കൊച്ചി: ജില്ലയിൽ ആറു വർഷത്തിനിടെ ഡെങ്കിപ്പനി ബാധിച്ച് ജീവൻ പൊലിഞ്ഞത് 85 പേർക്ക്. 2020 മുതൽ 2025 വരെയുള്ള കാലയളവിലാണ് ഈ മരണങ്ങൾ. ഏറ്റവുമധികം മരണം ഉണ്ടായത് 2023ലാണ്. 27 പേർക്ക് ഇതേ വർഷം ഡെങ്കിപ്പനി മൂലം ജീവൻ നഷ്ടമായെന്ന് വിവരാവകാശരേഖ വ്യക്തമാക്കുന്നു. ഈ വർഷം ഇതിനകം 10 പേർ ഡെങ്കിപ്പനി ബാധിച്ച് മരണത്തിന് കീഴടങ്ങി. വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാലയുടെ അപേക്ഷക്കുള്ള ആരോഗ്യവകുപ്പിന്‍റെ മറുപടിയിലാണ് കൊതുകുജന്യ രോഗങ്ങളുടെ കണക്ക് വ്യക്തമാക്കുന്നത്.

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഡെങ്കിപ്പനി മരണങ്ങൾ നടന്നതും എറണാകുളം ജില്ലയിലാണ്. ആറു വർഷക്കാലയളവിൽ ഡെങ്കിപ്പനി സംശയിക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ട 15 പേരാണ് മരിച്ചത്. 2023, 2025 വർഷങ്ങളിൽ ഓരോ മലേറിയ മരണങ്ങളും ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഒറ്റദിവസം 13 കേസുകൾ

ജില്ലയിൽ ഒരാഴ്ചക്കിടെ ഡെങ്കിപ്പനി സ്ഥിരീകരിച്ചത് 27 പേർക്കാണ്. ഒക്ടോബർ 31ന് മാത്രം 13 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 12 പേർക്ക് സംശയിക്കുന്നതായും റിപ്പോർട്ട് ചെയ്തു. ചൂർണിക്കര, തമ്മനം എന്നിവിടങ്ങളിൽ മൂന്ന് കേസുകൾ വീതവും ചിറ്റാറ്റുകര, കാലടി, കരുമാല്ലൂർ, കീഴ്മാട്, കോടനാട്, കുമാരപുരം, മുനമ്പം എന്നിവിടങ്ങളിൽ ഓരോ കേസുമാണ് റിപ്പോർട്ട് ചെയ്തത്. ഒക്ടോബർ 30ന് രണ്ടിടത്ത് രോഗം സ്ഥിരീകരിച്ചു, 15 പേർക്ക് സംശയിക്കുന്നതായും റിപ്പോർട്ട് ചെയ്തു. 29ന് സ്ഥിരീകരിച്ചത് മലയിടംതുരുത്ത്, കാക്കനാട്, തുറവൂർ, മങ്ങാട്ടുമുക്ക്, ഇടക്കൊച്ചി, അങ്കമാലി, ഒക്കൽ എന്നിവിടങ്ങളിലാണ് രോഗം സ്ഥിരീകരിച്ചത്. അന്നേ ദിവസം 26 പേർക്ക് സംശയിക്കുന്നതായി റിപ്പോർട്ട് ചെയ്തു.

ചിക്കൻപോക്സും പടരുന്നു

ചിക്കൻപോക്സ് ഉൾപ്പെടെയുള്ള പകർച്ചവ്യാധികളും വ്യാപിക്കുകയാണ്. ഒക്ടോബർ 31ന് 13 പേർക്ക് ചിക്കൻപോക്സ് സ്ഥിരീകരിച്ചു.നാലുപേർക്ക് ഇൻഫ്ലുവൻസയും നാലുപേർക്ക് ഹെപ്പറ്റൈറ്റിസ് എയും റിപ്പോർട്ട് ചെയ്തു. ഒരാൾക്ക് എലിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. തൊട്ടുതലേദിവസം 12 പേർക്ക് ചിക്കൻപോക്സ് സ്ഥിരീകരിച്ചപ്പോൾ നാലുപേർക്ക് ഹെപ്പറ്റൈറ്റിസും റിപ്പോർട്ട് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

