ഹോട്ടൽ ഭക്ഷണം നല്ലതല്ല, എപ്പോഴും വീട്ടിലുണ്ടാക്കിയത് കഴിക്കുക എന്നെല്ലാമാണ് നമ്മൾക്കെല്ലാം കിട്ടുന്ന ഉപദേശം. വീട്ടിലുണ്ടാക്കിയ ഭക്ഷണം വൃത്തിയും ആരോഗ്യത്തിന് ദോഷം ചെയ്യാത്തതുമാകും എന്ന ബോധം നമ്മിൽ ഉള്ളതുകൊണ്ടാണ് വീട്ടിലെ ഊണ്, നാടൻ ഭക്ഷണം എന്ന ബോർഡുകൾ നമ്മുടെ നാട്ടിൽ നിറയുന്നത്. ഹോട്ടലുകളിൽ കയറാതെ എങ്ങനെയെങ്കിലും വീട്ടിലെത്തി ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുന്നവരും നിരവധി. എന്നാൽ, നമ്മുടെ വീടകങ്ങളിലെ ഭക്ഷണം എല്ലായിപ്പോഴും ഹെൽത്തിയാണോ?

വീട്ടിലുണ്ടാക്കുന്ന ഭക്ഷണം പലപ്പോഴും അനാരോഗ്യകരമാണെന്നാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്‍റെ അഭിപ്രായം. ഉയർന്ന കൊഴുപ്പും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങളുടെ പതിവ് ഉപഭോഗം അമിതവണ്ണത്തിനും അമിതഭാരത്തിനും ഒപ്പം പ്രോട്ടീൻ, വിറ്റാമിനുകൾ, ഫൈബർ തുടങ്ങിയ അവശ്യ പോഷകങ്ങളുടെ അഭാവത്തിനും കാരണമാകുന്നതാണെന്ന് എല്ലാവർക്കും അറിയാം. വീട്ടിലുണ്ടാക്കുന്ന ഭക്ഷണത്തിലും അമിതമായി കൊഴുപ്പ്, പഞ്ചസാര, ഉപ്പ് എന്നിവ ഉപയോഗിക്കുന്നുണ്ടെന്ന് ഐ.സി.എം.ആർ പറയുന്നു.

ഭക്ഷണം രുചികരമാക്കാൻ നമ്മൾ പലപ്പോഴും കുറച്ചധികം ഓയിൽ, ബട്ടർ, പഞ്ചസാര, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയെല്ലാം ചേർക്കാറുണ്ട്. ഇതെല്ലാം അനാരോഗ്യകരമായ പാചക രീതിയാണ്. മാത്രമല്ല, എണ്ണയിൽ മുക്കി പൊരിച്ചെടുക്കുന്ന പൂരി, ബട്ടൂര എന്നിവ ഹൃദയസംബന്ധിയായ അസുഖങ്ങൾ, ഭാരക്കൂടുതൽ, ടൈപ്പ് 2 പ്രമേഹം എന്നിവയുണ്ടാക്കുന്നു.

ചിലർ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, തക്കാളി പ്യൂരി പോലുള്ള സംസ്കരിച്ച മസാലകൾ എല്ലായിപ്പോഴും ഉപയോഗിക്കാറുണ്ട്. ദോഷകരമായ പ്രിസർവേറ്റീവുകളും നിറങ്ങളും ചേർത്താണ് പലപ്പോഴും ഇവ പാക്ക് ചെയ്ത് വരുന്നത്. കൂടാതെ, മറ്റൊരു പ്രശ്നമാണ് അമിതമായി വേവിക്കുന്നത്. ഉയർന്ന തീയിൽ പച്ചക്കറികൾ പാകം ചെയ്യുന്നത് അവശ്യ പോഷകങ്ങൾ ഇല്ലാതാക്കുകയാണ് ചെയ്യുക.

ഇതൊന്നും കൂടാതെ, ആവശ്യമുള്ളതിലും കൂടുതൽ ഭക്ഷണം തയാറാക്കുകയും കഴിക്കാൻ സ്നേഹത്താൽ നിർബന്ധമാക്കപ്പെടുകയും ചെയ്യുന്ന അവസ്ഥയും പ്രശ്നമാണ്. ‍ഇത് ദഹന പ്രശ്നങ്ങൾ ഉണ്ടാക്കുകയും വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ചികിത്സ; വ്യക്തിഗത ചെലവ് കൂടുതൽ കേരളത്തിൽ

ചികിത്സ; വ്യക്തിഗത ചെലവ് കൂടുതൽ കേരളത്തിൽ

ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ വ്യക്തിഗത ചികിത്സാ ചെലവ് കൂടുതലെന്ന് പഠനം. ആരോഗ്യമേഖലയിലെ വിവിധ സൂചികകളിൽ കേരളം സമാനതകളില്ലാത്തവിധം മുന്നിട്ടുനിൽക്കുകയും ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് സർക്കാറിൽനിന്ന് കൂടുതൽ ചികിത്സാ സഹായം ലഭിക്കുകയും ചെയ്തിട്ടും വ്യക്തികൾക്ക് സ്വന്തം പോക്കറ്റിൽനിന്ന് കൂടുതൽ പണം ചെലവാക്കുന്നുവെന്ന്

സ്ത്രീകൾ പുരുഷൻമാരേക്കാൾ കുടുതൽ സമയം ഉറങ്ങണം; കാരണം?

ശരീരത്തിന്റെ ആരോഗ്യത്തിന് ഏറ്റവും പ്രധാനമാണ് ഉറക്കം. ഉറക്കത്തിന്റെ പ്രാധാന്യം അറിയിക്കാനാണ് മാർച്ച് 15ന് ലോക ഉറക്കമായി ആചരിക്കുന്നത്. മുതിർന്നവർ രാത്രിയിൽ ഏറ്റവും കുറഞ്ഞത് ഏഴു മണിക്കൂറെങ്കിലും ഉറങ്ങണമെന്നാണ് പറയാറുള്ളത്. എന്നാൽ പുരുഷൻമാരെ അപേക്ഷിച്ച് സ്ത്രീകൾ കൂടുതൽ സമയം ഉറങ്ങേണ്ടത് അനിവാര്യമാണ്. സ്ത്രീകൾ

കുട്ടികളിലെ അമിതവണ്ണം അവഗണിക്കരുത്

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, 5 വയസ്സിന് താഴെയുള്ള 41 ദശലക്ഷം കുട്ടികൾ അമിതവണ്ണമുള്ളവരാണ്. ഇത് ആഗോളതലത്തിൽ വലിയ ആശങ്കകൾ ഉയർത്തുന്ന പ്രധാന ആരോഗ്യ പ്രശ്നമായി മാറിയിരിക്കുന്നു. ഇന്ത്യയും ഈ അപകടകരമായ പ്രവണതയിൽനിന്ന് ഒഴിവായിട്ടില്ല. കുട്ടികളിൽ അമിതവണ്ണം ഗണ്യമായി വർധിച്ചുവരുകയാണ്. കുട്ടികളിലെ അമിതവണ്ണത്തിലേക്ക്