കുവൈത്ത് സിറ്റി: ഒമ്പത് സ്ത്രീകളിൽ ഒരാൾക്ക് തന്‍റെ ജീവിതകാലത്ത് സ്തനാർബുദ സാധ്യതയുണ്ടെന്ന് കുവൈത്ത് യൂനിവേഴ്സിറ്റി ആക്ടിങ് ഡയറക്ടർ ഡോ. ഒസാമ അൽ സഈദ്. കാൻസർ അവയർ നേഷന്‍റെ (സി.എ.എൻ) പങ്കാളിത്തത്തോടെ യൂനിവേഴ്സിറ്റിയിൽ നടന്ന ‘പിങ്ക് ഡേ’ ബോധവത്കരണ പരിപാടിയിലാണ് ഡോ.ഒസാമ അൽ സഈദിന്റെ പരാമർശം.

ലോകമെമ്പാടുമുള്ള കാൻസർ ബാധിതരുടെ എണ്ണം വർഷവും വർധിക്കുകയാണെന്ന് സി.എ.എൻ ഡോ. ഹെസ്സ അൽ ഷഹീൻ പറഞ്ഞു. രാജ്യത്ത് 2,995 പേർക്ക് സ്തനാർബുദമുണ്ടെന്ന് കുവൈത്ത് സെന്‍റർ ഫോർ കാൻസർ കൺട്രോളിന്‍റെ (കെ.സി.സി.സി) സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു. ഇതിൽ 1,653 കുവൈത്തികളും 1,342 പ്രവാസികളുമാണ്. കാൻസർ അവബോധം വർധിപ്പിക്കേണ്ടത് അനിവാര്യമാണ്. സ്ത്രീകൾ സ്തനാർബുദം പരിശോധിക്കുന്നതിനും തടയുന്നതിനും നിരന്തരം ശ്രദ്ധിക്കണമെന്നും ഉണർത്തി.

രോഗം നേരത്തേ കണ്ടുപിടിക്കുന്നത് രോഗമുക്തി നിരക്ക് 95 ശതമാനത്തിലേറെയായി വർധിപ്പിക്കുമെന്ന് ഡോ. നജ്‌ല അൽ സെയ്ദ് പറഞ്ഞു. സ്തനാർബുദം നേരത്തെ കണ്ടെത്തേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് വിദ്യാർഥികളെ ബോധവത്കരിക്കുന്നതിനാണ് സർവകലാശാലയിൽ പിങ്ക് ഡേ സംഘടിപ്പിച്ചത്. വിദ്യാർഥികളെയും അഡ്മിനിസ്ട്രേറ്റർമാരെയും സ്വയം പരിശോധനാ രീതിയെക്കുറിച്ച് പരിശീലിപ്പിക്കുന്നതിനായി ക്ലാസും സംഘടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

കോവിഡ് കാലത്തെ ക്രമക്കേട്: ആരോപണത്തിൽ ധനകാര്യ വിഭാഗം അന്വേഷണം റിപ്പോർട്ട് തയാറാക്കുകയാണ് – ധനമന്ത്രി

കോവിഡ് കാലത്തെ ക്രമക്കേട്: ആരോപണത്തിൽ ധനകാര്യ വിഭാഗം അന്വേഷണം റിപ്പോർട്ട് തയാറാക്കുകയാണ് - ധനമന്ത്രി

തിരുവനന്തപുരം : കോവിഡ് കാലത്ത് ക്രമക്കേട് നടന്നുവെന്ന ആരോപണത്തിൽ ധനകാര്യ പരിശോധന വിഭാഗം അന്വേഷണം റിപ്പോർട്ട് തയാറാക്കുകയാണെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ. പരിശോധന പൂർത്തിയാക്കി. പരിശോധന വിളയിൽ നൽകിയ 50 ഓളം അന്വേഷണക്കുറിപ്പുകൾക്ക് കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് (കെ.എം.എസ്.സി.എൽ)

‘അനാരോഗ്യകരമായ ജീവിതശൈലി യുവാക്കളിൽ പക്ഷാഘാതം വർധിപ്പിക്കുന്നു’

ബംഗളൂരു: പൊതുവേ പ്രായമായവരിൽ കണ്ടുവരുന്ന രോഗാവസ്ഥയായ സ്ട്രോക്ക് ഇപ്പോൾ യുവജനങ്ങൾക്കിടയിലും ഭയാനകമാംവിധം വർധിക്കുകയാണെന്ന് എച്ച്.സി.എ.എച്ച് റിക്കവറി ആൻഡ് റീഹാബിലിറ്റേഷൻ സെന്ററിലെ സ്പെഷലിസ്റ്റായ ഡോ. ധീരജ് അഡിഗ അഭിപ്രായപ്പെട്ടു. ദൊംലൂരിലെ സെന്ററിൽ സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോശം ജീവിതശൈലി തിരഞ്ഞെടുപ്പുകൾ, വിട്ടുമാറാത്ത

പക്ഷാഘാത ചികിൽസ ആയൂർവേദത്തിൽ

പക്ഷാഘാത ചികിൽസ ആയൂർവേദത്തിൽ

പക്ഷാഘാതം അഥവാ സ്ട്രോക്ക് ഗുരുതരമായി കണക്കാക്കേണ്ട ഒന്നാണ്. ആയുർവേദത്തിൽ ഇതിന് കൃത്യമായ ചികിൽസയുണ്ട്. സ്ട്രോക്കിന് കാരണമായ സാധാരണ അപകട ഘടകങ്ങൾ: പ്രായം, കുടുംബ ചരിത്രം, മുമ്പത്തെ സ്ട്രോക്ക്, ലിംഗഭേദം, ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, ലഹരിവസ്തുക്കളുടെ ദുരുപയോഗം – പുകവലിയും മദ്യപാനവും, ഉയർന്ന