അബൂദബി: ലോകവ്യാപകമായി പടർന്നുപിടിക്കുന്ന അഞ്ചാംപനിയിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനായി അബൂദബിയിൽ പ്രതിരോധ കാമ്പയിൻ ആരംഭിച്ചു. എമിറേറ്റിലെ ആരോഗ്യസുരക്ഷ സംവിധാനങ്ങളുമായി കൈകോർത്ത് അബൂദബി പബ്ലിക് ഹെൽത്ത് സെന്‍റർ ആണ് പ്രതിരോധ കുത്തിവെപ്പ് കാമ്പയിന് തുടക്കമിട്ടത്. ഇതിന്‍റെ ഭാഗമായി ഒന്നിനും അഞ്ചിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് അഞ്ചാം പനി, മുണ്ടിനീര്, റുബല്ല എന്നീ അസുഖങ്ങൾക്കുള്ള പ്രതിരോധ കുത്തിവെപ്പ് സൗജന്യമായി നൽകും. മേയ് 28ന് ആരംഭിക്കുന്ന കാമ്പയിൻ മൂന്നാഴ്ച നീണ്ടു നിൽക്കും. അബൂദബി, അൽ ഐൻ, അൽ ദഫ്ര എന്നീ മേഖലകളിലെ 58 ആരോഗ്യ കേന്ദ്രങ്ങളിൽ വാക്സിൻ ലഭിക്കുമെന്ന് ആരോഗ്യ വകുപ്പ് ഉറപ്പുവരുത്തിയിട്ടുണ്ട്.

2022നെ അപേക്ഷിച്ച് 2023ൽ യൂറോപ്പ്, മധ്യ ആഫ്രിക്കൻ മേഖലയിലെ 53 രാജ്യങ്ങളിൽ രോഗ ബാധിതരുടെ എണ്ണം 30 മടങ്ങ് വർധിച്ചിട്ടുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. ഈ സാഹചര്യത്തിൽ പ്രതിരോധ കുത്തിവെപ്പ് കാമ്പയിൻ എന്നത് അബൂദബിയുടെ ആരോഗ്യ സുരക്ഷ നയത്തിന്‍റെ പ്രധാന ഘടകമാണെന്ന് അബൂദബി ആരോഗ്യ വകുപ്പ് ആക്ടിങ് ഡയറക്ടർ ഡോ. അഹമ്മദ് അൽഖസ്റജി പറഞ്ഞു.

ആഗോള, പ്രാദേശിക മേഖലകളിൽ സംഭവിക്കുന്ന ആരോഗ്യ രംഗത്തെ വെല്ലുവിളികൾ അബൂദബി ആരോഗ്യ വകുപ്പ് നിരീക്ഷിച്ചുവരുകയാണ്. സൗജന്യ വാക്സിനേഷൻ വാഗ്ദാനം ചെയ്യുന്നതിലൂടെ ഇത്തരം രോഗങ്ങളിൽ നിന്ന് കുട്ടികളെ രക്ഷിക്കാൻ രക്ഷിതാക്കൾക്ക് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദേശീയ വാക്സിനേഷൻ പ്രോഗ്രാം നിലവിൽ അഞ്ചാം പനിക്കെതിരെ രണ്ട് ഡോസ് വാക്സിനാണ് നൽകുന്നത്.

ആദ്യ ഡോസ് 12ാം മാസത്തിലും രണ്ടാമത്തേത് 18ാം മാസത്തിലുമാണ് നൽകിവരുന്നത്. വായുവിലൂടെയാണ് രോഗാണു പടരുക. രോഗബാധിതനായ ആൾ തുമ്മുമ്പോഴും മൂക്ക് ചീറ്റുമ്പോഴും അയാളുടെ കഫത്തിൽ നിന്നും രോഗം വായുവിലൂടെ പകരാനുള്ള സാധ്യത ഏറെയാണ്. വായുവിൽ രണ്ട് മണിക്കൂർ നേരം നിലനിൽക്കാൻ വൈറസിന് കഴിയും. 

