തിരൂർ ഗവ. ജില്ല ആശുപത്രിയിൽ കൊളോനോസ്കോപ്പി വഴി പോളിപെക്ടമി നടത്തുന്നു

തിരൂർ: തിരൂർ ഗവ. ജില്ല ആശുപത്രിയിൽ കൊളോനോസ്കോപ്പി വഴി ആദ്യത്തെ പോളിപെക്ടമി നടത്തി. പോളിപ്പ് (കോശങ്ങളുടെ അസാധാരണ വളർച്ച) ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുന്നതിനാണ് പോളിപെക്ടമി എന്ന് പറയുന്നത്. ഇത്തരത്തിൽ തുറന്ന വയറിലെ ശസ്ത്രക്രിയയിലൂടെ കോളൻ പോളിപ്സ് നീക്കം ചെയ്യാൻ കഴിയുമെന്നാണ് ഇതിന്റെ പ്രത്യേകത. എന്നാൽ, സാധാരണയായി ഇത് കൊളോനോസ്കോപ്പി സമയത്താണ് നടത്തുന്നത്.

ശരീരത്തിലെ രക്തം അകാരണമായി കുറയുന്നതുമായി ബന്ധപ്പെട്ട് പരിശോധനക്ക് എത്തിയ 65 വയസ്സുള്ള തിരൂർ സ്വദേശിക്ക് നടത്തിയ പരിശോധനയിലാണ് നാല് സെ.മീ വലിപ്പമുള്ള വലിയ പോളിപ്പാണ് ഇതിന് കാരണമെന്ന് കണ്ടെത്തിയത്. ജില്ല ആശുപത്രി ഗ്യാസ് എൻട്രോളജിയിൽ പുതുതായി സ്ഥാപിച്ച എ.പി.സി കോട്ടറി മെഷീന്റെ സഹായത്താൽ ഈ പോളിപ്പ് ശസ്ത്രക്രിയ കൂടാതെ മുഴുവനായും നീക്കം ചെയ്യുവാൻ സാധിച്ചത്. നീക്കം ചെയ്യാൻ വൈകുന്നതുമൂലം രോഗിക്ക് വന്നേക്കാവുന്ന വൻകുടലിലെ അർബുദം തടയാൻ ചികിത്സയിലൂടെ സാധിച്ചതായി ഡോക്ടർമാർ പറഞ്ഞു.

സർക്കാർ ആശുപത്രികളിൽ ഇത്തരം സേവനങ്ങൾ രോഗികൾക്ക് ലഭ്യമാവുന്നത് കേരളം ആരോഗ്യരംഗത്ത് നടത്തിയ വലിയ മുന്നേറ്റത്തിന്റെ ഭാഗമാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. അലിഗർ ബാബു പറഞ്ഞു. സംസ്ഥാന ആരോഗ്യവകുപ്പിന് കീഴിൽ തന്നെ ഇത്തരമൊരു സേവനം ആദ്യമായാണ് നടക്കുന്നത്. തിരൂർ ജില്ല ആശുപത്രി ഗ്യാസ്ട്രോ എൻട്രോളജി വിഭാഗം മേധാവി ഡോ. മുരളി കൃഷ്ണന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് ഇത് വിജയകരമായി പൂർത്തിയാക്കിയത്. ഡോ. സലിം, സ്റ്റാഫ് നഴ്സ് നീതു, എൻഡോസ്കോപ്പി ടെക്നീഷ്യൻ റെമീസ, നഴ്സിങ് അസിസ്റ്റന്റ് ബാലകൃഷ്ണൻ എന്നിവരും ടീമിൽ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

നിപ സ്ഥിരീകരണം: അവലോകനയോഗം ചേർന്നു

നിപ സ്ഥിരീകരണം: അവലോകനയോഗം ചേർന്നു

ആയഞ്ചേരി: കഴിഞ്ഞദിവസം പനിയെ തുടർന്ന് മരിച്ച മംഗലാട് മമ്പിളിക്കുനി ഹാരിസിന്റെ മരണകാരണം നിപ ബാധയെ തുടർന്നാണെന്ന് സ്ഥിരീകരിച്ച സാഹചര്യത്തിൽ ആയഞ്ചേരി പഞ്ചായത്തിൽ അതിജാഗ്രത പാലിക്കാൻ നിർദേശം നൽകി. പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ ചേർന്ന അടിയന്തര ഭരണസമിതിയുടെയും ആരോഗ്യപ്രവർത്തകരുടെയും യോഗത്തിൽ ആവശ്യമായ മുൻകരുതലുകളെടുക്കാൻ

വയറിളക്കവും മരണകാരണമാകാം; ശ്രദ്ധിക്കുക…

വയറിളക്കവും മരണകാരണമാകാം; ശ്രദ്ധിക്കുക...

അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളെയും പ്രായമായവരെയും ഏറ്റവും കൂടുതൽ ബാധിക്കുന്നത് വയറിളക്കമാണെന്ന് പുതിയ പഠനം. വയറിളക്ക രോഗങ്ങൾ മൂലം 2021-ൽ 1.2 ദശലക്ഷം മരണങ്ങൾ ഉണ്ടായിട്ടുണ്ട്. ഓറൽ റീഹൈഡ്രേഷൻ തെറാപ്പി, മെച്ചപ്പെട്ട ശുചിത്വം, റോട്ടാവൈറസിനെതിരായ ആഗോള വാക്സിനേഷൻ പ്രോഗ്രാമുകൾ തുടങ്ങിയവയുടെ ആവശ്യകതയെയും

ഫാറ്റിലിവർ സ്വയം തിരിച്ചറിയാനുള്ള 5 മാർഗങ്ങൾ

ഫാറ്റിലിവർ സ്വയം തിരിച്ചറിയാനുള്ള 5 വഴികൾ

കരൾ കോശങ്ങളിൽ കൊഴുപ്പടിഞ്ഞു കൂടി ഉണ്ടാകുന്ന ഫാറ്റി ലിവർ തുടക്കത്തിൽ രോഗ ലക്ഷണങ്ങൾ കാണിക്കാറില്ല. രോഗ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങുമ്പോഴേക്കും പ്രശ്നം ഗുരുതരമായിട്ടുണ്ടാാകും. തുടക്കത്തിൽ തന്നെ രോഗം കണ്ടു പിടിച്ചാൽ ഇതൊഴിവാക്കാം. ഗ്യാസ്ട്രോ എൻട്രോളജിസ്റ്റായ സൗരഭ് സേതി ഇത്തരത്തിൽ രോഗം തിരച്ചറിയുന്നതിന്