പഠനം, കരിയര്‍, ജോലി, സാമ്പത്തികം, വ്യക്തിജീവിതം എന്നിവയെ ചുറ്റിപ്പറ്റിയെല്ലാം സമ്മര്‍ദ്ദം അനുഭവപ്പെടാം. പലതരത്തിലുള്ള രാസപ്രവര്‍ത്തനങ്ങളും ഹോര്‍മോണല്‍ മാറ്റങ്ങളും സമ്മര്‍ദ്ദത്തിന്റെ ഭാഗമായി ശരീരത്തില്‍ ഉണ്ടാകാറുണ്ട്‌. ചെറിയ തോതിലുള്ള സമ്മര്‍ദ്ദമൊക്കെ ഗുണപ്രദമാണെങ്കിലും ഇത്‌ സ്ഥിരമാകുന്നത്‌ ശാരീരികവും മാനസികവും വൈകാരികവുമായ നിരവധി പ്രശ്‌നങ്ങളുണ്ടാക്കും.

അടുത്തിടെ യുവാക്കളിൽ ഹൃദയാഘാതം വർധിച്ച് വരികയാണ്. ഹൃദയാഘാതത്തിന് കാരണമാകുന്ന പ്രാഥമിക ഘടകങ്ങളിലൊന്നായി സമ്മർദ്ദം മാറിയിരിക്കുന്നു. ഉയർന്ന കൊളസ്ട്രോൾ, ഹൈപ്പർ ടെൻഷൻ, പുകവലി തുടങ്ങിയവയെ പറ്റി സംസാരിക്കുന്നവർ സമ്മർദ്ദത്തെ വേണ്ടത്ര പരിഗണിക്കുന്നില്ല. സമ്മർദ്ദം ഹൃദയാരോഗ്യത്തിൽ കാര്യമായ സ്വാധീനം ചെലുത്തുന്നു. പെട്ടെന്നുള്ള സമ്മർദ്ദം ഹൃദയപേശികളെ താൽക്കാലികമായി ദുർബലപ്പെടുത്തുന്നു. ഇത് ഹൃദയാഘാതത്തിന് കാരണമാകും.

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഹൃദ്രോഗ പ്രശ്‌നങ്ങള്‍, പക്ഷാഘാതം, ഉറക്കപ്രശ്‌നങ്ങള്‍ എന്നിവ സമ്മര്‍ദ്ദം മൂലമുണ്ടാകാമെന്ന്‌ ആരോഗ്യ വിദഗ്ധർ പറയുന്നു. സമ്മർദ്ദം മൂലമുണ്ടാകുന്ന ഉറക്ക അസ്വസ്ഥതയും ശാരീരിക പ്രവർത്തനങ്ങളുടെ അഭാവവും ഹൃദയസംബന്ധമായ അപകടസാധ്യതകൾ വർധിപ്പിക്കുന്നു.

സമ്മര്‍ദ്ദത്തെ കൈകാര്യം ചെയ്യാന്‍ പഠിക്കേണ്ടത്‌ അത്യാവശ്യമാണ്‌. ഇതിന്‌ ആദ്യം സമ്മര്‍ദ്ദമുണ്ടാക്കുന്ന കാരണങ്ങളെ കൃത്യമായി കണ്ടെത്തണം. ഇതില്‍ ഒഴിവാക്കാന്‍ പറ്റുന്നവ ഒഴിവാക്കുകയും ഒഴിവാക്കാന്‍ പറ്റാത്തവ അമിത സമ്മര്‍ദ്ദം ഉണ്ടാക്കാത്ത രീതിയില്‍ മാറ്റിയെടുക്കുകയും വേണം. മെഡിറ്റേഷൻ, യോഗ, എയ്റോബിക് വ്യായാമം തുടങ്ങിയ പരിശീലനങ്ങൾ സ്ട്രെസ് ഹോർമോണുകൾ കുറക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.�

Leave a Reply

Your email address will not be published. Required fields are marked *

Explore More

രാത്രി ഏറെ വൈകിയാണോ ഉറക്കം? എങ്കിൽ കിട്ടും എട്ടിന്റെ പണി

രാത്രി ഏറെ വൈകി ഉറങ്ങി വൈകി എഴുന്നേൽക്കുന്നതാണ് പുതിയ കാലത്തെ ട്രെൻഡ്. കോവിഡിനുശേഷം ഇത് സാർവത്രികമായ ശീലമായി മാറി. മൊബൈലിന്റെ ഉപയോഗം ഉറക്കമിളപ്പിന്റെ ഗ്രാഫ് കുത്തനെ ഉയർത്തി. എന്നാൽ, മൂങ്ങയുടെ സ്വഭാവം കാണിച്ച് പുലർച്ചെ ഒരു മണിക്ക് ശേഷം ഉറങ്ങാൻ പോവുന്നത്

പള്ളിക്കലിൽ നാല് കുട്ടികള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

പള്ളിക്കൽ: 141 പേര്‍ക്ക് ഭക്ഷ്യവിഷബാധയുണ്ടായതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയില്‍ പള്ളിക്കലിൽ നാല് വിദ്യാർഥികള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. സ്‌കൂള്‍ കിണറ്റിലെ വെള്ളത്തില്‍ കോളിഫോം ബാക്ടീരിയയുടെ ഉയര്‍ന്ന അളവിലുള്ള സാന്നിധ്യവും കണ്ടെത്തി. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രി ലാബില്‍നിന്നുള്ള പരിശോധന റിപ്പോര്‍ട്ടിലാണ് ഷിഗെല്ല

‘മരിച്ചു’ ജീവിച്ച നടൻ ശ്രേയസ് പറയുന്നു; ‘ക്ലിനിക്കലി ഞാൻ ഡെഡ് ആയിരുന്നു, ജീവിതത്തിൽ ഇതെന്റെ രണ്ടാമത്തെ അവസരം’

‘മരിച്ചു’ ജീവിച്ച നടൻ ശ്രേയസ് പറയുന്നു; ‘ക്ലിനിക്കലി ഞാൻ ഡെഡ് ആയിരുന്നു, ജീവിതത്തിൽ ഇതെന്റെ രണ്ടാമത്തെ അവസരം’

മുംബൈ: പത്തുമിനിറ്റ് നേരം ഹൃദയമിടിപ്പു നിലച്ചുപോയ ‘മൃതദേഹ’മായിരുന്നു അപ്പോൾ ശ്രേയസ് തൽപാഡെ. മരണത്തിന്റെ തണുപ്പ് ശരീരത്തിൽ പടർന്നുകയറിയ ആ നിമിഷങ്ങളിൽ ഡോക്ടർമാർ പറഞ്ഞത് ഇതായിരുന്നു -‘ഹീസ് ക്ലിനിക്കലി ഡെഡ്’. ജീവിതത്തിൽ അതിനുമുമ്പ് ഒരിക്കലും ആശുപത്രിയിൽ കിടന്നിട്ടില്ലായിരുന്നു ശ്രേയസ്. രോഗങ്ങളും അയാളെ വേട്ടയാടിയിട്ടില്ലായിരുന്നു.