ദേഷ്യവും സമ്മർദവും കാരണം എന്തെങ്കിലുമൊക്കെ തല്ലിപ്പൊളിക്കാൻ തോന്നിയിട്ടുണ്ടോ? എങ്കിൽ അതിന് സൗകര്യം ചെയ്തുതരുന്ന കമ്പനികൾ ഇന്ത്യയിലും സജീവമാകുന്നു. നിയന്ത്രിത അന്തരീക്ഷത്തിൽ മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ തല്ലിപ്പൊളിക്കാനുള്ള സൗകര്യവും സാധനങ്ങളും ഒരുക്കിത്തരുന്ന നിരവധി സ്ഥാപനങ്ങൾ രാജ്യത്തുണ്ട്. റേയ്ജ് റൂം/ സ്മാഷ് റൂം വൈകാതെ ചെറുനഗരങ്ങളിലേക്കും വ്യാപിക്കുമെന്നാണ് ഈ രംഗത്തുള്ളവർ പറയുന്നത്. 2008ൽ ജപ്പാനിലാണ് ആദ്യമായി റേജ്‌ റൂമുകൾ തുടങ്ങിയത്.

പിന്നീട് ഈ ആശയം വിവിധ രാജ്യങ്ങളിലേക്ക് വ്യാപിച്ചു. ഇന്ത്യൻ നഗരങ്ങളിലെ ഇപ്പോഴത്തെ വിലനിലവാരം അനുസരിച്ച് പത്ത് മിനിറ്റും പൊട്ടിക്കാനുള്ള ആറ് സാധനങ്ങളുമടങ്ങിയ പാക്കേജിന് 500 രൂപയാണ് നിരക്ക്. 800 രൂപ നൽകിയാൽ പൊട്ടിക്കാൻ 18 സാധനങ്ങളും 15 മിനിറ്റ് സമയവും തരും.

1500 രൂപയുടെ പാക്കേജിൽ 35 -40 സാധനങ്ങളുണ്ടാകും. അര മണിക്കൂർ സമയം അനുവദിക്കും. 6700 രൂപയുടെ ടി.വി സ്മാഷ് പാർട്ടിയിൽ ആറുപേരെ ഒരുമിച്ച് കടത്തിവിടുകയും പഴയ ടി.വി ഉൾപ്പെടെ 65 സാധനങ്ങൾ ഒരുക്കിത്തരുകയും ചെയ്യും. കേടുവന്ന ലാപ്ടോപ്, പൊട്ടിയ പാത്രങ്ങളും ഫർണിച്ചറുകളും, കുപ്പി തുടങ്ങി പലവിധ വസ്തുക്കളാണ് ഉണ്ടാവുക. നിങ്ങളുടെ പിടിവിടാതെ നിയന്ത്രിച്ചുനിർത്താനും നിങ്ങൾ അലങ്കോലമാക്കിയ മുറി വൃത്തിയാക്കാനും ജീവനക്കാരുണ്ടാകും. സുരക്ഷ മുൻകരുതലുകളും ഒരുക്കിയിട്ടുണ്ടാകും.

അതേസമയം, നശീകരണത്തിലൂടെ സമാധാനം കണ്ടെത്തുന്നത് താൽക്കാലിക പരിഹാരം മാത്രമാണെന്നാണ് മനഃശാസ്ത്രജ്ഞർ പറയുന്നത്. ചില സന്ദർഭങ്ങളിൽ ഇത്തരം പ്രവൃത്തികൾ കൂടുതൽ ദേഷ്യം പിടിക്കുന്നതിനും കാരണമാകുമെന്ന് പഠനങ്ങൾ പറയുന്നു.

ബോസിനെ ഇടിക്കണോ ?

