കൈറോ: ആഭ്യന്തര യുദ്ധത്തിൽ തകർന്ന സുഡാനിൽ കോളറ പടർന്നുപിടിക്കുന്നു. രണ്ടു മാസത്തിനിടെ, 388 ഓളം പേർ കോളറ ബാധിച്ച് മരിച്ചതായാണ് ഔദ്യോഗിക കണക്ക്. 13,000 ത്തോളം പേർ ചികിത്സയിലാണ്. ഞായറാഴ്ച മാത്രം ആറു പേർ മരണത്തിന് കീഴടങ്ങിയതായും 400 പേർ ചികിത്സയിലായതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ആഭ്യന്തരയുദ്ധത്തെ തുടർന്ന് പലായനം ചെയ്ത അഭയാർഥികൾ താമസിക്കുന്ന കിഴക്കൻ സുഡാനിലെ കസ്സാല, അൽ ഖദാരിഫ് പ്രവിശ്യകളാണ് കോളറയുടെ പിടിയിലമർന്നത്. കഴിഞ്ഞ ആഴ്ചകളിൽ കനത്ത മഴയെ തുടർന്ന് പ്രളയമുണ്ടായതോടെ രോഗം നിയന്ത്രണാതീതമായി പടരുകയായിരുന്നു. രാജ്യത്തെ 18 പ്രവിശ്യകളിൽ 10 എണ്ണത്തിലും കോളറ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതാദ്യമായല്ല, സുഡാനിൽ കോളറ പടർന്നുപിടിക്കുന്നത്. 2017ലുണ്ടായ പകർച്ചവ്യാധിയിൽ രണ്ടു മാസത്തിനുള്ളിൽ 700ഓളം പേർക്ക് ജീവൻ നഷ്ടമായിട്ടുണ്ട്. 22,000 പേർ ചികിത്സ തേടുകയും ചെയ്തു.

രാജ്യത്തെ സൈനിക ഭരണകൂടവും അർധ സൈനിക സംഘമായ റാപിഡ് സപ്പോർട്ട് ഫോഴ്സും തമ്മിൽ കഴിഞ്ഞ വർഷം ഏപ്രിലിൽ ഏറ്റുമുട്ടൽ തുടങ്ങിയ ശേഷം സുഡാൻ കടുത്ത പ്രതിസന്ധിയിലാണ്. യു.എന്നിന്റെ കണക്ക് പ്രകാരം ഏറ്റുമുട്ടലിൽ ഇതിനകം 20,000 ത്തിലേറെ കൊല്ലപ്പെടുകയും പതിനായിരങ്ങൾക്ക് പരിക്കേൽക്കുകയും ചെയ്തു. തലസ്ഥാനമായ ഖാർതൂം അടക്കം നഗരങ്ങളെ ബാധിച്ച ഏറ്റുമുട്ടലിൽ 1.30 കോടി ജനങ്ങളാണ് വീടുവിട്ട് പാലയനം ചെയ്തത്.

നോർത്ത് ദാർഫൂറിന്റെ തലസ്ഥാനമായ അൽ ഫാഷിറിലുള്ള സംസം അഭയാർഥി ക്യാമ്പിൽ പട്ടിണിയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ഒരാൾക്ക് കൂടി എംപോക്സ്; എല്ലാ ജില്ലകളിലും ഐസൊലേഷന്‍ സൗകര്യം

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാൾക്ക് കൂടി എംപോക്സ് സ്ഥിരീകരിച്ചു. ദുബൈയിൽ നിന്നെത്തിയ എറണാകുളം സ്വദേശിക്കാണ് രോഗബാധ. ദിവസങ്ങൾക്ക് മുമ്പ് ദുബൈയിൽ നിന്നെത്തിയ മലപ്പുറം സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ദുബൈയിലെ ഒരേ സ്ഥലത്ത് നിന്നാണ് രണ്ടുപേരും വന്നതെന്ന് ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി. ലോജിസ്റ്റിക് സ്ഥാപനത്തിൽ

വീണ്ടും കോവിഡ് ഭീഷണിയിൽ ഈ ജില്ല; ഇതുവരെ 146 കേസ്

വീണ്ടും കോവിഡ് ഭീഷണിയിൽ ജില്ല; ഇതുവരെ 146 കേസ്

പത്തനംതിട്ട: ജില്ലയില്‍ മേയ് മാസത്തില്‍ ഇതുവരെ 146 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. എല്‍ അനിതകുമാരി അറിയിച്ചു. നിലവില്‍ 122 ആക്ടീവ് കോവിഡ് കേസുണ്ട്. മഴക്കാല രോഗത്തിനൊപ്പം കോവിഡ് കേസുകളും കൂടുന്നതിനാല്‍ പ്രത്യേക ജാഗ്രത വേണം.

ജിമ്മില്‍ പോകാതെ തന്നെ ഫിറ്റ്‌നസ് നിലനിര്‍ത്താനുള്ള അഞ്ച് വഴികളിതാ..

ജിമ്മില്‍ പോകാതെ തന്നെ ഫിറ്റ്‌നസ് നിലനിര്‍ത്താനുള്ള അഞ്ച് വഴികളിതാ..

ഫിറ്റ്നസ് നിലനിർഡത്താൻ ആളുകൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന വഴിയാണ് ജിമ്മിൽ പോക്ക്. എന്നാൽ അതിന് സാധിക്കാത്തവർക്ക് ഫിറ്റ്നസ് നിലനിർത്താൻ വഴികളുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. അതിനുള്ള ചില വഴികളാണിവ. 1) നടത്തം ഒരു ദിവസം കുറഞ്ഞത് 10,000 ചുവടുകളെങ്കിലും നടക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന്