പാലക്കാട്: ജില്ലയിൽ പകർച്ചവ്യാധികൾ ഒഴിയുന്നില്ല. വേനൽക്കാലത്തിന് സമാനമായ ചൂടും ഒന്നിടവിട്ട ദിവസങ്ങളിൽ പെയ്യുന്ന മഴയും രോഗവ്യാപനത്തിന് ആക്കം കൂട്ടുന്നു. ആഗസ്റ്റ് 16 വരെ 13,676 പേർ പനി ബാധിച്ച് വിവിധ ആശുപത്രികളിൽ ചികിത്സ തേടി. 304 പേർ കിടത്തി ചികിത്സ നടത്തി. ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സ തേടിയ 291 പേരിൽ 44 പേർക്ക് രോഗം സ്ഥിരീകരിച്ചു. 14 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു.

രണ്ടുപേർ എലിപ്പനിമൂലം മരിച്ചു. ഇത്രയും ദിവസത്തിനിടെ 142 പേരാണ് ചിക്കൻപോക്സിന് ചികിത്സ തേടിയത്. 40 പേർക്ക് ഹെപ്പറ്റൈറ്റിസ് എ, 24 പേർക്ക് എച്ച്-1 എൻ-1, രണ്ട് പേർക്ക് ചെള്ളുപനി എന്നിങ്ങനെയും സ്ഥിരീകരിച്ചു. 2689 പേർ വയറിളക്കം ബാധിച്ച് ചികിത്സ തേടിയപ്പോൾ നാലു പേർക്ക് മലേറിയ സ്ഥിരീകരിച്ചു.

ഡെങ്കിപ്പനി, ഹെപ്പറ്റൈറ്റിസ് എ, എച്ച്-1 എൻ-1 രോഗബാധിതരുടെ എണ്ണം വർധിക്കുന്നത് ആശങ്കക്ക് ഇടയാക്കുന്നുണ്ട്. ജില്ലയിൽ നിലവിൽ മഴ ഇല്ലെങ്കിലും പകർച്ചവ്യാധികൾക്കെതിരെ ജാഗ്രത വേണമെന്നാണ് ഇത് സൂചിപ്പിക്കുന്നത്. സംസ്ഥാനത്ത് ആഗസ്റ്റിൽ ഇതുവരെ 1682 പേർക്കാണ് ഡെങ്കി സ്ഥിരീകരിച്ചത്. ഒരു മരണം റിപ്പോർട്ട് ചെയ്തു.

263 പേർക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്. 17 പേർ മരിച്ചു. ഹെപ്പറ്റൈറ്റിസ്-എ മൂലം അഞ്ചു പേർ മരിച്ചപ്പോൾ എച്ച്-1 എൻ-1 ബാധിച്ച് ഒൻപത് പേരുടെ ജീവനാണ് പൊലിഞ്ഞത്. സംസ്ഥാനത്ത് ആശങ്കയായി ചെള്ളുപനിയും പടരുന്നുണ്ട്. 61 പേരാണ് ഇതുവരെ ചികിത്സ തേടിയത്. ഇതിനുപുറമേ 3138 പേർക്ക് മുണ്ടിനീരും സ്ഥിരീകരിച്ചു. 1,62,642 പേർക്കാണ് സംസ്ഥാനത്ത് ഇക്കാലയളവിൽ സാധാരണ പനി ബാധിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ഇന്ന് ലോക ക്ഷയരോഗ ദിനം; തിരിച്ചറിയാം ചികിത്സനേടാം

ഇന്ന് ലോക ക്ഷയരോഗ ദിനം; തിരിച്ചറിയാം ചികിത്സനേടാം

മാർച്ച് 24 ലോക ക്ഷയരോഗ (ടിബി) അവബോധ ദിനം. വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ ക്ഷയരോഗത്തെപ്പറ്റി ആളുകളെ ബോധവാന്മാരാക്കുന്നതിനായി ആചരിക്കുന്ന ദിനമാണ്. 1882 മാർച്ച് 24നാണ് റോബർട്ട് കോച് എന്ന ശാസ്ത്രജ്ഞൻ ട്യൂബക്കൾ ബാസ്സിലി(Tubercle bacilli) രോഗാണുവാണ് ടി ബി രോഗമുണ്ടാക്കുന്നത് എന്ന്

ഡിജിറ്റല്‍ ഡിറ്റോക്‌സ്; നിങ്ങള്‍ക്കു നല്‍കാവുന്ന ഏറ്റവും മികച്ച സമ്മാനം

ഡിജിറ്റല്‍ ഡിറ്റോക്‌സ്; നിങ്ങള്‍ക്കു നല്‍കാവുന്ന ഏറ്റവും മികച്ച സമ്മാനം

ഡിജിറ്റല്‍ മീഡിയയുടെ ഉപയോഗം വളരെ കൂടുതലുള്ള ഒരു കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. എന്തിനും ഏതിനും ഫോണിന്‍റെയും സാങ്കേതികവിദ്യയുടെയും സഹായമില്ലാതെ പറ്റാതായി. ഇത് പലപ്പോഴും ആളുകളെ ഉള്‍വലിയുന്നതിനും സാമൂഹികബന്ധങ്ങള്‍ കുറയുന്നതിനും ഇടയാക്കുന്നു. ഡിജിറ്റല്‍ ഉപയോഗം കൂടുന്നത് ചിലരില്‍ മാനസിക പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നുണ്ട്. ഡിജിറ്റല്‍

ആശുപത്രി വികസനം: 44.15 കോടിയുടെ നിർമാണം എട്ടുവർഷം കഴിഞ്ഞിട്ടും ആരംഭിച്ചിട്ടില്ലെന്ന് സി.എ.ജി

ആശുപത്രി വികസനം: 44.15 കോടിയുടെ നിർമാണം എട്ടുവർഷം കഴിഞ്ഞിട്ടും ആരംഭിച്ചിട്ടില്ലെന്ന് സി.എ.ജി

കോഴിക്കോട് : ആശുപത്രി വികസനത്തിന് 44.15 കോടിരൂപഅനുവദിച്ച് നിർമാണം എട്ടുവർഷം കഴിഞ്ഞിട്ടും ആരംഭിച്ചിട്ടില്ലെന്ന് സി.എ.ജി റിപ്പോർട്ട്. പരിശോധന നടത്തിയ അഞ്ച് ആശുപത്രികളിൽ പുതിയ കെട്ടിടങ്ങൾ നിർമിച്ച് അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതിനായി നടപ്പാക്കിയ പദ്ധതി മുന്നോട്ട് പോയില്ലെന്ന് കണ്ടത്തി. 44.15കൂടി രൂപയുടെ നിർമാണത്തിന്