അലബാമ: നിപ വൈറസിന്റെ ഇനത്തിൽപ്പെടുന്ന ക്യാമ്പ് ഹിൽ വൈറസ് ബാധ ആദ്യമായി അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തു. ക്യൂന്‍സ്‌ലാന്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഒരുസംഘം ഗവേഷകരാണ് വൈറസിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞത്. ഡോക്ടർ ഡോ. റൈസ് പാരിയുടെ നേതൃത്വത്തിലാണ് ഗവേഷണം നടന്നത്.

ഹെനിപാവൈറസ് കുടുംബത്തിൻ്റെ ഭാഗമായ ക്യാമ്പ് ഹിൽ വൈറസ് വിചാരിച്ചതിലും കൂടുതൽ വ്യാപിക്കുമെന്ന ആശങ്ക ഉയർത്തുന്നു. കാനഡയിലും അമേരിക്കയിലും കാണപ്പെടുന്ന നോര്‍ത്തേണ്‍ ഷോര്‍ട്ട് ടെയില്‍ഡ് ഷ്ര്യൂ എന്ന ചെറിയ സസ്തനിയിലാണ് നിലവില്‍ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്.

നിപ വൈറസ് പോലെ വവ്വാലുകളാണ് ക്യാമ്പ് ഹിൽ വൈറസിന്റെയും വാഹകർ. വവ്വാലുകളിൽ നിന്ന് മനുഷ്യരിലേക്കും മറ്റു മൃഗങ്ങളിലേക്കും വൈറസ് പകരാനിടയുണ്ട്.

‘പാരാമിക്‌സോവൈറിഡേ’ എന്ന വൈറസ് കുടുംബത്തില്‍ വരുന്നതാണ് ക്യാംപ് ഹില്‍ വൈറസ്. നിപയേപ്പോലെതന്നെ നാഡികളെയും ശ്വാസകോശത്തെയും ഇത് ബാധിക്കും. കൂടാതെ രോഗിയുടെ മരണത്തിനും ഈ വൈറസ് കരമാകും.

തലവേദന, ക്ഷീണം, പനി, പേശിവേദന തുടങ്ങിയവയാണ് വൈറസ് ബാധയുടെ പൊതുവായ ലക്ഷണങ്ങള്‍. എന്നാല്‍ ചികിത്സിക്കാന്‍ വൈകിയാല്‍ മസ്തിഷ്‌കജ്വരത്തിന് കാരണമാകും.

Leave a Reply

Your email address will not be published. Required fields are marked *

Explore More

രാത്രി ഏറെ വൈകിയാണോ ഉറക്കം? എങ്കിൽ കിട്ടും എട്ടിന്റെ പണി

രാത്രി ഏറെ വൈകി ഉറങ്ങി വൈകി എഴുന്നേൽക്കുന്നതാണ് പുതിയ കാലത്തെ ട്രെൻഡ്. കോവിഡിനുശേഷം ഇത് സാർവത്രികമായ ശീലമായി മാറി. മൊബൈലിന്റെ ഉപയോഗം ഉറക്കമിളപ്പിന്റെ ഗ്രാഫ് കുത്തനെ ഉയർത്തി. എന്നാൽ, മൂങ്ങയുടെ സ്വഭാവം കാണിച്ച് പുലർച്ചെ ഒരു മണിക്ക് ശേഷം ഉറങ്ങാൻ പോവുന്നത്

ന്യൂസ് വീക്ക് പട്ടികയില്‍ ആറ് ആസ്റ്റര്‍ ആശുപത്രികള്‍

ന്യൂസ് വീക്ക് പട്ടികയില്‍ ആറ് ആസ്റ്റര്‍ ആശുപത്രികള്‍

ദുബൈ: ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയറിന്‍റെ ആറ് ആശുപത്രികൾ ന്യൂസ് വീക്ക് പുറത്തുവിട്ട 2023ലെ ലോകത്തെ മികച്ച ആശുപത്രികളുടെ പട്ടികയിൽ ഇടംപിടിച്ചു. ഇന്ത്യയിലെയും യു.എ.ഇയിലെയും ആശുപത്രികളാണ് നേട്ടം കൈവരിച്ചതെന്ന് ആസ്റ്റർ ഡി.എം ഹെൽത്ത്കെയർ അറിയിച്ചു. ഗുണനിലവാരത്തിലും രോഗീ പരിചരണത്തിലും അന്താരാഷ്ട്ര നിലവാരം

ആര്‍ദ്ര കേരളം പുരസ്‌കാരം; മലപ്പുറം ജില്ലയിൽ രണ്ടാംസ്ഥാന നിറവിൽ വട്ടംകുളം

എടപ്പാൾ: ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ആര്‍ദ്ര കേരളം പുരസ്‌കാരം പ്രഖ്യാപിച്ചപ്പോൾ വട്ടംകുളം ഗ്രാമപഞ്ചായത്ത് രണ്ടാം സ്ഥാനത്തോടെ ജില്ലയിൽ തലയുയർത്തി നിൽക്കുന്നു. മൂന്നുലക്ഷം രൂപയാണ് പുരസ്കാരം. ആരോഗ്യ വകുപ്പിന്റെ പങ്കാളിത്തത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