മണിക്കൂറുകൾ ഇരുന്ന് ജോലി ചെയ്യുന്നതിന്റെ കേട് മാറ്റാൻ ‘സ്റ്റാൻഡിങ് ഡെസ്കു’കളിലേക്ക് മാറിയവർ ശ്രദ്ധിക്കുക, ദീർഘനേരം നിന്ന് ജോലി ചെയ്യുന്നതും ഹാനികരം തന്നെ. ആധുനിക ഓഫിസുകൾ, റീട്ടെയിൽ സ്റ്റോറുകൾ സേവന കേന്ദ്രങ്ങൾ തുടങ്ങിയ ഇടങ്ങളിൽ ജീവനക്കാർ സ്റ്റാൻഡിങ് ഡെസ്കുകളിൽ ചാരിനിന്ന് ജോലി ചെയ്യുന്നത് ഇപ്പോൾ സാധാരണമാണ്. എന്തിന്, പല കഫേകളും ഈ സ്റ്റൈൽ പിന്തുടരുന്നു.

രണ്ടു മണിക്കൂറിൽ കൂടുതൽ നിന്നാൽ

ദീർഘനേരം ഇരുന്ന് ജോലി ചെയ്യുന്നതിനു പകരം അതേപോലെത്തന്നെ നിന്ന് ജോലി ചെയ്യുന്നത് കാർഡിയോവാസ്കുലാർ പ്രശ്നങ്ങൾ (ഹൃദയ രോഗങ്ങൾ, സ്ട്രോക്, ഹൃദയസ്തംഭനം) തടയാൻ നല്ലതാണെന്ന വിചാരം ശരിയല്ലെന്നാണ് പുതിയ പഠനം പറയുന്നത്. യു.കെയിലെ പ്രായപൂർത്തിയായ 83,013 പേരിൽ 7-8 വർഷം കൊണ്ട് നടത്തിയ പഠനത്തിലാണ്, ‘നിൽക്കുന്നതിന്റെ ദോഷം’ കണ്ടെത്തിയത്.

‘‘അനങ്ങാതെയുള്ള ജീവിതരീതിക്ക് പരിഹാരമായി പലരും ശീലിക്കുന്നതാണ്, കമ്പ്യൂട്ടറിൽ അടക്കം നിന്നുകൊണ്ട് ജോലി ചെയ്യൽ. എന്നാലിതിൽ പ്രശ്നമുണ്ട്. രക്തചംക്രമണ ആരോഗ്യത്തിന് ഹാനികരമായ കാര്യങ്ങൾ ഇങ്ങനെ ദീർഘനേരം നിൽക്കുന്നതുകൊണ്ട് സംഭവിക്കുമെന്നാണ് പഠനം പറയുന്നത്’’ -ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

പരിഹാരമെന്ത്?

ദീർഘനേരം നിൽക്കുന്നതും ഇരിക്കുന്നതും ദുർബലമായ രക്തയോട്ടം, നടുവേദന, സന്ധികളിലെ സമ്മർദം എന്നിവക്കെല്ലാം കാരണമാകുമെന്നാണ് പഠനം. ഇരിക്കുകയാണെങ്കിലും നിൽക്കുകയാണെങ്കിലും അവയും നമ്മുടെ ചലനവും തമ്മിൽ ഒരു സന്തുലിതത്വം കൊണ്ടുവരുകയാണ് പരിഹാരം.

  • ഇരുന്ന് ജോലി ചെയ്യുന്നവർ അര മണിക്കൂറോ ഒരു മണിക്കൂറോ കഴിയുമ്പോൾ എഴുന്നേറ്റ് സ്ട്രെച്ചിങ് വ്യായാമം ചെയ്യണം.
  • നിന്ന് ജോലി ചെയ്യുന്നവർ കൃത്യമായ ഇടവേളകളിൽ ഇരിക്കണം.
  • നിൽക്കുമ്പോൾ കൂടുതൽ ഭാരം നൽകിയ കാലിൽ നിന്ന് മറ്റേ കാലിലേക്ക് ഭാരം മാറ്റുന്നത് നടുവിനും കാലിനും അമിത സമ്മർദം ഏൽക്കുന്നത് തടയും.
  • ഇടക്ക് ഇരിക്കാനും ഇടക്ക് നിൽക്കാനും സാധ്യമാകുന്ന അഡ്ജസ്റ്റബ്ൾ ഡെസ്ക് മികച്ച ബദലാണ്. 