Leave a Reply

Your email address will not be published. Required fields are marked *

Explore More

അൾസർ സൂചനകള്‍ അവഗണിക്കരുത് ; അവഗണിച്ചാൽ അപകടം !

അൾസർ സൂചനകള്‍ അവഗണിക്കരുത് ; അവഗണിച്ചാൽ അപകടം !

തിരക്കുപിടിച്ച ജീവിതശൈലിയുള്ളവരില്‍ സാധാരണയായി കണ്ടുവരുന്ന ഒന്നാണ് അള്‍സര്‍. അശ്രദ്ധമായ ജീവിതശൈലിയും തെറ്റായ ഭക്ഷണക്രമവുമാണ് അള്‍സര്‍ ബാധിക്കുന്നവരുടെ നിരക്ക് കുത്തനെ ഉയരാന്‍ കാരണം. കുടലിന്‍റെ ഭിത്തിയും ഉള്‍വശവും തമ്മില്‍ വേര്‍തിരിക്കുന്ന മ്യൂക്കോസ എന്ന ആവരണത്തില്‍ ആസിഡ് അമിതമായി ഉൽപാദിപ്പിക്കപ്പെടുന്നതിനാല്‍ ഉണ്ടാകുന്ന ചെറിയ വിള്ളലുകളാണ്

ഗര്‍ഭാശയ മുഴകള്‍; ആശങ്കകൾ അകറ്റാൻ, ലക്ഷണങ്ങള്‍ അറിയാം …

ഗര്‍ഭാശയ മുഴകള്‍; ആശങ്കകൾ അകറ്റാൻ, ലക്ഷണങ്ങള്‍ അറിയാം …

ഗര്‍ഭപാത്രത്തിന്‍റെ പേശികളില്‍ രൂപംകൊള്ളുന്ന മുഴകളാണ് ഫൈബ്രോയ്ഡുകള്‍ അല്ലെങ്കില്‍ ഗര്‍ഭാശയ മുഴകള്‍ എന്നറിയപ്പെടുന്നത്. സ്ത്രീകളില്‍ ആശങ്കക്ക് വഴിവെക്കുന്നതുകൂടിയാണ് ഈ അവസ്ഥ. ഫൈബ്രോയ്ഡുകള്‍ പലവിധത്തില്‍ കാണപ്പെടുന്നതിനാല്‍ ഏതെല്ലാമാണ് അപകടകരമെന്ന് തിരിച്ചറിയേണ്ടത് പ്രധാനമാണ്. സാധാരണ 15നും 55നുമിടയില്‍ പ്രായമുള്ള സ്ത്രീകളിലാണ് ഫൈബ്രോയ്ഡുകള്‍ക്ക് സാധ്യതയുള്ളത്. ഇതില്‍ത്തന്നെ 35നും

നടപടികൾ ഫലം കണ്ടു; മസ്കത്തിൽ ഡെങ്കിപ്പനി കേസുകൾ 93 ശതമാനം കുറഞ്ഞു

മസ്കത്ത്: ഡെങ്കിപ്പനിയടക്കമുള്ള പകർച്ചവ്യാധികൾക്ക് കാരണമാകുന്ന ഈഡിസ് കൊതുകിന്‍റെ നിയന്ത്രണത്തിന് ചുമതലയുള്ള ടാസ്‌ക് ഫോഴ്‌സിന്‍റെ പ്രവർത്തനം അവലോകനം ചെയ്യുന്നതിനായി മസ്‌കത്ത് മുനിസിപ്പാലിറ്റി ആസ്ഥാനത്ത് യോഗം ചേർന്നു. മസ്‌കത്ത് മുനിസിപ്പാലിറ്റി ചെയർമാനും ടാസ്‌ക് ഫോഴ്‌സ് മേധാവിയുമായ അഹ്മദ് ബിൻ മുഹമ്മദ് അൽ ഹമീദിയുടെ അധ്യക്ഷതയിലായിരുന്നു