ലണ്ടൻ: യു.കെയിലുടനീളം പടരുന്ന വില്ലൻ ചുമയിൽ മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധർ. നൂറു ദിവസത്തോളം നീണ്ടുനിൽക്കുന്ന ചുമ ശ്വാസകോശത്തിൽ ബാക്ടീരിയ അണുബാധമൂലമാണ് ഉണ്ടാകുന്നത്. ഇത്തരം കേസുകളിൽ രാജ്യത്ത് 25 ശതമാനത്തോളം വർധനവ് രേഖപ്പെടുത്തി. ജലാദോഷത്തോട് സാമമ്യള്ള ലക്ഷണങ്ങളോടെയാണ് രോഗം തുടങ്ങുന്നത്. പിന്നീട് മൂന്നുമാസം വരെ നീണ്ടുനിൽക്കുന്ന ചുമയായി മാറുന്നു. ഇത്തരത്തിൽ 716 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 2022ൽ അനുഭവപ്പെട്ടതിന്റെ മൂന്നുരട്ടി കൂടുതലാണ് ഇപ്പോൾ രോഗം.

കോവിഡ് കാലത്ത് ലോക്ഡൗൺ ആയതിനാൽ അണുബാധക്ക് കുറവുണ്ടായിരുന്നു. ഇപ്പോൾ വീണ്ടും വർധിച്ചതായി ഹെൽത്ത് ഏജൻസിയിലെ പബ്ലിക് ഹെൽത്ത് പ്രോഗ്രാംസ് ഡെപ്യൂട്ടി ഡയറക്ടർ ഡോ.ഗായത്രി അമൃതലിംഗം ദി ഇൻഡിപെൻഡന്റിനോട് പറഞ്ഞു.

എന്താണ് വില്ലൻ ചുമ?

ബോർഡെറ്റെല്ല പെർട്ടുസിസ് ബാക്ടീരിയ മൂലമുണ്ടാകുന്ന ശ്വാസകോശത്തിലെയും ശ്വാസനാളത്തിലെയും അണുബാധയായ വില്ലൻ ചുമ (പെർട്ടുസിസ്) ഒരു കാലത്ത് ശിശുക്കളുടെ പ്രധാന കൊലയാളിയായിരുന്നു. 1950കളിൽ അതിനെതിരെ വാക്സിൻ വികസിപ്പിച്ചു. തുടർന്ന് അണുബാധയുടെ എണ്ണം കുറഞ്ഞുവെന്ന് ബ്രിസ്റ്റോൾ യൂനിവേഴ്സിറ്റിയിലെ പീഡിയാട്രിക്സ് പ്രഫസറായ ആദം ഫിൻ ദി ഗാർഡിയനോട് പറഞ്ഞു.

കുഞ്ഞുങ്ങൾക്ക് മാത്രമല്ല മുതിർന്ന കുട്ടികൾക്കും മുതിർന്നവർക്കും വില്ലൻ ചുമ വരാം. 100 ദിവസത്തെ ചുമ ഹെർണിയ, വാരിയെല്ലുകൾക്ക് പ്രശ്നം, ചെവിയിൽ അണുബാധ, മൂത്രാശയ അണുബാധ എന്നിവക്ക് കാരണമാകുന്നു. വില്ലൻ ചുമ ബാധിച്ചാൽ ശ്വസിക്കാനും ബുദ്ധിമുട്ടുണ്ടാക്കുമെന്ന് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലർജി ആൻഡ് ഇൻഫെക്ഷ്യസ് ഡിസീസസ് പറയുന്നു. തീവ്രമായ ചുമ ഛർദിയിലേക്കും വ്രണത്തിലേക്കും വാരിയെല്ലുകൾ പൊട്ടിപ്പോകാനും ഇടയാക്കും.

Leave a Reply

Your email address will not be published. Required fields are marked *

Explore More

കണ്ണിനെ കാക്കാം ശ്രദ്ധയോടെ

കണ്ണിലെ കൃഷ്ണമണിപോലെ കാക്കാമെന്നാണ് പൊതുവെ പറയുക. എന്നാൽ, കണ്ണിന് ആവശ്യമായ സാധാരണ പരിചരണങ്ങൾപോലും ആരും ചെയ്യാറില്ല. പ്രായം കൂടുന്തോറും ഇത് കണ്ണിൽ വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കും. കാഴ്ചവൈകല്യം പോലുള്ള അവസ്ഥക്കും വഴിവെക്കും. ലോകത്ത് 220 കോടി ജനങ്ങൾ കാഴ്ച സംബന്ധമായ പ്രശ്നങ്ങൾ

ദേഹാസ്വാസ്ഥ്യം; തലശ്ശേരിയിൽ 14 വിദ്യാർഥിനികൾ ആശുപത്രിയിൽ

ദേഹാസ്വാസ്ഥ്യം; തലശ്ശേരിയിൽ 14 വിദ്യാർഥിനികൾ ആശുപത്രിയിൽ

തലശ്ശേരി: അലർജിക്ക് സമാനമായ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് 20 ഓളം വിദ്യാർഥിനികൾ ആശുപത്രിയിൽ ചികിത്സ തേടി. തലശ്ശേരി ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനികൾക്കാണ് കൂട്ടത്തോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. അധ്യാപകരാണ് കുട്ടികളെ ജനറൽ ആശുപത്രിയിലെത്തിച്ചത്. രാവിലെ ക്ലാസ് തുടങ്ങിയ ശേഷമാണ്

ചൂട് ചായ ഊതി ഊതി കുടിക്കാൻ ആണോ നിങ്ങൾക്ക് ഇഷ്ടം? എന്നാൽ അതിലൊരു അപകടമുണ്ട്

ചൂട് ചായ ഊതി ഊതി കുടിക്കാൻ ആണോ നിങ്ങൾക്ക് ഇഷ്ടം? എന്നാൽ അതിലൊരു അപകടമുണ്ട്

ഇന്ത്യയിലെ നല്ലൊരു ശതമാനം ആളുകളും ചായ പ്രേമികളാണ്. പലരും ദിവസം തുടങ്ങുന്നതുപോലും ചായ കുടിച്ചുകൊണ്ടാണ്. പക്ഷെ ചൂട് ചായ ജീവിതത്തിൽ വില്ലനായി മാറും എന്നു എത്ര പേർ വിശ്വസിക്കും? പുതിയ പഠനം പറയുന്നതനുസരിച്ച് ചൂട് ചായ കുടിക്കുന്നത് കാൻസറിന് വരെ കാരണമായേക്കാം.