കരൾ കോശങ്ങളിൽ കൊഴുപ്പടിഞ്ഞു കൂടി ഉണ്ടാകുന്ന ഫാറ്റി ലിവർ തുടക്കത്തിൽ രോഗ ലക്ഷണങ്ങൾ കാണിക്കാറില്ല. രോഗ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങുമ്പോഴേക്കും പ്രശ്നം ഗുരുതരമായിട്ടുണ്ടാാകും. തുടക്കത്തിൽ തന്നെ രോഗം കണ്ടു പിടിച്ചാൽ ഇതൊഴിവാക്കാം. ഗ്യാസ്ട്രോ എൻട്രോളജിസ്റ്റായ സൗരഭ് സേതി ഇത്തരത്തിൽ രോഗം തിരച്ചറിയുന്നതിന് 5 മാർഗങ്ങൾ മുന്നോട്ടു വെക്കുന്നു.

ഉദര ഭാഗത്ത് ഭാരം കൂടൽ

ഫാറ്റി ലിവറുള്ളവരിൽ മൊത്തം ശരീരഭാരത്തിന് ആനുപാതികമല്ലാതെ ഉദര ഭാഗത്ത് മാത്രം ഭാരം കൂടും.കരളിൽ കൊഴുപ്പടിഞ്ഞു കൂടുന്നതാണ് ഇതിന് കാരണം. കരളിന് ശരീരത്തിലെത്തുന്ന കൊഴുപ്പ് കൈകാര്യം ചെയ്യാൻ കഴിയാതെ വരുമ്പോൾ ഇൻസുലിൻ പ്രവർത്തനം തകരാറിലാകും. ശരീരത്തിലെ മെറ്റബോളിസത്തിന്‍റെ കേന്ദ്രമായതുകൊണ്ടു തന്നെ അമിതമായി ശരീരത്തിലെത്തുന്ന കൊഴുപ്പ് വയറിന്‍റെ ഭഗത്താണ് അടിഞ്ഞു കൂടുക.

സ്ഥിരമായ ക്ഷീണം

ഫാറ്റി ലിവറിന്‍റെ ആദ്യ ലക്ഷണം മിക്കപ്പോഴും തുടർച്ച‍യായ ക്ഷീണത്തിൽ നിന്നാണ്. ശരീരത്തിലെ ഊർജ മെറ്റബോളിസത്തിന്‍റെ കേന്ദ്രം കരളാണെന്നിരിക്കെ ഇതിൽ കൊഴുപ്പ് സംസ്കരിക്കാതെ അടിഞ്ഞു കൂടുന്നത് ശരീരത്തിൽ ഊർജം എത്തിക്കാനുള്ള ശേഷിയെ ബാധിക്കും. ഇത് കടുത്ത ക്ഷീണത്തിന് കാരണമാകും. അത് കൊണ്ടുതന്നെ അകാരണമായി തുടർച്ചയായി ക്ഷീണം അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് ഫാറ്റി ലിവറാണോ എന്ന് പരിശോധിക്കാം.

വാരിയെല്ലിന് വലത് ഭാഗത്ത് അസ്വസ്ഥത

വാരിയെല്ലിന് വലതു ഭാഗത്ത് താഴെ ആയാണ് കരൾ സ്ഥിതി ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഫാറ്റിലിവറോ കരൾ വീക്കമോ ഉണ്ടെങ്കിൽ അവിടെ അസ്വസ്ഥതയും ചെറിയ വേദനയോ സമ്മർദ്ദമോ അനുഭവപ്പെടും. കായികാധ്വാനത്തിലേർപ്പെടുമ്പോൾഈ വേദന കൂടി വരും.

ചർമത്തിലെയും മുടിയിലെയും മാറ്റങ്ങൾ

ഫാറ്റി ലിവർ ഉള്ളവരുടെ ചർമം വരളുകയും നിറം മങ്ങുകയും ചൊറിച്ചിൽ ഉണ്ടാവുകയും ചെയ്യാൻ സാധ്യതയുണ്ട്. അസാധാരണമായി ചർമത്തിൽ പാടുകളും തിണർപ്പുകളും ഉണ്ടായേക്കും. ചർമത്തിലും കണ്ണുകളിലും മഞ്ഞ നിറം ഉണ്ടാകും. മുടി കൊഴിച്ചിലുണ്ടായേക്കും. ടോക്സിനുകൾ ശരിയായി പുറന്തള്ളാൻ കഴിയാത്തത് ചർത്തിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാക്കും.ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ വേഗം ഡോക്ടറെ കൽസൾട്ട് ചെയ്യുക.

