ഒരുപാട് നേരം ടോയ്‍ലറ്റ് സീറ്റിൽ ഇരിക്കുന്നവരെ കാത്തിരിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളെന്ന് വിദഗ്ധർ. അർശ്ശസ്, പെൽവിക് മസിലുകളുടെ ദുർബലമാകുക തുടങ്ങിയ പ്രശ്നങ്ങളാണ് ഇത്തരക്കാരെ കാത്തിരിക്കുന്നതെന്നാണ് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.

പലരും മൊബൈൽ ഫോണും കൊണ്ടാണ് ടോയ്‍ലറ്റിലേക്ക് പോകുന്നത് തന്നെ. ഇരിക്കുന്ന സമയമത്രയും ഫോണിൽ സ്​​ക്രോൾ ചെയ്തുകൊണ്ടിരിക്കും. അത്രയും രോഗാണുക്കളെയാണ് നാം മൊബൈലിലേക്ക് ആവാഹിക്കുന്നത്.10 മിനിറ്റിലേറെ ടോയ്‍ലറ്റിൽ ചെലവഴിക്കരുതെന്നാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്.

ടോയ്‍ലറ്റ് സംബന്ധമായ പ്രശ്നങ്ങളുമായി എത്തുന്നവരിൽ കൂടുതലും ബാത്റൂമിൽ ഏറ്റവും കൂടുതൽ സമയം ചെലവഴിക്കുന്നവരാണെന്ന് ടെക്സാസിലെ ഡോ. ലായ് ക്സു പറയുന്നു. ഒരു കസേരയിൽ ഇരിക്കുന്നത് പോലെയല്ല, ടോയ്‍ലറ്റിൽ ഇരിക്കുന്നത്. ശരീരത്തിന്റെ ചില ഭാഗങ്ങൾക്ക് മാത്രമാണ് ഓവൽ ഷേപ്പിലുള്ള ടോയ്‍ലറ്റ് സീറ്റിൽ സപ്പോർട്ട് ലഭിക്കുന്നത്. മറ്റ് ഭാഗം താണുമാണ് ഇരിക്കുക. ഒരു പാട് നേരം ഇങ്ങനെ ഇരിക്കുന്നത് ശരീരത്തിന്റെ ബാലൻസ് നഷ്ടപ്പെടുത്തും. മലാശയത്തിന് സമ്മർദവുമുണ്ടാക്കും.

ടോയ്‍ലറ്റിലിരുന്ന് മൊബൈൽ ഫോൺ സ്ക്രോൾ ചെയ്യുന്നത് സമയത്തെ കുറിച്ച് പോലും ബോധമില്ലാതാക്കുമെന്ന് ന്യൂയോർക്കിലെ സ്റ്റോണി ബ്രൂക്ക് മെഡിസിനിലെ ഡയറക്ടറും അസിസ്റ്റന്റ് പ്രഫസറുമായ ഡോ. ഫറ മൻസൂർ ചൂണ്ടിക്കാട്ടി. പെൽവിക് മസിലുകളിൽ വലിയ സമ്മർദമാണ് ഒരുപാട നേരം ടോയ്‍ലറ്റിൽ ഇരുന്നാൽ സംഭവിക്കുന്നത്. ബാത്റൂമി​ൽ പോകുന്ന സമയം കുറയ്ക്കുക, ശ്രദ്ധ തിരിക്കുന്ന കാര്യങ്ങൾ ഒഴിവാക്കുക എന്നതാണ് ഇത് തടയാനുള്ള ഒരേയൊരു കാര്യമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