Leave a Reply

Your email address will not be published. Required fields are marked *

Explore More

കേരളത്തിൽ ആരോഗ്യ സംരക്ഷണത്തിന് സർക്കാർ സംഭാവന വളരെ കുറവെന്ന് സി.എ.ജി റിപ്പോർട്ട് ;മുക്കാൽ ഭാഗവും ജനങ്ങൾ സ്വന്തംനിലയിൽ പണം ചെലവഴിക്കുന്നു

കേരളത്തിന്‍റെ ആരോഗ്യസംരക്ഷണം ജനങ്ങളുടെ മാത്രം ബാധ്യത; ചികിത്സക്ക് സർക്കാർ ചെലവഴിക്കുന്നത് 25% മാത്രം

പ്രതീകാത്മക ചിത്രം കോഴിക്കോട്: കേരളത്തിൽ ആരോഗ്യ സംരക്ഷണത്തിന് സർക്കാർ സംഭാവന വളരെ കുറവാണെന്നും മുക്കാൽ ഭാഗവും ജനങ്ങൾ സ്വന്തംനിലയിൽ പണം ചെലവഴിക്കുകയാണെന്നും സി.എ.ജി റിപ്പോർട്ട്. ചികിത്സക്ക് ജനങ്ങൾ സ്വന്തം കൈയിൽനിന്ന് പണം ചെലവഴിക്കുന്നതിൽ രാജ്യത്ത് രണ്ടാം സ്ഥാനത്താണ് കേരളം. ചികിത്സക്ക് സ്വകാര്യ

ഇത് മധ്യപ്രദേശ് മോഡൽ; സർക്കാർ ആശുപത്രി ഐ.സി.യുവിൽ മാസങ്ങളായി എ.സി പ്രവർത്തിക്കുന്നില്ല, സ്വന്തമായി ഫാൻ കൊണ്ടുവന്ന് രോഗികൾ

ജബൽപൂർ (മധ്യപ്രദേശ്): സർക്കാർ ആശുപത്രി ഐ.സി.യുവിൽ മാസങ്ങളായി എ.സി പ്രവർത്തിക്കാത്തതിനാൽ സ്വന്തമായി ഫാൻ കൊണ്ടുവന്ന് രോഗികൾ. മധ്യപ്രദേശിലെ ജബൽപൂരിലുള്ള സേത് ഗോവിന്ദ ദാസ് വിക്ടോറിയ ജില്ല ആശുപത്രിയിലാണ് സംഭവം. നാല് മാസമായി ഇതാണ് സ്ഥിതിയെന്നാണ് പറയുന്നത്. ഇക്കാര്യം ചില മാധ്യമങ്ങൾ സംസ്ഥാന

ഹോമിയോ ‘ഇൻസുലിന്റെ’ ലൈസൻസ് റദ്ദാക്കി

പാലക്കാട്: ‘ഇൻസുലിൻ’ എന്ന പേരിൽ ഗുളികരൂപത്തിൽ ഇറക്കിയിരുന്ന ഹോമിയോ മരുന്നിന്റെ ലൈസൻസ് റദ്ദാക്കി. പ്രമേഹത്തിന് ഉപയോഗിക്കുന്ന ഇൻസുലിനായി തെറ്റിദ്ധരിപ്പിക്കുന്നെന്ന് പരാതി ഉയർന്ന ഈ ഗുളികയുടെ ലൈസൻസ് പുതുക്കാൻ അപേക്ഷ നൽകിയിട്ടില്ലെന്നും ലൈസൻസ് റദ്ദാക്കിയെന്നും രാജസ്ഥാൻ ഡ്രഗ്സ് കൺട്രോളർ വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ ഓഫിസ്