ജപ്പാനിൽ ചില കമ്പനികളിൽ പ്രത്യേക മുറിയിൽ മേലധികാരിയുടെ പേര് എഴുതിയ ബൊമ്മ വെച്ചിട്ടുണ്ടാകും. ദേഷ്യം തീർക്കാൻ ജീവനക്കാർക്ക് കയറി അതിൽ ഇടിക്കാൻ അനുമതിയുണ്ടാകും. അത് കഴിഞ്ഞു വന്ന് ശാന്തമായി കാര്യക്ഷമതയോടെ ജോലി ചെയ്താൽ മതി. മേലധികാരി തന്നെയാണ് ഇത് ഒരുക്കിത്തരുന്നത് എന്നതാണ് രസകരം. അവർക്ക് ഉൽപാദനക്ഷമതയിലാണ് താൽപര്യം.

Leave a Reply

Your email address will not be published. Required fields are marked *

Explore More

കുട്ടികളുടെ ചർമ്മത്തിൽ മേക്കപ്പ് പരീക്ഷിക്കുന്നവരാണൊ? എങ്കിൽ നിങ്ങൾ അറിയേണ്ടത് ഈ വിവരങ്ങൾ

കുട്ടികളുടെ ചർമ്മത്തിൽ മേക്കപ്പ് പരീക്ഷിക്കുന്നവരാണൊ? എങ്കിൽ നിങ്ങൾ അറിയേണ്ടത് ഈ വിവരങ്ങൾ

ലണ്ടൻ: കൊച്ചു കുട്ടികളെ സുന്ദരിമാരും സുന്ദരന്മാരുമാക്കാൻ മുതിർന്നവർ ഉപയോഗിക്കുന്ന സൗന്ദര്യവർദ്ധക വസ്തുക്കൾ പ്രയോഗിക്കുന്നത് കുഞ്ഞുങ്ങളുടെ ജീവന് തന്നെ ഭീഷണിയായേക്കാമെന്ന് പുതിയ പഠന റിപ്പോർട്ട്. ഇൻസ്റ്റാഗ്രാം ഫോട്ടോകൾക്കും മറ്റുമായി കുഞ്ഞുങ്ങളുടെ നഖങ്ങളിൽ നെയിൽ പോളിഷ്, പെർഫ്യൂമുകൾ, ബ്രോൺസറുകൾ ഉപയോഗിക്കുന്നതും അതീവ അപകടകരമാണെന്നാണ് ലങ്കാസ്റ്റർ

കുട്ടികളിലെ കുഷ്ഠരോഗബാധ തടയാൻ ബാലമിത്ര കാമ്പയിൻ

കുട്ടികളിലെ കുഷ്ഠരോഗബാധ തടയാൻ ബാലമിത്ര കാമ്പയിൻ

കണ്ണൂർ: പുതുതായി കണ്ടെത്തുന്ന കുഷ്ഠരോഗ ബാധിതരിൽ കുട്ടികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ രോഗബാധ തടയാനായി ബാലമിത്ര 2.0 കാമ്പയിൻ നടപ്പാക്കുന്നു. ദേശീയ കുഷ്ഠരോഗ നിർമാർജന പരിപാടിയുടെ ഭാഗമായി കുട്ടികളിലെ കുഷ്ഠരോഗബാധ പ്രാരംഭത്തിലേ കണ്ടുപിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് സെപ്റ്റംബർ 20 മുതൽ നവംബർ

പകര്‍ച്ചവ്യാധി പ്രതിരോധം: അനധികൃതമായി ജോലിയില്‍നിന്ന് വിട്ടുനില്‍ക്കുന്നവര്‍ക്കെതിരെ നടപടി

തിരുവനന്തപുരം: അനധികൃതമായി ജോലിയില്‍നിന്ന് വിട്ടുനില്‍ക്കുന്ന ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. ഇവര്‍ക്കെതിരെ പിരിച്ചുവിടല്‍ ഉള്‍പ്പെടെയുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. പകര്‍ച്ചവ്യാധി പ്രതിരോധത്തിനായി ആരോഗ്യ പ്രവര്‍ത്തകര്‍ ഏകോപനത്തോടെയാണ് പ്രവർത്തിക്കുന്നത്. എന്നാല്‍ ചില