മനാമ: ശിഫ അല്‍ജസീറ ആശുപത്രിയിൽ അത്യാധുനിക ലാപ്രോസ്‌കോപ്പിക് കോളിസിസ്‌റ്റെക്ടമി (പിത്തസഞ്ചി ശസ്ത്രക്രിയ) വിജയകരമായി നിർവഹിച്ചു. ശസ്ത്രക്രിയയുടെ ഭാഗമായി 28കാരിയായ വിദേശ യുവതിയുടെ പിത്തസഞ്ചിയില്‍നിന്ന് നീക്കംചെയ്തത് അമ്പതിലേറെ കല്ലുകളാണ്. അസ്സഹനീയമായ വേദനയുമായി ആശുപത്രിയില്‍ എത്തിയതായിരുന്നു കെനിയക്കാരിയായ യുവതി. രോഗബാധിതമായ പിത്തസഞ്ചി നീക്കംചെയ്യാന്‍ ഉപയോഗിക്കുന്ന അതി സൂക്ഷ്മമായ ശസ്ത്രക്രിയയാണ് ലാപ്രോസ്‌കോപ്പിക് കോളിസിസ്‌റ്റെക്ടമി.

കണ്‍സൽട്ടന്‍റ് സര്‍ജന്‍ ഡോ. ജുവാന്‍ പോര്‍ട്ടോ മെദീന, സ്‌പെഷലിസ്റ്റ് സര്‍ജന്‍ ഡോ. കമല കണ്ണന്‍, കണ്‍സൽട്ടന്‍റ് അനസ്‌തേഷ്യോളജിസ്റ്റ് ഡോ. ആദില്‍ ഗമാല്‍, സ്‌പെഷലിസ്റ്റ് അനസ്‌തേഷ്യോളജിസ്റ്റ് ഡോ. അസിം പാലായില്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഒരു മണിക്കൂര്‍ നീണ്ട ലാപ്രോസ്‌കോപ്പിക് കോളിസിസ്‌റ്റെക്ടമി. നീക്കംചെയ്ത പിത്തസഞ്ചിയില്‍ രണ്ടു മില്ലി മീറ്ററിലേറെ വരുന്ന 50ലേറെ പിത്താശയക്കല്ലുകള്‍ ഉണ്ടായിരുന്നു.

ശസ്ത്രക്രിയ കഴിഞ്ഞ് 24 മണിക്കൂറിനുള്ളില്‍ രോഗിയെ ഡിസ്ചാര്‍ജ് ചെയ്തതായി ഡോ. കമല കണ്ണന്‍ പറഞ്ഞു. അവരുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ പഴയതുപോലെ നിർവഹിക്കാനാകുന്നുവെന്നും അറിയിച്ചു.

നൂതനവും അത്യാധുനികവുമായ വൈദ്യസഹായം നല്‍കുന്നതില്‍ ആശുപത്രിയുടെ അചഞ്ചലമായ പ്രതിബദ്ധതയുടെ തെളിവാണ് ഈ ശ്രദ്ധേയമായ നേട്ടം. പാര്‍ശ്വഫലങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ, രോഗി വേഗത്തിലും സുരക്ഷിതമായും സുഖംപ്രാപിച്ചതില്‍ മെഡിക്കല്‍ സംഘം സംതൃപ്തി പ്രകടിപ്പിച്ചു. ഈ വഴിത്തിരിവായ ലാപ്രോസ്‌കോപ്പിക് കോളിസിസ്‌റ്റെക്ടമി രോഗിയുടെ പ്രയാസം ലഘൂകരിക്കുക മാത്രമല്ല, ശിഫ അല്‍ജസീറ ഹോസ്പിറ്റലിലെ മെഡിക്കല്‍ പ്രഫഷനലുകളുടെ മികച്ച കഴിവുകളും അര്‍പ്പണബോധവും പ്രകടിപ്പിക്കുകയും ചെയ്തു.

മനാമയിലെ ഷിഫ അല്‍ജസീറ ഹോസ്പിറ്റലില്‍ ഡിജിറ്റല്‍ ഓപറേഷന്‍ തിയറ്ററോടുകൂടിയ അത്യാധുനിക ഗ്യാസ്‌ട്രോഎന്ററോളജി യൂനിറ്റുണ്ട്.

