വൃക്ക, കരൾ രോഗങ്ങളും കാൻസറും കണ്ടെത്താൻ തദ്ദേശ സ്ഥാപനങ്ങൾ സ്വന്തം നിലയിൽ നടത്തുന്ന ക്യാമ്പുകൾക്ക് തൽക്കാലം നിയന്ത്രണം. ഇത് സംബന്ധിച്ച് ആരോഗ്യവകുപ്പ് മാർഗരേഖ പുറപ്പെടുവിച്ച ശേഷം തദ്ദേശവകുപ്പ് നിർദേശം നൽകും. കാൻസർ നിർണയത്തിനും പരിശോധനക്കും വ്യവസ്ഥാപിത രീതിയുണ്ട്. കുടുംബാരോഗ്യ കേന്ദ്രം, താലൂക്ക് ആശുപത്രി, ജില്ല, ജനറൽ ആശുപത്രി, മെഡിക്കൽ കോളജ് എന്നിവിടങ്ങളിലും തിരുവനന്തപുരം, കൊച്ചി, മലബാർ കാൻസർ സെന്ററുകളിലുമാണ് പരിശോധനയും നിർണയവും ക്രമപ്പെടുത്തേണ്ടത്. തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതിരേഖയിൽ വൃക്ക, കരൾ രോഗങ്ങളും കാൻസറും മുൻകൂട്ടി കണ്ടത്താൻ പരിശോധന ക്യാമ്പുകൾ നടത്താൻ നിർദേശമുണ്ടെങ്കിലും ഇതിനുള്ള മാർഗനിർദേശം നൽകിയിരുന്നില്ല. പുതിയ മാർഗരേഖ ആരോഗ്യ വകുപ്പ് ഉടൻ പുറത്തിറക്കും. ചില തദ്ദേശ സ്ഥാപനങ്ങൾ നടത്തുന്ന ക്യാമ്പുകൾ നിർത്താനും നിർദേശിച്ചു.

തദ്ദേശസ്ഥാപനങ്ങളുടെ സഹായത്തോടെ ജില്ല, താലൂക്ക് ആശുപത്രികളിൽ ക്യാമ്പുകൾ സ്ഥിരം സംവിധാനമാക്കാൻ മലപ്പുറം ജില്ല പഞ്ചായത്ത് അനുമതി തേടിയതിന്റെ പശ്ചാത്തലത്തിലാണ് സ്വന്തം നിലക്കുള്ള ക്യാമ്പുകൾ വേണ്ടെന്ന് തദ്ദേശവകുപ്പ് നിർദേശം നൽകിയത്. മലപ്പുറം ജില്ല പഞ്ചായത്തടക്കം ജില്ല ആശുപത്രി കേന്ദ്രീകരിച്ച് ഇത്തരത്തിൽ ക്യാമ്പ് നടത്തി ആശുപത്രിയിൽ ലഭ്യമല്ലാത്ത പരിശോധന പുറത്തെ ലാബുകളെ ഏൽപ്പിച്ച് ഫണ്ട് ചെലവഴിച്ചിരുന്നു. തുടർന്നാണ് ഇത്തരത്തിൽ ക്യാമ്പ് നടത്തുന്നതിലെ സാങ്കേതികപ്രശ്നം ചർച്ചയായത്. അതേസമയം, ആരോഗ്യവകുപ്പുമായി ചേർന്ന് മാർഗരേഖ വരുന്നത് വരെ ക്യാമ്പുകൾ നടത്താനും ക്യാമ്പുകളിലെ രോഗികൾക്ക് തുടർ പരിശോധനയും ചികിത്സയും ആരോഗ്യ വകുപ്പ് മുഖേന ഉറപ്പാക്കാനും തദ്ദേശവകുപ്പ് നിർദേശിച്ചു.

സ്വകാര്യാശുപത്രികൾ രോഗനിർണയ ക്യാമ്പുകൾ നടത്തി നേരിയ ഇളവ് പ്രഖ്യാപിച്ച് പണം ഈടാക്കി തുടർ ചികിത്സ നൽകുന്ന രീതിയുണ്ട്. മാർഗരേഖ പ്രകാരമല്ലെങ്കിൽ തുടർ ചികിത്സ ആവശ്യമുള്ള രോഗികൾ സ്വന്തം പണം മുടക്കി ചികിത്സ തുടരേണ്ട സ്ഥിതി വരും.

Leave a Reply

Your email address will not be published. Required fields are marked *

Explore More

മലബാര്‍ കാന്‍സര്‍ സെന്ററില്‍ അതിനൂതന കാര്‍ ടി സെല്‍ തെറാപ്പി; രാജ്യത്ത് കാര്‍ ടി സെല്‍ തെറാപ്പി നല്‍കുന്ന രണ്ടാമത്തെ സ്ഥാപനം

മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയന്‍സ് ആന്റ് റീസര്‍ച്ചില്‍ കാര്‍ ടി സെല്‍ തെറാപ്പി വിജയകരമായി പൂര്‍ത്തീകരിച്ചു. അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയ ബാധിച്ച 19 വയസുകാരനാണ് ഈ ചികിത്സ നടത്തിയത്. മുംബൈയിലെ ടാറ്റ മെമ്മോറിയല്‍ ഹോസ്പിറ്റലിന്

പ്ലാസ്റ്റിക് കുപ്പിയിൽ വെള്ളം കുടിക്കല്ലേ സൂക്ഷിക്കണം

നിങ്ങൾ സ്കൂളിലും ഓഫിസിലുമെല്ലാം കുടിവെള്ളം ശേഖരിച്ചുവെക്കുന്നത് പ്ലാസ്റ്റിക് കുപ്പിയിലാണോ? എങ്കിൽ ശ്രദ്ധിക്കണം. ഈ ശീലം നിങ്ങളിൽ രക്ത സമ്മർദം വർധിക്കാനിടയാക്കുമെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. ആസ്ട്രിയയിലെ ഡാന്യുബ് സർവകലാശാലയിലെ മെഡിസിൻ വിഭാഗം ഗവേഷകർ നടത്തിയ പഠനത്തിലാണ് നിർണായക കണ്ടെത്തൽ. ഗവേഷണ ഫലം

മുണ്ടിനീര് വേണം പ്രതിരോധം

കോഴിക്കോട്: ജില്ലയിൽ കുട്ടികൾക്കിടയിൽ മുണ്ടിനീര് (മംസ്) പടർന്നുപിടിക്കുന്നു. സ്കൂൾ-കോളജ് വിദ്യാർഥികളിലാണ് മുണ്ടിനീര് സാധാരണയായി കണ്ടുവരുന്നത്. ഇത് സ്കൂളുകളിൽ ഹാജർനില കുറയാൻ വരെ ഇടയാക്കുന്നുണ്ട്. ക്രിസ്മസ് പരീക്ഷക്കാലത്ത് രോഗം പടർന്നുപിടിക്കുന്നത് വിദ്യാർഥികളിലും രക്ഷിതാക്കളിലും ആശങ്ക വർധിപ്പിക്കുന്നു. മുൻ വർഷങ്ങളെക്കാൾ ഗണ്യമായ തോതിലാണ് രോഗം