പാലക്കാട്: അനിയന്ത്രിതമായ ഗർഭാശയം നീക്കംചെയ്യൽ ശസ്ത്രക്രിയകൾ തടയാൻ സുപ്രീംകോടതി പുറപ്പെടുവിച്ച നിർദേശത്തിൽ നടപടിയെടുക്കാതെ ആരോഗ്യവകുപ്പ്. മാനദണ്ഡമില്ലാതെ ഗർഭാശയം നീക്കംചെയ്യൽ തടയാൻ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം 2023 ഏപ്രിലിൽ സംസ്ഥാനങ്ങൾക്കായി പുറത്തിറക്കിയ മാർഗരേഖ പാലിക്കാതായതോടെ ഡോ. നരേന്ദ്രഗുപ്ത എന്നയാൾ സുപ്രീംകോടതിയിലെത്തി. തുടർന്നാണ്, അടിയന്തര പ്രാധാന്യത്തോടെ കേന്ദ്ര മാർഗരേഖ നടപ്പാക്കണമെന്ന് കോടതി ഉത്തരവിട്ടത്. എന്നാൽ കേരളത്തിലടക്കം മാർഗരേഖ നടപ്പാക്കിയിട്ടില്ല.

സ്വകാര്യ ആശുപത്രികളിൽ നടക്കുന്ന പ്രസവം നിർത്തൽ ശസ്ത്രക്രിയകൾ സംബന്ധിച്ച വിവരം ക്രോഡീകരിച്ചിട്ടില്ല, ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് ഓഡിറ്റ് നടത്തിയിട്ടില്ല, ജില്ല വിലയിരുത്തൽ സമിതികൾ രൂപവത്കരിച്ചില്ല തുടങ്ങിയ മറുപടികളാണ് ജില്ല ആരോഗ്യകേന്ദ്രങ്ങളിൽ നിന്നും പൊതുജനാരോഗ്യ പ്രവർത്തകൻ അഡ്വ. എൽ.ആർ. സിനുവിന് വിവരാവകാശം വഴി ലഭിച്ചത്.

ഹിസ്റ്ററെക്ടമി

  • ക്രമരഹിതമായ രക്തസ്രാവം, ഗര്‍ഭപാത്രത്തിലുണ്ടാകുന്ന ഫൈബ്രോയിഡ് വളര്‍ച്ച തുടങ്ങിയവക്ക് പരിഹാരമായാണ് ഡോക്ടര്‍മാര്‍ ഈ ശസ്ത്രക്രിയ നിര്‍ദേശിക്കുന്നത്.
  • ലോകത്ത് സ്ത്രീകൾക്ക് ഏറ്റവും കൂടുതൽ തവണ ചെയ്യുന്ന രണ്ടാമത്തെ ശസ്ത്രക്രിയയാണ് ഹിസ്റ്ററെക്ടമി അഥവാ ഗർഭപാത്രം നീക്കം ചെയ്യൽ. ഗർഭഛിദ്ര ശസ്ത്രക്രിയ (ഡി&സി) ആണ് ഒന്നാമത്. 

കേന്ദ്ര മാർഗരേഖയുടെ പശ്ചാത്തലം

  • ആശുപത്രികൾ ലാഭം മുന്നിൽ കണ്ടും ഗ്രാമീണ മേഖലകളിൽ പ്രധാനമന്ത്രി ഇൻഷുറൻസ് തുക ലക്ഷ്യമിട്ടും ഗർഭാശയം നീക്കംചെയ്യൽ വ്യാപകമാകുന്നതായി പരാതി ഉയർന്നു.
  • സാധാരണ ഗർഭപാത്രം നീക്കുന്നത് 40- 50 പ്രായമുള്ളവരിലാണ്. എന്നാൽ 35 വയസ്സില്‍ താഴെയുള്ളവര്‍ക്കിടയില്‍ ഇതിനുള്ള ശസ്ത്രക്രിയ വ്യാപകമായി.
  • സ്വകാര്യ ആരോഗ്യ മേഖലയിൽ ഇത് 2.3 ശതമാനം വർധിച്ചു. 

