ന്യൂഡൽഹി: പുതിയ കോവിഡ് വകഭേദങ്ങൾ ഇന്ത്യയിലും കണ്ടെത്തി. സിംഗപ്പൂരിൽ റിപ്പോർട്ട് ചെയ്ത കോവിഡ് -19 വകഭേദങ്ങളായ കെപി.2, കെപി.1 എന്നിവയാണിവിടെ കണ്ടെത്തി. കെപി.2 വകഭേദത്തിെന്റ 290 കേസുകളും കെപി.1 വകഭേദത്തിെന്റ 34 കേസുകളുമാണ് കണ്ടെത്തിയത്. ഇതോടെ, പുതിയ കോവിഡ് വകഭേദത്തിലെ 324 കേസുകളാണിപ്പോൾ രാജ്യത്ത് റിപ്പോർട്ട് ചെയ്തത്.

ഇവയെല്ലാം ജെ.എൻ 1 വൈറസിെന്റ ഉപ വകഭേദങ്ങളാണെന്നും ആശുപത്രി വാസത്തിലും ഗുരുതരമായ കേസുകളിലും വർധനവില്ലെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയവുമായി ബന്ധപ്പെട്ടവർ അറിയിച്ചു. അതിനാൽ, ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏഴ് സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായാണ് 34 കെപി.1 കേസുകൾ കണ്ടെത്തിയത്. ഇതിൽ 23 എണ്ണം പശ്ചിമ ബംഗാളിലാണ്. ഗോവ (ഒന്ന്), ഗുജറാത്ത് (രണ്ട്), ഹരിയാന (ഒന്ന്), മഹാരാഷ്ട്ര (നാല്), രാജസ്ഥാൻ (രണ്ട്), ഉത്തരാഖണ്ഡ് (ഒന്ന്) എന്നിവയാണ് മറ്റ് സംസ്ഥാനങ്ങളിൽ.

കെ.പി.2 കേസുകൾ മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് -148. ഡൽഹി (ഒന്ന്), ഗോവ (12), ഗുജറാത്ത് (23), ഹരിയാന (മൂന്ന്), കർണാടക (നാല്), മധ്യപ്രദേശ് (ഒന്ന്), ഒഡിഷ (17), രാജസ്ഥാൻ (21), ഉത്തർപ്രദേശ് (8), ഉത്തരാഖണ്ഡ് (16), പശ്ചിമ ബംഗാൾ (36) എന്നിവയാണ് കേസുകൾ റിപ്പോർട്ട് ചെയ്ത മറ്റ് സംസ്ഥാനങ്ങൾ. മേയ് അഞ്ച് മുതൽ 11 വരെ 25,900ലധികം കോവിഡ് കേസുകളാണ് സിംഗപ്പൂരിൽ കണ്ടെത്തിയത്. ഇതിൽ മൂന്നിൽ രണ്ട് കേസുകളും കെ.പി.1, കെ.പി.2 വകഭേദങ്ങളാണ്.

സിംഗപ്പൂരിൽ വീണ്ടും കോവിഡ് വ്യാപിക്കുകയാണ്. കഴിഞ്ഞയാഴ്ച 26000 കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കയാണ്. ആരോഗ്യ മന്ത്രി ഓങ് യെ കുൻ പൊതുജനങ്ങളോട് മാസ്ക് ധരിക്കാൻ നിർദേശിച്ചു. ഓരോ ദിവസവും കേസുകൾ വർധിച്ചുവരുന്നുണ്ട്. തൊട്ടുമുമ്പത്തെ ആഴ്ച 13,700 കേസുകളാണ് ഉണ്ടായിരുന്നത്. ജൂണിൽ ഗണ്യമായി വർധിക്കുമെന്നാണ് വിലയിരുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ഓൺലൈൻ രജിസ്ട്രേഷൻ നടത്തണം

ഓൺലൈൻ രജിസ്ട്രേഷൻ നടത്തണം

2018-ലെ കേരള ക്ലിനിക്കൽ സ്ഥാപനങ്ങൾ (രജിസ്ട്രേഷനും നിയന്ത്രണവും) ആക്ട് പ്രകാരം കേരളത്തിലെ എല്ലാ ചികിത്സാ വിഭാഗങ്ങളിലുമുള്ള ആശുപത്രികൾ, ലബോറട്ടറികൾ, സ്കാനിങ് സെന്ററുകൾ എന്നിവ ഉൾപ്പെടെ എല്ലാ ക്ലിനിക്കൽ സ്ഥാപനങ്ങളും കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റിന്റെ വെബ്സൈറ്റിലൂടെ ഓൺലൈനായി രജിസ്ട്രേഷൻ

കോഴിക്കോട് നിപ ബാധയെ പൂര്‍ണമായും അതിജീവിച്ചുവെന്ന് ആരോഗ്യ മന്ത്രി

കോഴിക്കോട് നിപ ബാധയെ പൂര്‍ണമായും അതിജീവിച്ചുവെന്ന് ആരോഗ്യ മന്ത്രി

തിരുവനന്തപുരം: കോഴിക്കോട് ഉണ്ടായ നിപ വൈറസ് ബാധയെ പൂര്‍ണമായും അതിജീവിച്ചതായി മന്ത്രി വീണ ജോര്‍ജ്. കോഴിക്കോട് നിപ വ്യാപനം ഉണ്ടായ ശേഷം ഇന്‍കുബേഷന്റെ 42-ാമത്തെ ദിവസം നാളെ പൂര്‍ത്തിയാക്കുകയാണ്. ഈ വ്യാപനത്തില്‍ ആകെ 6 പേര്‍ പോസിറ്റീവായി. അതില്‍ രണ്ട് പേരാണ്

അമിതമായ ഇന്റർനെറ്റ് ഉപയോഗം കൗമാരക്കാരിൽ ഗുരുതര പ്രശ്നങ്ങളുണ്ടാക്കുമെന്ന് പഠനം

അമിതമായ ഇന്റർനെറ്റ് ഉപയോഗം കൗമാരക്കാരിൽ ഗുരുതര പ്രശ്നങ്ങളുണ്ടാക്കുമെന്ന് പഠനം

അമിതമായ ഇന്റർനെറ്റ് ഉപയോഗം കൗമാരക്കാരിൽ ഗുരുതരമായ പ്രശ്നങ്ങളുണ്ടാക്കുമെന്ന് പഠനം. ദീർഘസമയം ഇന്റർനെറ്റിൽ ചിലവഴിക്കുന്ന കൗമാരക്കാർക്ക് ദിവസവും ചെയ്യുന്ന പ്രവർത്തനങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ സാധിക്കില്ല. ഹോംവർക്ക് ചെയ്യുക, ബന്ധുക്കളുമായി സമയം ചെലവഴിക്കുക പോലുള്ള കാര്യങ്ങളിൽ ഇവർക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കില്ലെന്നാണ് പഠനം പറയുന്നത്. ഇന്റർനെറ്റ്