തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ടെലി മെഡിസിന്‍ സംവിധാനമായ ഇ-സഞ്ജീവനി സേവനങ്ങള്‍ ശക്തിപ്പെടുത്തിയതായി മന്ത്രി വീണാ ജോര്‍ജ്. നിപയുടെ തുടക്കം മുതല്‍ ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷന്‍ നല്‍കിയിരുന്നു. കൂടാതെയാണ് നിപ പ്രതിരോധവുമായി ബന്ധപ്പെട്ട് ഇ-സഞ്ജീവനിയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക ഒ.പി ആരംഭിച്ചത്. നിപയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ദൂരീകരിക്കാൻ ആശുപത്രിയില്‍ പോകാതെ ഡോക്ടറുടെ സേവനം ഇതിലൂടെ തേടാം.

ആശുപത്രി സന്ദര്‍ശനം ഒഴിവാക്കാന്‍ കഴിയുന്ന സംവിധാനമാണ് ഇ-സഞ്ജീവനി. സാധാരണ ഒ.പിക്ക് പുറമേ എല്ലാ ദിവസവും സ്പെഷാലിറ്റി ഡോക്ടര്‍മാരുടെ സേവനവും ലഭിക്കും. കൂടാതെ, ഇ-സഞ്ജീവനി ടെലിമെഡിസിന്‍ പ്ലാറ്റ്ഫോമിലൂടെ ത്രിതല ഹബ്ബ് ആൻഡ് സ്പോക്ക് സംവിധാനം വഴി ഡോക്ടര്‍ ടു ഡോക്ടര്‍ സേവനവും ലഭ്യമാണ്.

വീട്ടിലിരുന്ന് ഡോക്ടറെ കാണേണ്ട വിധം:

  • *https://esanjeevani.mohfw.gov.in സന്ദര്‍ശിക്കാം. അല്ലെങ്കിൽ ഇ-സഞ്ജീവനി ആപ്ലിക്കേഷന്‍ മൊബൈലില്‍ ഡൗൺലോഡ് ചെയ്യാം
  • Patient എന്ന ഓപ്ഷന്‍ ക്ലിക് ചെയ്ത് രജിസ്റ്റര്‍ ചെയ്യുക. ഒ.ടി.പി നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക. consult now എന്ന ഐക്കണ്‍ ക്ലിക് ചെയ്ത ശേഷം chief complaints എന്ന ഓപ്ഷനില്‍ രോഗ ലക്ഷണങ്ങള്‍ രേഖപ്പെടുത്തുക.
  • ശേഷം സേവ് ആൻഡ് നെക്സ്റ്റ് എന്ന ഓപ്ഷന്‍ ക്ലിക് ചെയ്ത് പൂരിപ്പിച്ച രോഗ ലക്ഷണവുമായി ബന്ധപ്പെട്ട തുടര്‍ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങള്‍ നല്‍കുക. തുടര്‍ന്ന് വലതു വശത്തെ arrow mark ല്‍ ക്ലിക് ചെയ്ത് query option പൂരിപ്പിക്കുക.
  • അടുത്തതായി വരുന്ന Within state only എന്ന ഓപ്ഷന്‍ കൊടുക്കുകയും NIPAH OPD സെലക്ട് ചെയ്യുകയും ചെയ്യുക. തുടര്‍ന്ന് ഡോക്ടറെ സെലക്ട് ചെയ്ത് കാള്‍ ചെയ്ത ശേഷം രോഗ വിവരങ്ങള്‍ പറഞ്ഞ് കണ്‍സള്‍ട്ടേഷന്‍ പൂര്‍ത്തിയാക്കാം.
  • ഒ.പി കണ്‍സള്‍ട്ടേഷന്‍ പൂര്‍ത്തിയാക്കിയ ശേഷം ഡോക്ടറുടെ കുറിപ്പടി ഡൗണ്‍ലോഡ് ചെയ്ത് തൊട്ടടുത്ത ആരോഗ്യ സ്ഥാപനങ്ങളില്‍നിന്ന് നിര്‍ദേശിച്ച മരുന്നുകള്‍ വാങ്ങാനും ലാബ് പരിശോധനകള്‍ നടത്താനും സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Explore More

നടപടിയില്ല, കോഴിക്കോട് മെഡിക്കൽ കോളജിൽ പിഴവുകൾ ആവർത്തിക്കുന്നു

കോഴിക്കോട്: ഗുരുതര പിഴവുകൾ ആവർത്തിക്കുമ്പോഴും ബന്ധപ്പെട്ട ഡോക്ടർമാർക്കും ജീവനക്കാർക്കുമെതിരെ നടപടിയെടുക്കാൻ ആരോഗ്യവകുപ്പ് അമാന്തം കാണിക്കുന്നത് സമാന സംഭവങ്ങൾ ആവർത്തിക്കാൻ കാരണമാകുന്നു. കോഴിക്കോട് മെഡിക്കൽ കോളജിലെ ഐ.സി.യു പീഡനവും ശസ്ത്രക്രിയ ഉപകരണം വയറ്റിൽ മറന്നുവെച്ച സംഭവവും വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നതിനിടെ, അവയവം മാറി ശസ്ത്രക്രിയ

ലൈസൻസില്ലാതെ ആന്‍റിബയോട്ടിക് വിൽപന: 1.28 ലക്ഷം രൂപയുടെ മരുന്നുകൾ പിടിച്ചെടുത്തു

തിരുവനന്തപുരം: ആന്‍റിബയോട്ടിക്കുകളുടെ ഉപയോഗം നിയന്ത്രിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ഡ്രഗ് കൺട്രോൾ വിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ വളര്‍ത്തു മൃഗങ്ങള്‍ക്ക് വെറ്ററിനറി ഡോക്ടറുടെ നിര്‍ദേശമില്ലാതെ ആന്റിബയോട്ടിക്കുകള്‍ അനാവശ്യമായി നല്‍കുന്നുവെന്ന് കണ്ടെത്തി. വിവിധ ജില്ലകളിലായി 73 സ്ഥാപനങ്ങളിലാണ് ‘ഓപ്പറേഷന്‍ വെറ്റ്ബയോട്ടിക്’ എന്ന പേരിൽ പരിശോധന

സെർവിക്കൽ കാൻസറിന് പുതിയ ചികിത്സാരീതി; മരണനിരക്ക് 40% വരെ കുറക്കാം

ലോകത്ത് സ്ത്രീകളെ ബാധിക്കുന്ന അർബുദങ്ങളിൽ നാലാമത്തേതാണ് സെർവിക്കൽ കാൻസർ അഥവാ, ഗർഭാശയമുഖ അർബുദം. സെർവിക്കൽ കാൻസർ നേരത്തെ കണ്ടെത്തിയാൽ ചികിത്സിക്കാം. ഒരിക്കൽ രോഗം ഭേദമായാലും തിരികെ വരാനും സാധ്യതയുണ്ട്. സെർവിക്കൽ കാൻസറിന് പുതിയൊരു ചികിത്സാരീതി ആവിഷ്കരിച്ച് ലണ്ടൻ യൂനിവേഴ്സിറ്റി കോളജ് നടത്തിയ