ആരോഗ്യകരമായ ഭക്ഷണ ശീലം രക്തസമ്മർദം സ്വാഭാവികമായി കുറക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. ഹൃദയാരോഗ്യം സംരക്ഷിക്കാനും ഹൈപ്പർ ടെൻഷൻ തടയാനും ഇത് സഹായിക്കും. പോഷക സമൃദ്ധമായ ആഹാരം, കുറഞ്ഞ സോഡിയം, ആവശ്യത്തിന് വെള്ളം എന്നിവ ദീർഘകാല ഹൃദയാരോഗ്യത്തിന് സഹായകമാകുന്നു.

പൊട്ടാസ്യം സമ്പന്നമായ ഭക്ഷണം

വാഴപ്പഴം, ഓറഞ്ച്, ചീര, മധുരക്കിഴങ്ങ് എന്നിവക്ക് സോഡിയം തോത് സന്തുലിതമാക്കാനും രക്തക്കുഴലുകളുടെ പ്രവർത്തനം സുഗമമാക്കാനും രക്തസമ്മർദം കുറക്കാനും കഴിയും. ഹൃദയാരോഗ്യം സംരക്ഷിക്കാനും കിഡ്നി പ്രവർത്തനം മെച്ചപ്പെടുത്താനും ഇതിന് കഴിയും.

സോഡിയം അളവ് കുറക്കാം

പ്രോസ്ഡ് ഭക്ഷണം, ഫാസ്റ്റ് ഫുഡ്, ഭക്ഷണത്തിലെ അമിത ഉപ്പ് എന്നിവ ഒഴിവാക്കുന്നതുവഴി രക്തക്കുഴലുകളിലെ സമ്മർദം കുറക്കാം. പാക്ക് ചെയ്ത സ്നാക്കുകൾ, കാനിൽ അടച്ച ഭക്ഷണങ്ങൾ എന്നിവയിലെ ഉയർന്ന സോഡിയവും അനാരോഗ്യകരമായ കൊഴുപ്പും രക്തസമ്മർദം കൂട്ടുന്നതാണ്.

മഗ്നീഷ്യം കൂട്ടുക

നട്സുകൾ, വിത്തുകൾ, മുഴു ധാന്യങ്ങൾ, ഇലക്കറികൾ എന്നിവ കഴിക്കുന്നതുവഴി രക്തക്കുഴലുകളുടെ സമ്മർദം കുറക്കാനും രക്തയോട്ടം സുഗമമാക്കാനും കഴിയും. രക്തസമ്മർദം നിലക്ക് നിർത്താൻ ഇതുവഴി സാധിക്കും.

നാരുകൾ ധാരാളം

റാഗി, ബാര്‍ലി, തവിടുള്ള കുത്തരി, ചോളം തുടങ്ങിയ മുഴുധാന്യങ്ങൾ, പയർ വർഗങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ എന്നിവ ദഹനത്തെ സഹായിക്കുന്നതിനൊപ്പം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും കൊളസ്ട്രോൾ കുറക്കാനും പര്യാപ്തമാണ്.

മദ്യപാനം ഒഴിവാക്കുക

അമിത മദ്യപാനത്തിലൂടെ രക്തക്കുഴലുകൾ ചുരുങ്ങുന്നത് ഹൃദയത്തിേന്മലുള്ള സമ്മർദം വർധിപ്പിക്കും. ശരീരഭാരം വർധിപ്പിക്കാനും രക്തസമ്മർദം വർധിപ്പിക്കാനും അമിത മദ്യപാനം ഇടയാക്കും.

ആവശ്യത്തിന് വെള്ളം കുടിക്കുക

ദിവസവും ആവശ്യത്തിന് വെള്ളം കുടിച്ചിരിക്കണം. വൃക്കകളുടെയും രക്തക്കുഴലുകളുടെയും സുഗമമായ പ്രവർത്തനത്തിന് ഇത് ആവശ്യമാണ്. ഹൈപ്പർടെൻഷനും ഹൃദ്രോഗങ്ങളും തടയാനും ഇതുവഴി കഴിയും.

മിതമായ  തോതിൽ ഡാർക്ക് ചോക്ലേറ്റ്

70 ശതമാനമെങ്കിലും കൊക്കോയുള്ള ഡാർക്ക് ചോക്ലേറ്റ് മിതമായ തോതിൽ കഴിക്കുന്നതുവഴി രക്തക്കുഴലുകളുടെ പ്രവർത്തനം മെച്ചപ്പെടുക്കാൻ കഴിയും. രക്തയോട്ടം സുഗമമാകുന്നതുവഴി അമിത രക്തസമ്മർദം കുറക്കാം.�

Leave a Reply

Your email address will not be published. Required fields are marked *

Explore More

ഹ്യൂമന്‍ മെറ്റാന്യൂമോ വൈറസ്: ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ഹ്യൂമന്‍ മെറ്റാന്യൂമോ വൈറസ്: ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

തിരുവനന്തപുരം: ഇന്ത്യയില്‍ ഹ്യൂമന്‍ മെറ്റാന്യൂമോ വൈറസ് (എച്ച്.എം.പി.വി) റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചുള്ള പട്ടിക പുറത്തുവിട്ട് ആരോഗ്യ വകുപ്പ്. എച്ച്.എം.പി.വി. ബാധിച്ചാല്‍ ഗുരുതരമാകാന്‍ സാധ്യതയുള്ള പ്രായമായവര്‍, കുഞ്ഞുങ്ങള്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗമുള്ളവര്‍, കിടപ്പ് രോഗികള്‍, ശ്വാസകോശ

ഹെപ്പറ്റൈറ്റിസ് ബാധയിൽ ചൈനക്ക് പിന്നാലെ ഇന്ത്യ: ഹെപ്പറ്റൈറ്റിസ് ബി, സി കാരണം ആഗോളതലത്തിൽ പ്രതിദിനം 3,500 പേർ മരിക്കുന്നു…

ജനീവ: ഹെപ്പറ്റൈറ്റിസ് ബി, സി വൈറസ് ബാധിതരുടെ എണ്ണം ഏറ്റവും കൂടുതലുള്ള രാജ്യം ചൈനയാണ്. രണ്ടാമത്തെ രാജ്യം ഇന്ത്യയാണെന്ന് ലോകാരോഗ്യസംഘടന (ഡബ്ല്യു.എച്ച്.ഒ.) പറയുന്നു. ഹെപ്പറ്റൈറ്റിസ് ബി. ബാധിച്ച 2.98 കോടിപ്പേരും സി. ബാധിച്ച 55 ലക്ഷംപേരുമാണ് ഇന്ത്യയിലുള്ളത്. ഒന്നാം സ്ഥാനത്തുള്ള ചൈനയിൽ

പുതിയ ഹോമിയോ ഡിസ്പെന്‍സറികളിൽ ജോലിക്ക് ഡോക്ടർ മാത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് 40 പുതിയ ഹോമിയോ ഡിസ്പെൻസറികൾ സർക്കാർ പ്രഖ്യാപിച്ചെങ്കിലും ഇവിടങ്ങളിൽ അനുവദിച്ചത് ഡോക്ടർമാരുടെ തസ്തിക മാത്രം. ഇവയിൽ 33 എണ്ണം ഉദ്ഘാടനം കഴിഞ്ഞ് പ്രവർത്തന സജ്ജമാകുമ്പോഴും ഡിസ്പെൻസറികൾ പ്രവർത്തിക്കാൻ അനിവാര്യമായും വേണ്ട മറ്റു തസ്തികകളുടെ കാര്യത്തിൽ സർക്കാർ ഉത്തരവിലും അവ്യക്തത.