ന്യൂഡൽഹി: 2020ൽ ലോകം മുഴുവൻ പടർന്നു പിടിച്ച കോവിഡ് 19 ആളുകളുടെ ആയുർദൈർഘ്യം രണ്ടര വർഷത്തോളം കുറച്ചുവെന്ന പഠന റിപ്പോർട്ട് തള്ളി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. പഠന റിപ്പോർട്ടിൽ ആധികാരികതയില്ലെന്നും അതിനാൽ അംഗീകരിക്കാനാവില്ലെന്നുമാണ് കേന്ദ്രമന്ത്രാലയം പ്രതികരിച്ചത്. സയൻസ് അഡ്വാൻസസ് ജേണലിലാണ് ഇതുസംബന്ധിച്ച പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.

2019 നും 2020 നും ഇടയിൽ ഇന്ത്യക്കാരുടെ ആയുർദൈർഘ്യത്തിൽ 2.6 വർഷത്തെ നഷ്ടം സംഭവിച്ചതായി അഭിപ്രായപ്പെട്ടു. മുസ്‍ലിംകളും പട്ടികവർഗവിഭാഗങ്ങളും പോലുള്ള സാമൂഹികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കാണ് ഏറ്റവും വലിയ നഷ്ടം സംഭവിച്ചതെന്ന് പഠനം സൂചിപ്പിക്കുന്നു. പുരുഷന്മാരുമായി താരതമ്യം ചെയ്യുമ്പോൾ (2.1 വർഷം) സ്ത്രീകളിലാണ് (3.1 വർഷം) ആയുർദൈർഘ്യം കൂടുതൽ കുറഞ്ഞത്.

എന്നാൽ പഠനത്തിൽ ഒരുപാട് പിഴവുകളുണ്ടെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വാദം. ദേശീയ കുടുംബാരോഗ്യ സർവേയിൽ നിന്നുള്ള സാംപിൾ പരിഗണിച്ചാൽ മാത്രമേ ഇതുസംബന്ധിച്ച കൃത്യമായ കണക്കുകൾ ലഭിക്കുകയുള്ളൂ. 14 സംസ്ഥാനങ്ങളിൽ നിന്നുള്ള വെറും 23 ശതമാനം കുടുംബങ്ങളെ വിശകലനം ചെയ്താൽ ദേശീയ മരണനിരക്ക് കൃത്യമായി പ്രതിഫലിപ്പിക്കാനാകില്ലെന്നും മന്ത്രാലയം സൂചിപ്പിച്ചു. 2019നെ അപേക്ഷിച്ച് 2020 ൽ മരണനിരക്ക് വർധിച്ചിട്ടുണ്ട്. എന്നാൽ ഇത് കോവിഡ് കൊണ്ടുമാത്രമല്ല. ഔദ്യോഗിക കണക്കുകൾ പ്രകാരം കോവിഡ് ബാധിച്ച് പുരുഷൻമാരാണ് ഇന്ത്യയിൽകൂടുതൽ മരണപ്പെട്ടത്. അതുപോലെ പ്രായമായവരും. സ്ത്രീകളിലും യുവാക്കളിലും കോവിഡ് മരണനിരക്ക് താരതമ്യേന കുറവായിരുന്നുവെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. റിപ്പോർട്ടിലെ ഈ വൈരുധ്യങ്ങളാണ് വിശ്വാസ്യയോഗ്യമല്ലെന്ന് ആരോപണങ്ങളെ സാധൂകരിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി.

Covid 19 cut India’s life expectancy by 2.6 years 

Leave a Reply

Your email address will not be published. Required fields are marked *

Explore More

ചാക്യാർക്കൂത്തിലൂടെ സ്കീസോഫ്രീനിയ ബോധവത്കരണം

ചാക്യാർക്കൂത്തിലൂടെ സ്കീസോഫ്രീനിയ ബോധവത്കരണം

കോഴിക്കോട്: മാനസികരോഗങ്ങളെക്കുറിച്ചുള്ള പൊതുജന ബോധവത്കരണത്തിൽ വ്യത്യസ്തതയുമായി ‘ചാക്യാർക്കൂത്ത്’. സ്കീസോഫ്രീനിയ ദിനത്തിന്റെ ഭാഗമായി മലാപ്പറമ്പ് ‘ചേതന ഹോസ്പിറ്റൽ’ ഓഡിറ്റോയത്തിൽ നടന്ന ബോധവത്കരണ പരിപാടിയിൽ കലാമണ്ഡലം ശ്രീനാഥിന്റെ ചാക്യാർകൂത്താണ് അരങ്ങേറിയത്. പുരാണകഥയിലെ സന്ദർഭം പറഞ്ഞ് മാനസിക രോഗങ്ങളെക്കുറിച്ചും അതിൽ സമൂഹത്തിനുള്ള പങ്കിനെക്കുറിച്ചും ചാക്യാർ അക്ഷേപഹാസ്യരൂപത്തിൽ

സർജറിയിൽ സി.എം.ഇ പരിപാടിയുമായി സുഹാർ ബദർ അൽ സമ

സർജറിയിൽ സി.എം.ഇ പരിപാടിയുമായി സുഹാർ ബദർ അൽ സമ

മസ്കത്ത്: സുഹാർ ബദർ അൽ സമാ ഹോസ്പിറ്റൽ ജനറൽ ആൻഡ് ലാപ്രോസ്‌കോപ്പിക് സർജറി വിഭാഗത്തിൽ തുടർ മെഡിക്കൽ വിദ്യാഭ്യാസ (സി.എം.ഇ) പരിപാടി സംഘടിപ്പിച്ചു. രോഗികളുടെ പ്രയോജനം ലക്ഷ്യമിട്ട് മേഖലയിലെ ആരോഗ്യ പരിപാലന വിദഗ്ധരുടെ വൈദഗ്ധ്യവും അറിവും വർധിപ്പിക്കുന്നതിന് മെഡിക്കൽ വൈദഗ്ധ്യം പങ്കുവെക്കുന്നതിനും

മരുന്ന്‌ കഴിച്ച് മാത്രം പ്രമേഹത്തെ വരുതിയിലാക്കാനാവില്ല. പ്രമേഹവുമായി ബന്ധപ്പെട്ട് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മരുന്ന്‌ കഴിച്ച് മാത്രം പ്രമേഹത്തെ വരുതിയിലാക്കാനാവില്ല. പ്രമേഹവുമായി ബന്ധപ്പെട്ട് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ലോകം മുഴുവനും പ്രമേഹ രോഗികളുടെ എണ്ണം ദിനംപ്രതി വർധിച്ചുവരുകയാണ്. ആഗോള ചികിത്സാചെലവിന്‍റെ 12 ശതമാനത്തിലധികം ചെലവഴിക്കപ്പെടുന്നത് പ്രമേഹത്തിനും അനുബന്ധ ചികിത്സകള്‍ക്കുമാണ്. പ്രമേഹം നിയന്ത്രിക്കേണ്ടതിന്‍റെ ആവശ്യകതയിലേക്കാണ് ഈ കണക്കുകള്‍ വിരൽചൂണ്ടുന്നത്. മരുന്ന്‌ കഴിച്ചതുകൊണ്ട്‌ മാത്രം പ്രമേഹത്തെ വരുതിയിലാക്കാമെന്ന്‌ കരുതരുത്‌. ആരോഗ്യകരമായ ജീവിതശൈലി ഈ