മാർഗരേഖയിലെ പ്രധാന നിർദേശങ്ങൾ

  • ശസ്ത്രക്രിയ നടത്തുന്നവരുടെ മുഴുവൻ ചികിത്സ രേഖ ഉൾപ്പെടെ ആറ് മാസത്തിലൊരിക്കൽ വിലയിരുത്തണം
  • ശസ്ത്രക്രിയ ചെയ്യാനിടയായ സാഹചര്യം അവലോകനം ചെയ്യണം
  • സ്വകാര്യ ആശുപത്രികളിൽനിന്നുൾപ്പെടെ ശസ്ത്രക്രിയ വിവരം ശേഖരിക്കണം
  • സർക്കാർ, സ്വകാര്യ ആശുപത്രികളിൽ പ്രത്യേക ഓഡിറ്റ് നടത്തണം
  • ദേശീയ, സംസ്ഥാന ജില്ല തലങ്ങളിൽ വിലയിരുത്തൽ യോഗം നടത്തണം

കേരളം രണ്ടാമത്

ആയുഷ്മാൻ ഭാരത് പദ്ധതിക്ക് കീഴിൽ അഞ്ചുവർഷത്തിനിടെ ഔദ്യോഗികമായി ഏറ്റവും കൂടുതൽ ഗർഭപാത്രം നീക്കം ചെയ്യൽ ശസ്ത്രക്രിയ നടന്ന സംസ്ഥാനങ്ങളിൽ കേരളം രണ്ടാമതാണ്. കഴിഞ്ഞ വർഷം 7,549 ശസ്ത്രക്രിയകൾ.

Leave a Reply

Your email address will not be published. Required fields are marked *

Explore More

വേനൽക്കാല രോഗങ്ങളെ കരുതണം; ഈ കാര്യങ്ങളിൽ മുൻകരുതലെടുക്കാം

വേനൽക്കാല രോഗങ്ങളെ കരുതണം; ഈ കാര്യങ്ങളിൽ മുൻകരുതലെടുക്കാം

സംസ്ഥാനത്ത് ചൂട് വർധിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ആരോഗ്യവകുപ്പ്. താപനില ഉയരുന്ന സാഹചര്യത്തിൽ ശാരീരിക ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ സ്വയം പ്രതിരോധിക്കേണ്ടത് അനിവാര്യം. രാവിലെ 11 മണി മുതൽ വൈകുന്നേരം 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതിരിക്കാൻ

കോളറ ബാധ മൂന്നു വിധത്തിൽ; ഭീഷണിയായി ജലജന്യരോഗങ്ങളുടെ മടങ്ങിവരവ്

കോളറ ബാധ മൂന്നു വിധത്തിൽ; ഭീഷണിയായി ജലജന്യരോഗങ്ങളുടെ മടങ്ങിവരവ്

തിരുവനന്തപുരം: നിയന്ത്രണ വിധേയമെന്ന് കരുതിയിരുന്ന ജലജന്യരോഗങ്ങൾ തിരിച്ചെത്തുന്നത് പൊതുജനാരോഗ്യ മേഖലയിലുയർത്തുന്നത് വലിയ വെല്ലുവിളി. തലസ്ഥാനത്ത് സ്ഥിരീകരിച്ച കോളറക്ക് പുറമേ, സംസ്ഥാന വ്യാപകമായി റിപ്പോർട്ട് ചെയ്യുന്ന മഞ്ഞപ്പിത്ത ബാധയാണ് ഈ ആശങ്കകളിലേക്ക് വിരൽ ചൂണ്ടുന്നത്. മൂന്നു വിധത്തിലാണ് കോളറ ബാധ. നിർജലീകരണം ഇല്ലാത്തവരാണെങ്കിലും

135 മരുന്നുകൾക്ക് ഗുണനിലവാരമില്ല; ഉൽപാദിപ്പിച്ചത് മൂന്നു പൊതുമേഖല കമ്പനികളും പ്രമുഖ സ്വകാര്യ കമ്പനികളും

135 മരുന്നുകൾക്ക് ഗുണനിലവാരമില്ല; ഉൽപാദിപ്പിച്ചത് മൂന്നു പൊതുമേഖല കമ്പനികളും പ്രമുഖ സ്വകാര്യ കമ്പനികളും

മലപ്പുറം: ഫിക്സഡ് ഡോസ് കോമ്പിനേഷൻ ഉൾപ്പെടെ 135 മരുന്നുകൾക്ക് ഗുണനിലവാരമില്ലെന്ന് സെൻട്രൽ ഡ്രഗ്സ് കൺട്രോൾ ഓർഗനൈസേഷന്‍റെ (സി.ഡി.എസ്.സി.ഒ) റിപ്പോർട്ട്. സംസ്ഥാന, കേന്ദ്ര ലബോറട്ടറികളിൽ കഴിഞ്ഞ ഡിസംബറിൽ നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. ഗുണനിലവാരമില്ലെന്ന് (നോട്ട് സ്റ്റാൻഡേഡ് ക്വാളിറ്റി-എൻ.എസ്.ക്യു) കണ്ടെത്തിയ മരുന്നുകളിൽ മൂന്നു പൊതുമേഖല