ശരീരം ‘ഡീടോക്സിഫൈ’ ചെയ്യാൻ ധാരാളം വെള്ളം കുടിക്കണമെന്ന് നാം കേൾക്കാറുണ്ട്. എന്നാൽ, അതേ വെള്ളം കുടി ഒരാളെ മരണത്തിന്റെ വക്കിലെത്തിച്ചാലോ. മനുഷ്യജീവിതത്തിന്റെ ആധാരമായ വെള്ളം കുടി അപകടം സൃഷ്ടിച്ച കഥ, സമൂഹമാധ്യമങ്ങളിൽ സജീവമായ ഡോ. സുധീർ കുമാറാണ് ‘എക്സി’ൽ വിവരിച്ചത്. ശരീരാരോഗ്യവും പ്രസന്നതയും നിലനിർത്താൻ മുംബൈയിലെ നാൽപതുകാരി ഒരു ദിവസം രാവിലെ നാലു ലിറ്റർ വെള്ളം കുടിച്ചതിനെ തുടർന്ന് അബോധാവസ്ഥയിലായെന്നാണ് അദ്ദേഹം പറയുന്നത്.

എഴുന്നേറ്റയുടൻ വെള്ളം കുടിച്ചാൽ ശരീരത്തിലെ മാലിന്യങ്ങൾ പുറന്തള്ളുമെന്നും ചർമം തിളങ്ങുമെന്നുമുള്ള ഉപദേശമനുസരിച്ചാണ് ഇങ്ങനെ ചെയ്തത്. എഴുന്നേറ്റയുടൻ നാലു ലിറ്ററാണ് ഇവർ കുടിച്ചത്. ഇതോടെ ഒരു മണിക്കൂറിനകം കടുത്ത തലവേദന വന്നു. പിന്നാലെ കടുത്ത ക്ഷീണവും. ഛർദിക്കുകയും ചെയ്തു. തൊട്ടുപിറകെ ബോധരഹിതയായി -ഡോക്ടർ പറയുന്നു.

വില്ലനായി ഹൈപ്പർനട്രീമിയ

നാൽപതുകാരിയുടെ സോഡിയം അളവ് 110 ആയി കുറഞ്ഞു. 135-145 ആണ് സാധാരണ വേണ്ടത്. സോഡിയം അസന്തുലിതത്വം അഥവാ ഹൈപ്പർനട്രീമിയ കാരണം തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ട ഇവരുടെ ആരോഗ്യനില മൂന്നുദിവസം കൊണ്ടാണ് വീണ്ടെടുത്തത്.

രണ്ടു മുതൽ മൂന്നു വരെ ലിറ്റർ

  • വയസ്സ്, ഭാരം, കാലാവസ്ഥ, ശാരീരികാധ്വാനം എന്നിവ അടിസ്ഥാനപ്പെടുത്തിയാവണം ഒരാൾ കുടിക്കേണ്ട വെള്ളത്തിന്റെ അളവെന്ന് വിദഗ്ധർ പറയുന്നു.
  • സ്ഥിരമായി വ്യായാമം ചെയ്യുന്നവരും ചൂട് കാലാവസ്ഥയിലുള്ളവരും വിയർക്കുന്നതിനാൽ ധാരാളം വെള്ളം കുടിക്കേണ്ടി വരും.
  • കൂടുതൽ കഫീൻ, ആൽക്കഹോൾ തുടങ്ങിയവ കഴിക്കുന്നവർക്ക് വേഗത്തിൽ നിർജലീകരണം സംഭവിക്കുമെന്നതിനാൽ കൂടുതൽ വെള്ളം വേണ്ടിവരും.
  • ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ തുടങ്ങിയവർക്ക് വെള്ളം കൂടുതൽ വേണം.

ചുരുക്കിപ്പറഞ്ഞാൽ ഓരോരുത്തരുടെയും ശരീര, ജീവിത രീതിയനുസരിച്ച് വെള്ളം കുടി വ്യത്യാസപ്പെട്ടിരിക്കും. വെള്ളത്തിനായി ശരീരത്തിന്റെ ഏറ്റവും പ്രധാന സിഗ്നലാണല്ലോ ദാഹം. തെളിഞ്ഞതോ ഇളംമഞ്ഞയോ ആയ മൂത്രം ശരീരത്തിൽ മതിയായ ജലമുണ്ട് എന്നതിന്റെ തെളിവാണ്. കടുംമഞ്ഞ നിർജലീകരണത്തിന്റെ ലക്ഷണവും. വെള്ളമാണെങ്കിലും ഒറ്റയടിക്ക് ലിറ്റർ കണക്കിന് അകത്താക്കാതെ സന്തുലിതമായി വേണം കുടിക്കാൻ.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ഹോമിയോപ്പതി വകുപ്പിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം

ഹോമിയോപ്പതി വകുപ്പിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം

തിരുവനന്തപുരം : സംസ്ഥാന ഹോമിയോപ്പതി വകുപ്പിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഷീ ക്യാമ്പയിന്‍ ഫോര്‍ വിമന്‍ പദ്ധതിയുടെ തിരുവനന്തപുരം ജില്ലാതല പ്രവര്‍ത്തനോദ്ഘാടനവും ഡിജിറ്റല്‍ ഹോമിയോപ്പതി ആശുപത്രിയുടെ പ്രഖ്യാപനവും മന്ത്രി ജി. ആര്‍ അനില്‍ നിര്‍വഹിച്ചു. ഷീ കാമ്പയിന്‍ പോലുള്ള പദ്ധതികള്‍

വവ്വാലുകളിലെ വൈറസ് സാന്നിധ്യം: ഊർജിത പരിശോധന തുടങ്ങി

വവ്വാലുകളിലെ വൈറസ് സാന്നിധ്യം: ഊർജിത പരിശോധന തുടങ്ങി

തിരുവനന്തപുരം: ‘നിപ’ ഭീഷണി ഇല്ലാതാക്കാൻ മുൻകരുതലിന്‍റെ ഭാഗമായി വവ്വാലുകളിൽ സാമ്പ്ൾ പരിശോധനക്ക് തുടക്കം. കേന്ദ്ര സർക്കാർ മാർഗനിർദേശപ്രകാരം വനം വകുപ്പ് സഹകരണത്തോടെ മൃഗസംരക്ഷണ വകുപ്പാണ് സാമ്പ്ൾ ശേഖരണം ആരംഭിച്ചത്. തലസ്ഥാന ജില്ലയിലെ പാലോട് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസസിലെ ചീഫ്

ഉറക്കമില്ലായ്മക്ക് ആയുർവേദത്തിലൂടെ ഉത്തമ പരിഹാരം…

ഉറക്കമില്ലായ്മക്ക് ആയുർവേദത്തിലൂടെ ഉത്തമ പരിഹാരം...

ശരീരത്തിനും (ശരീർ) മനസ്സിനും (മനുഷ്യൻ) മതിയായ വിശ്രമം നൽകുന്ന സ്വാഭാവിക പ്രതിഭാസമാണ് ഉറക്കം. അനിദ്ര (ഉറക്കമില്ലായ്മ) രോഗിക്ക് ശരിയായി ഉറങ്ങാൻ കഴിയാത്ത അവസ്ഥയാണ്, ഇത് അവന്‍റെ ദൈനംദിന പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നു. അനുചിതമായ ഭക്ഷണക്രമവും ക്രമരഹിതമായ ജീവിതശൈലിയും (ആഹാറും വിഹാറും) സഞ്ചരിക്കുന്ന