക് ജില്ലയിലെ തദ്ദേശ-ആരോഗ്യസ്ഥാപനങ്ങൾ അർഹരായി. ആർദ്ര കേരളം പുരസ്കാരത്തിൽ സംസ്ഥാനതലത്തിൽ ഒന്നാമതെത്തി എറണാകുളം ജില്ല പഞ്ചായത്തും മണീട് ഗ്രാമപഞ്ചായത്തും ജില്ലക്ക് ഇരട്ടി മധുരം സമ്മാനിച്ചു. നഗരസഭകളുടെ വിഭാഗത്തിൽ സംസ്ഥാനതലത്തിൽ ഏലൂർ