മികച്ച പരിചരണം നല്‍കാനും സങ്കീർണമായ നടപടിക്രമങ്ങള്‍ നടത്താനും ഈ നൂതന സൗകര്യം അത്യാധുനിക സാങ്കേതികവിദ്യയും വിദഗ്ധ മെഡിക്കല്‍ ടീമും ഉപയോഗിക്കുന്നു. ഉയര്‍ന്ന നിലവാരത്തിലുള്ള പരിചരണം നല്‍കുന്നതിന് മെഡിക്കല്‍ സാങ്കേതികവിദ്യയിലെ ഏറ്റവും പുതിയ മുന്നേറ്റങ്ങള്‍ ഉപയോഗിക്കാന്‍ ആശുപത്രി പ്രതിജ്ഞാബദ്ധമാണ്. മെഡിക്കല്‍ സാങ്കേതികവിദ്യയിലും വൈദഗ്ധ്യത്തിലുമുള്ള ഏറ്റവും പുതിയ മുന്നേറ്റങ്ങള്‍ ഉപയോഗിച്ച് മികച്ച പരിചരണം നല്‍കാനുള്ള തങ്ങളുടെ പ്രതിബദ്ധത ആശുപത്രി മാനേജ്‌മെന്‍റ് വാർത്തക്കുറിപ്പില്‍ ഊന്നിപ്പറഞ്ഞു. ഇത്തരം ശസ്ത്രക്രിയ ആവശ്യമുള്ളവര്‍ക്ക് ഈ നമ്പറില്‍ ബുക്ക് ചെയ്യാം: 17288000 / 16171819‍.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ആഗോള നഴ്സിങ് മികവിന് ആദരം; ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിങ് അവാർഡ്

ആഗോള നഴ്സിങ് മികവിന് ആദരം; ആസ്റ്റർ ഗാർഡിയൻസ് 
ഗ്ലോബൽ നഴ്സിങ് അവാർഡ്

ജി.സി.സിയിലും ഇന്ത്യയിലും പ്രവർത്തന ശ്രംഖല വ്യാപിച്ചുകിടക്കുന്ന ഏറ്റവും വലിയ ആതുര പരിരക്ഷ സേവന ദാതാക്കളിലൊന്നായ ആസ്റ്റർ ഡി.എം ഹെൽത്ത്കെയർ 2021 മേയിൽ അന്താരാഷ്ട്ര നഴ്സസ് ദിനത്തിലാണ് ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിങ് അവാർഡ് അവതരിപ്പിക്കുന്നത്. ആരോഗ്യ പരിചരണ രംഗത്തെ വാഴ്ത്തപ്പെടാത്ത ഹീറോകളായ

ഒറ്റക്കോ കൂട്ടായോ മോണിങ് വാക്ക്?

വ്യായാമത്തിനായി നടക്കുന്നവർ ഇതേ ആഗ്രഹമുള്ള മറ്റൊരാളെക്കൂടി കൂടെ കൂട്ടുന്നത് നല്ലതാണെന്ന് കേട്ടിട്ടില്ലേ. തുടക്കക്കാരാണെങ്കിൽ പ്രത്യേകിച്ചും. മടിപിടിച്ചാൽ ഉന്തിത്തള്ളി കൊണ്ടുപോകാനും ആത്മവിശ്വാസം പകരാനുമെല്ലാം ഇത് ഏറെ സഹായിക്കുമെന്ന് മനശാസ്ത്രജ്ഞർ പറയുന്നു. നടക്കാനൊരു പങ്കാളി; ഗുണങ്ങളേറെ സുരക്ഷയാണ് ഒരു പ്രധാന ഗുണം. പ്രായമുള്ളവർക്ക് ഒപ്പം

ആശങ്ക ; പിടിച്ചുകെട്ടിയെന്ന് കരുതി ആശ്വസിച്ചിരുന്ന പകർച്ചവ്യാധികൾ തിരിച്ചുവരുന്നു

ആശങ്ക ; പിടിച്ചുകെട്ടിയെന്ന് കരുതി ആശ്വസിച്ചിരുന്ന പകർച്ചവ്യാധികൾ തിരിച്ചുവരുന്നു

പിടിച്ചുകെട്ടിയെന്ന് കരുതി ആശ്വസിച്ചിരുന്ന ഭയപ്പനികളും വ്യാധികളും തിരിച്ചെത്തിയതിന്‍റെ അങ്കലാപ്പിലാണ് കേരളം. ലോകം ഭീതിയോടെ കണ്ടിരുന്ന കോളറയും അപകടകാരിയായ മഞ്ഞപ്പിത്തവുമടക്കം ജലജന്യരോഗങ്ങളുടെ തിരിച്ചുവരവ് ചെറുതല്ലാത്ത ആശങ്ക ഉയർത്തുന്നുണ്ട്. ആരോഗ്യരംഗത്തെ അടിസ്ഥാന സൗകര്യങ്ങളിലും വിവിധ സൂചികകളിലും മുൻനിര സ്ഥാനങ്ങൾ അലങ്കരിക്കുമ്പോഴും, പിഴുതെറിയപ്പെട്ട പകർച്ചവ്യാധികൾ തിരിച്ചുവന്ന്