കാളികാവിൽ പനിയും വയറിളക്കവും പടരുന്നു

കാളികാവ്: മലയോരമേഖലയിൽ പനിയും ഛർദ്ദിയും വയറിളക്കവും പടർന്നതോടെ തിരക്കൊഴിയാതെ ആശുപത്രികൾ. കാളികാവ് സി.എച്ച്.സിയിൽ രോഗികൾ നിറഞ്ഞുകവിഞ്ഞു. കഴിഞ്ഞ രണ്ടാഴ്ചക്കിടെയാണ് പ്രദേശത്ത് രോഗവ്യാപനം കൂടുതലായത്. കാളികാവ് സി.എച്ച്.സിയിലെ ഐ.പി വാർഡുകളും സ്വകാര്യ ക്ലിനിക്കുകളിലും നിറഞ്ഞു. നിലവിൽ ആശങ്കപ്പെടേണ്ടെന്നും ഏതു സാഹചര്യവും നേരിടാൻ മുന്നൊരുക്കവുമുണ്ടെന്നും

24 കുട്ടികളുടെ മരണത്തിനു പിന്നാലെ വിഷം കലർന്ന ചുമ മരുന്നുകൾ കൂടുതൽ വിൽക്കാതിരിക്കാനുള്ള നടപടികൾ കൈകൊള്ളാൻ ഇന്ത്യയോട് ലോകാരോഗ്യ സംഘടന

‘ഇത് വെറും വ്യാജ മരുന്ന് വിൽപനയല്ല; വിനാശകരമായ പ്രത്യാഘാതങ്ങളുള്ള ഒരു കുറ്റകൃത്യമാണ്’; വിഷം കലർന്ന ചുമ മരുന്നുകളുടെ വിൽപനയിൽ ഇന്ത്യയോട് ലോകാരോഗ്യ സംഘടന

ചിത്രം: റോയിട്ടേഴ്സ് യുനൈറ്റഡ് നാഷൻസ്: 24 കുട്ടികളുടെ മരണത്തിനു പിന്നാലെ വിഷം കലർന്ന ചുമ മരുന്നുകൾ കൂടുതൽ വിൽക്കാതിരിക്കാനുള്ള നടപടികൾ കൈകൊള്ളാൻ ഇന്ത്യയോട് ലോകാരോഗ്യ സംഘടന. ഇന്ത്യൻ കമ്പനിയായ ‘സ്രേശൻ’ ഫാർമ നിർമിച്ച ‘കോൾഡ്രിഫ്’ സിറപ്പിൽ അനുവദനീയമായതിന്റെ 500 മടങ്ങ് ‘ഡൈഎഥിലീൻ

ഹൃദ്രോഗങ്ങളും നൂതന ചികിത്സാരീതികളും

ഹൃദ്രോഗങ്ങളും നൂതന ചികിത്സാരീതികളും

പല ഹൃദ്രോഗങ്ങൾക്കും ഇന്ന് നൂതന സംവിധാനങ്ങളുടെ സഹായത്തോടെ ശസ്ത്രക്രിയ കൂടാതെയുള്ള ചികിത്സാരീതികൾ സാധ്യമാണ്. ഹൃദയ ധമനികളിലെ ബ്ലോക്കുകൾ, വാൽവുകൾക്കുണ്ടാകുന്ന തകരാറുകൾ, മഹാധമനിയിൽ ഉണ്ടാകുന്ന വീക്കം ഹൃദയമിടിപ്പിലുണ്ടാകുന്ന അപകടകരമായ താളപ്പിഴകൾ മുതലായ അതിസങ്കീർണമായ ഹൃദ്രോഗങ്ങൾ ഇപ്പോൾ ശസ്ത്രക്രിയ കൂടാതെ ചികിത്സിക്കാം മനുഷ്യശരീരത്തിൽ ഏറ്റവും