കുവൈത്ത് സിറ്റി: പ്രതിരോധ കുത്തിവെപ്പ് പദ്ധതിയിൽ (ഇ.പി.ഐ) മികച്ച നേട്ടങ്ങൾ കൈവരിച്ചതിന് കുവൈത്തിന് ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) ആദരവ്. കഴിഞ്ഞ 50 വർഷമായി വ്യവസ്ഥാപിതമായി പ്രതിരോധ പദ്ധതികൾ കുവൈത്ത് നടപ്പാക്കിവരുന്നുണ്ട്.

പ്രതിരോധ കുത്തിവെപ്പ് രംഗത്തെ മാറ്റങ്ങളും നിർദേശങ്ങളും ഉൾക്കൊള്ളുന്നുമുണ്ട്. പകർച്ചവ്യാധികൾ തടയുക എന്ന ലക്ഷ്യത്തോടെയുള്ള കുവൈത്തിന്‍റെ ഈ നിരന്തര ശ്രമങ്ങളെയാണ് ഡബ്ല്യു.എച്ച്.ഒ അംഗീകാരം ഉയർത്തിക്കാട്ടുന്നതെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

പൊതുജനാരോഗ്യം മെച്ചപ്പെടുത്തുന്നതിനും പകർച്ചവ്യാധികളിൽ നിന്ന് സമൂഹത്തിന്‍റെ സംരക്ഷണം ഉറപ്പാക്കുന്നതിനുമുള്ള കുവൈത്തിന്‍റെ പ്രതിബദ്ധതയാണ് ഈ നേട്ടത്തിലൂടെ പ്രതിഫലിപ്പിക്കുന്നതെന്ന് പകർച്ചവ്യാധി വിഭാഗം മേധാവി ഡോ.ഹമദ് ബസ്തകി പറഞ്ഞു. അന്താരാഷ്ട്ര നിലവാരത്തിനും പുതിയ മെഡിക്കൽ മാർഗനിർദേശങ്ങൾക്കും അനുസൃതമായി പ്രതിരോധ കുത്തിവെപ്പ് പരിപാടികൾ മെച്ചപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങൾ മന്ത്രാലയം തുടരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *

Explore More

വൃക്ക, കരൾ, അർബുദ രോഗനിർണയ ക്യാമ്പിന് മാർഗരേഖ വരും

വൃക്ക, കരൾ, അർബുദ രോഗനിർണയ ക്യാമ്പിന് മാർഗരേഖ വരും

വൃക്ക, കരൾ രോഗങ്ങളും കാൻസറും കണ്ടെത്താൻ തദ്ദേശ സ്ഥാപനങ്ങൾ സ്വന്തം നിലയിൽ നടത്തുന്ന ക്യാമ്പുകൾക്ക് തൽക്കാലം നിയന്ത്രണം. ഇത് സംബന്ധിച്ച് ആരോഗ്യവകുപ്പ് മാർഗരേഖ പുറപ്പെടുവിച്ച ശേഷം തദ്ദേശവകുപ്പ് നിർദേശം നൽകും. കാൻസർ നിർണയത്തിനും പരിശോധനക്കും വ്യവസ്ഥാപിത രീതിയുണ്ട്. കുടുംബാരോഗ്യ കേന്ദ്രം, താലൂക്ക്

അമീബിക് മസ്തിഷ്ക ജ്വരം; ജാഗ്രത പാലിക്കണം

കാസർകോട്: അമീബിക് മസ്തിഷ്ക ജ്വരത്തെ തുടർന്ന് കാസർകോട് സ്വദേശിയായ 37കാരൻ മരിച്ചതിന്റെ പശ്ചാത്തലത്തിൽ ജില്ല ആരോഗ്യവിഭാഗം മുന്നറിയിപ്പ് നൽകി. കഴിഞ്ഞ പത്തുവർഷമായി മുംബൈയിൽ ജോലി ചെയ്തു കൊണ്ടിരിക്കുകയായിരുന്ന യുവാവ് സെപ്റ്റംബർ ആദ്യവാരമാണ് കാസർകോട് എത്തിയത്. വരുന്ന സമയത്ത് പനിയുണ്ടായിരുന്നതിനാൽ കാസർകോട് ജനറൽ

ഇ-സിഗരറ്റിനെ പ്രോത്സാഹിപ്പിക്കരുത് -ആരോഗ്യ വകുപ്പ്

ദുബൈ: പുകയില സിഗരറ്റ് ഉൽപന്നങ്ങളേക്കാൾ സുരക്ഷിതമാണ് ഇ-സിഗരറ്റെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ഇതിനെ പ്രോത്സാഹിപ്പിക്കരുതെന്നും യു.എ.ഇ ആരോഗ്യവകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകി. ഇ-സിഗരറ്റ് സുരക്ഷിതമാണെന്നതിന് ശാസ്ത്രീയമായ ഒരു തെളിവുമില്ല. ലോക പുകയില വിരുദ്ധ ദിനമായ മേയ് 31ന് പുറത്തിറക്കുന്ന പ്രസ്താവനയിലാണ് പുകവലിയിൽനിന്ന് വിട്ടുനിൽക്കണമെന്ന്