വിശപ്പില്ലായ്മ

വിശപ്പില്ലായ്മ, ഓക്കാനം എന്നിവയാണ് ഫാറ്റി ലിവർ ദഹനപ്രക്രിയിൽ കാണിക്കുന്ന ലക്ഷണങ്ങൾ.

കൊഴുപ്പ് മാത്രമല്ല ഗുണനിലവാരമില്ലാത്ത എണ്ണകളും ഉയർന്ന കൊഴുപ്പടങ്ങിയ ഭക്ഷണങ്ങളും ഫാറ്റിലിവറിന് കാരണമാകുന്നുവെന്നാണ് ഡോ. സേതി പറയുന്നത്. പോഷക സമ്പുഷ്ടമായ ആഹാരവും, വ്യാമവും 8 മുതൽ 9 മണിക്കൂർ വരെയുള്ള ഉറക്കവും ശീലമാക്കാനാണ് അദ്ദേഹം നിർദേശിക്കുന്നത്,.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ബോധവത്കരണം ഫലം കാണുന്നു; ഒമാനിൽ അവയവദാനത്തിനായി രജിസ്റ്റർ ചെയ്തത് 11,262 പേർ

ബോധവത്കരണം ഫലം കാണുന്നു; ഒമാനിൽ അവയവദാനത്തിനായി രജിസ്റ്റർ ചെയ്തത് 11,262 പേർ

മസ്കത്ത്: ബോധവത്കരണത്തിന്‍റെ ഫലമായി രാജ്യത്ത് അവയവദാനവും മാറ്റിവെക്കലും വർധിച്ചു. 2023ൽ 17 വൃക്ക മാറ്റിവെക്കൽ വിജയകരമായി പൂർത്തിയാക്കി. കോർണിയൽ ട്രാൻസ്പ്ലാൻറ് പ്രോഗ്രാമിന്റെ പുനരുജ്ജീവിപ്പിക്കുകയും മരണാനന്തര അവയവദാനത്തിനായുള്ള രജിസ്ട്രേഷനും ഗണ്യമായി ഉയർത്താനും സാധിച്ചു. മരണാനന്തര അവയവദാനത്തിനായുള്ള ശിഫ ആപ്പിലെ രജിസ്ട്രേഷനിൽ 11,262 ആയി

അവയവദാനത്തിൽ തമിഴ്‌നാടിന് സർവകാലറെക്കോഡ്; ഈ വർഷം ലഭിച്ചത് 266 ശരീരങ്ങള്‍

അവയവദാനത്തിൽ തമിഴ്‌നാടിന് സർവകാലറെക്കോഡ്; ഈ വർഷം ലഭിച്ചത് 266 ശരീരങ്ങള്‍

ചെന്നൈ: മരണാനന്തര അവയവദാനം നടത്തുന്നവരുടെ ശവസംസ്‌കാരം ഔദ്യോഗികബഹുമതികളോടെ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് ഏറെ ഗുണം ചെയ്തുവെന്നാണ് വിലയിരുത്തൽ. അവയവദാനത്തില്‍ ഈവര്‍ഷം തമിഴ്‌നാട് സര്‍വകാലറെക്കോഡ് കരസ്ഥമാക്കിയിരിക്കുകയാണ്. മരണാനന്തര അവയവദാനത്തിന് ലഭിച്ചത് 266 ശരീരങ്ങള്‍. 2024-ല്‍ സംസ്ഥാനത്ത് 1484 അവയവദാനങ്ങളാണ് നടന്നത്. മരണാനന്തര അവയവദാനം

പനിക്കെതിരെ പ്രതിരോധിക്കാം; വാക്സിനേഷന് തുടക്കവുമായി ഖത്തർ

പനിക്കെതിരെ പ്രതിരോധിക്കാം; വാക്സിനേഷന് തുടക്കവുമായി ഖത്തർ

ദോഹ: കടുത്ത ചൂടുവിട്ട് കാലാവസ്ഥ മാറിത്തുടങ്ങുകയാണ്. തണുപ്പെത്തും മുമ്പേ അന്തരീക്ഷം അടിമുടി മാറുമ്പോൾ അതിന്റെ സൂചന ജനങ്ങളുടെ ആരോഗ്യത്തിലുമുണ്ടാകും. പനി, ചുമ, ജലദോഷം ഉൾപ്പെടെ അസുഖങ്ങൾ വർധിക്കാനുള്ള സാഹചര്യം കണക്കിലെടുത്ത് ഹമദ് മെഡിക്കൽ കോർപറേഷൻ (എച്ച്.എം.സി), പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