ഒരിക്കലും മൊബൈലും പുസ്തകങ്ങളും മാഗസിനുകളുമായി ബാത്റൂമിൽ പോകരുത്. ഒരുപാട് നേരം ടോയ്‍ലറ്റിലിരിക്കാൻ അത് കാരണമാകും. നന്നായി വെള്ളം കുടിക്കുക, നാരുകളടങ്ങിയ ഭക്ഷണം കഴിക്കുക, എന്നിവ മലബന്ധം അകറ്റുമെന്നും ടോയ്‍ലറ്റിൽകൂടുതൽ സമയം ചെലവഴിക്കുന്നത് തടയാമെന്നും അന്താരാഷ്ട്ര ഗ്യാസ്ട്രോ എൻട്രോളജി വിദഗ്ധൻ ഡോ. ലാൻസ് ഉറദോമോ പറയുന്നു. അതുപോലെ ടോയ്‍ലറ്റിൽ കൂടുതൽ നേരം ഇരിക്കാനുള്ള പ്രവണത ആരോഗ്യ പ്രശ്നങ്ങളുടെ സൂചനയാണെന്നും ഡോക്ടർമാർ പറയുന്നു. മലബന്ധം കുടലിന് ബാധിക്കുന്ന അർബുദത്തിന്റെ സൂചനയാണെന്നും മുന്നറിയിപ്പുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ആര്‍ദ്രം ജീവിതശൈലീ രോഗ നിര്‍ണയ സ്‌ക്രീനിങ് രണ്ടാംഘട്ടം ഉടന്‍ ആരംഭിക്കുമെന്ന് വീണ ജോര്‍ജ്

ആര്‍ദ്രം ജീവിതശൈലീ രോഗ നിര്‍ണയ സ്‌ക്രീനിങ് രണ്ടാംഘട്ടം ഉടന്‍ ആരംഭിക്കുമെന്ന് വീണ ജോര്‍ജ്

തിരുവനന്തപുരം: ജീവിതശൈലീ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കിയ ആര്‍ദ്രം ആരോഗ്യം ജീവിതശൈലി രോഗനിര്‍ണയ സ്‌ക്രീനിങിന്റെ രണ്ടാംഘട്ടം ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രി വീണ ജോര്‍ജ്. ആദ്യഘട്ടത്തില്‍ 30 വയസിന് മുകളില്‍ പ്രായമുള്ള 1.53 കോടിയിലധികം പേരുടെ സ്‌ക്രീനിംഗ് പൂര്‍ത്തിയാക്കിയിരുന്നു.

മലിനമായ ഭക്ഷണം കഴിച്ച് ദിവസവും രോഗികളാകുന്നത് 1.6 ദശലക്ഷം പേർ!

മലിനമായ ഭക്ഷണം കഴിച്ച് ദിവസവും രോഗികളാകുന്നത് 1.6 ദശലക്ഷം പേർ!

ഇന്നലെ ജൂൺ 7നായിരുന്നു ലോക ഭക്ഷ്യ സുരക്ഷാ ദിനം. സുരക്ഷിതമല്ലാത്തതും മലിനമായതുമായി ഭക്ഷണം കഴിക്കുന്നതിനെതിരായ ബോധവത്കരണത്തിനായാണ് ഈ ദിനം ആചരിക്കുന്നത്. സുരക്ഷിതമല്ലാത്ത ഭക്ഷണത്തിന്‍റെ ഉപഭോഗം കാരണം ലോകമെമ്പാടുമുള്ള ഏകദേശം 1.6 ദശലക്ഷം ആളുകൾ പ്രതിദിനം രോഗബാധിതരാകുന്നുവെന്ന് ലോകാരോഗ്യ സംഘടന റീജണൽ ഡയറക്ടർ

എന്താണ് എംപോക്സ്? രോഗപ്പകർച്ച, ലക്ഷണങ്ങൾ, പ്രതിരോധം എന്നിവ അറിയാം

എന്താണ് എംപോക്സ്? രോഗപ്പകർച്ച, ലക്ഷണങ്ങൾ, പ്രതിരോധം എന്നിവ അറിയാം

ലോകാരോഗ്യ സംഘടന എംപോക്സ് രോഗവ്യാപനത്തെ ആഗോള അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചതിന് പിന്നാലെ ആദ്യമായി ഇന്ത്യയിൽ എംപോക്സ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുകയാണ്. എന്നാൽ, ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ കാരണമായ ക്ലേഡ് 1 വൈറസല്ല ഇന്ത്യയിൽ സ്ഥിരീകരിച്ചത്. തീവ്രത കുറഞ്ഞ ക്ലേഡ് 2 വൈറസാണ് സ്ഥിരീകരിച്ചത്.