കണ്ണൂർ: കോഴിക്കോട് ജില്ലയിൽ നിപ മരണം സ്ഥിരീകരിച്ച സാഹചര്യത്തിൽ കണ്ണൂരിലും ജാഗ്രത നിർദേശം. നിപ വൈറസ് ബാധക്ക് സമാനമായ പനിയും ലക്ഷണങ്ങളുമായി ആശുപത്രികളിൽ പ്രവേശിക്കപ്പെടുന്ന രോഗികളുടെ വിവരം കൈമാറാൻ ആരോഗ്യവകുപ്പ് നിർദേശിച്ചു. സമാന ലക്ഷണങ്ങളോടെ സർക്കാർ, സ്വകാര്യ ആശുപത്രികളിലെത്തുന്ന രോഗികളെ പ്രത്യേകം നിരീക്ഷിക്കും. ആവശ്യമാണെങ്കിൽ സ്രവങ്ങൾ പരിശോധനക്കായി സ്വീകരിക്കും.

ജില്ലയുടെ അയൽപ്രദേശമായ കുറ്റ്യാടി ഭാഗത്ത് നിപ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തിൽ കണ്ണൂരിലെ ആരോഗ്യ പ്രവർത്തകരോട് ജാഗ്രത പാലിക്കാൻ ഡി.എം.ഒ നിർദേശം നൽകി. മാസ്ക് ഉൾപ്പെടെയുള്ള പ്രതിരോധ മാർഗങ്ങൾ ഉപയോഗിക്കണം. രോഗികളും ആശുപത്രികളിൽ കൂട്ടിനെത്തുന്നവരും മാസ്ക് ധരിക്കുന്നതാണ് ഉചിതം. നിപ ബാധയേറ്റ് രണ്ട് മരണം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്. ഇതേ തുടർന്നാണ് കണ്ണൂരിലും ആദ്യഘട്ടത്തിൽ ആരോഗ്യപ്രവർത്തകർക്ക് മാസ്ക് നിർബന്ധമാക്കിയത്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

കോഴിക്കോട് രോഗബാധിതരുമായി സമ്പർക്കത്തിലേർപ്പെട്ടവരുടെ പട്ടികയിൽ കണ്ണൂർ ജില്ലയിൽനിന്നുള്ളവരില്ലെന്നത് ആശ്വാസമാണ്. നാലു ആശുപത്രികളിൽ ഇവർ ചികിത്സ തേടിയിരുന്നു. ഇവരുമായി സമ്പർക്കത്തിലുള്ള മുഴുവൻ പേരെയും ആരോഗ്യവകുപ്പ് നിരീക്ഷിക്കുകയാണ്. തലശ്ശേരിയും പാനൂരും ഉൾപ്പെടെയുള്ള മേഖലയുമായി അടുത്ത ബന്ധമുള്ള പ്രദേശമാണ് കുറ്റ്യാടി. ഈ പ്രദേശങ്ങൾക്കിടയിൽ ബസ് റൂട്ടുകൾ അടക്കമുണ്ട്. നിലവിൽ സമ്പർക്കപട്ടികയിൽ ഉൾപ്പെട്ടവരോ രോഗലക്ഷണങ്ങൾ ഉള്ളവരോ ജില്ലയിൽ ഇല്ലാത്തതിനാൽ ആശങ്ക വേണ്ടെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ഡിജിറ്റൽ ആസക്തി: ചികിത്സ തേടിയത് 15,261 കുട്ടികൾ

ഡിജിറ്റൽ ആസക്തി: ചികിത്സ തേടിയത് 15,261 കുട്ടികൾ

കൊച്ചി: മെബൈൽ ഫോണുകളുടെയും സമൂഹ മാധ്യമങ്ങളുടെയും അമിത ഉപയോഗം വരുത്തിവെച്ച ഡിജിറ്റൽ ആസക്തിയുടെ ഗുരുതര പ്രശ്നങ്ങളുമായി വനിതാ ശിശുവികസന വകുപ്പിന്‍റെ ജില്ലാ റിസോഴ്സ് കേന്ദ്രങ്ങളിൽ ചികിത്സ തേടിയത് 15,261 കുട്ടികൾ. ഡിജിറ്റൽ ആസക്തി കുട്ടികളിൽ ശാരീരികവും മാനസികവുമായ പ്രത്യാഘാതങ്ങൾക്ക് വഴിവെക്കുന്നു എന്നാണ്

തൈറോയ്ഡ് ഹോർമോൺ തകരാറുകൾ അറിയണം

മനുഷ്യശരീരത്തിൽ വളരെ പ്രാധാന്യമർഹിക്കുന്ന അവയവമാണ് തൈറോയ്ഡ് ഗ്രന്ഥി. വളർച്ചയുടെ പ്രാരംഭഘട്ടത്തിൽ ഭ്രൂണാവസ്ഥയിൽ 20 മുതൽ 24 ദിവസം ഉള്ളപ്പോൾതന്നെ തൈറോയ്ഡ് ഗ്രന്ഥി രൂപം പ്രാപിക്കുന്നു. തൈറോയ്ഡ് ഗ്രന്ഥിയാണ് endocrine ഗ്രന്ഥികളിൽ ഏറ്റവും ആദ്യം രൂപം പ്രാപിക്കുന്നത്. ഈ ഗ്രന്ഥി ഉൽപാദിപ്പിക്കുന്ന ഹോർമോണുകൾക്ക്

സൈറ്റോജെനറ്റിക്സ് ഡിപ്പാർട്മെന്റുമായി മൈക്രോ ഹെൽത്ത് ലബോറട്ടറീസ്

സൈറ്റോജെനറ്റിക്സ് ഡിപ്പാർട്മെന്റുമായി മൈക്രോ ഹെൽത്ത് ലബോറട്ടറീസ്

ദോഹ: ഖത്തറിലെ മെഡിക്കൽ ഡയഗ്‌നോസ്റ്റിക്‌സ് രംഗത്തിന് മുതൽക്കൂട്ടായി മൈക്രോ ഹെൽത്ത് ലബോറട്ടറീസ് മാമൂറ ശാഖയിൽ സൈറ്റോജെനറ്റിക്സ് ഡിപ്പാർട്മെന്റ് പ്രവർത്തനമാരംഭിച്ചു. രാജ്യത്ത് ലഭ്യമായ ജനിതക പരിശോധനകളുടെ വ്യാപ്തി വർധിപ്പിക്കാൻ ലക്ഷ്യമിടുന്നതാണ് സൈറ്റോജെനറ്റിക്സ് ഡിപ്പാർട്മെന്റിന്റെ തുടക്കം. വരാനിരിക്കുന്ന കാലത്ത് ആധുനിക ആരോഗ്യ-രോഗനിർണയ രംഗത്ത് ഏറ്റവും