തിരുവനന്തപുരം: പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി സംസ്ഥാന വ്യാപകമായി മാര്‍ച്ച് മൂന്നിന് ഞായറാഴ്ച നടക്കും. അഞ്ച് വയസിന് താഴെയുള്ള കുഞ്ഞുങ്ങള്‍ക്കാണ് പോളിയോ തുള്ളിമരുന്ന് നല്‍കുന്നത്. സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണ ജോര്‍ജ് നിര്‍വഹിക്കും.

അഞ്ച് വയസിന് താഴെയുള്ള 23,28,258 കുഞ്ഞുങ്ങള്‍ക്ക് പ്രത്യേകം സജ്ജീകരിച്ച ബൂത്തുകള്‍ വഴി പള്‍സ് പോളിയോ തുള്ളിമരുന്ന് നല്‍കാനാണ് ലക്ഷ്യമിടുന്നതെന്ന് വീണ ജോര്‍ജ് പറഞ്ഞു. ട്രാന്‍സിറ്റ്, മൊബൈല്‍ ബൂത്തുകള്‍ ഉള്‍പ്പെടെ 23,471 ബൂത്തുകള്‍ പ്രവര്‍ത്തിക്കും. ഇതിനായി 46,942 വോളണ്ടിയര്‍മാര്‍ക്കും 1564 സൂപ്പര്‍വൈസര്‍മാര്‍ക്കും പരിശീലനം നല്‍കി. മാര്‍ച്ച് നാല്, അഞ്ച് തീയതികളില്‍ വോളണ്ടിയര്‍മാര്‍ വീടുകളില്‍ സന്ദര്‍ശനം നടത്തി അഞ്ച് വയസില്‍ താഴെയുള്ള എല്ലാ കുഞ്ഞുങ്ങള്‍ക്കും തുള്ളിമരുന്ന് നല്‍കി എന്നുറപ്പാക്കും.

എന്തെങ്കിലും കാരണത്താല്‍ മാര്‍ച്ച് മൂന്നിന് തുള്ളിമരുന്ന് നല്‍കാന്‍ സാധിക്കാത്ത കുഞ്ഞുങ്ങള്‍ക്ക് ഭവന സന്ദര്‍ശന വേളയില്‍ തുള്ളിമരുന്ന് നല്‍കുന്നതാണ്. എല്ലാ രക്ഷാകര്‍ത്താക്കളും അഞ്ച് വയസ് വരെയുള്ള എല്ലാ കുഞ്ഞുങ്ങള്‍ക്കും പോളിയോ തുള്ളിമരുന്ന് നല്‍കി പോളിയോ നിര്‍മ്മാര്‍ജന തീവ്രയജ്ഞത്തില്‍ പങ്കാളികളാകണമെന്ന് മന്ത്രി അഭ്യർഥിച്ചു.

കേരളത്തില്‍ 2000ന് ശേഷവും ഇന്ത്യയില്‍ 2011 ന് ശേഷവും പോളിയോ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 2014 മാര്‍ച്ചില്‍ ലോകാരോഗ്യ സംഘടന ഇന്ത്യയെ പോളിയോമുക്ത രാജ്യമായി പ്രഖ്യാപിച്ചുവെങ്കിലും നമ്മുടെ അയല്‍ രാജ്യങ്ങളില്‍ പോളിയോ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനാല്‍ രോഗസാധ്യത ഒഴിവാക്കുന്നതിനായാണ് പോളിയോ തുള്ളി മരുന്ന് നല്‍കുന്നത്.

മാര്‍ച്ച് മൂന്നിന് രാവിലെ എട്ട് മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് പോളിയോ ബൂത്തുകള്‍ പ്രവര്‍ത്തിക്കുന്നത്. സ്‌കൂളുകള്‍, അങ്കണവാടികള്‍, വായനശാലകള്‍, ആരോഗ്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ബൂത്തുകള്‍, ബസ് സ്റ്റാന്റുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍ എന്നിവിടങ്ങളിലെ ട്രാന്‍സിറ്റ് ബൂത്തുകള്‍, അതിഥി തൊഴിലാളികളുടെ ക്യാമ്പുകള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ മൊബൈല്‍ ബൂത്തുകള്‍ എന്നിവ വഴിയാണ് തുള്ളിമരുന്ന് വിതരണം നടത്തുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, വിവിധ വകുപ്പുകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവയുടെ പൂര്‍ണ സഹകരണത്തോടെയാണ് പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി സംഘടിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Explore More

പ്രമേഹത്തിനുള്ള ‘ഇൻസുലിൻ ബസഗ്ലർ’ ഇന്ത്യൻ വിപണിയിൽ നിന്ന് പിൻവലിക്കും

പ്രമേഹത്തിനുള്ള ‘ഇൻസുലിൻ ബസഗ്ലർ’ ഇന്ത്യൻ വിപണിയിൽ നിന്ന് പിൻവലിക്കും

അമേരിക്കൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ എലി ലില്ലി തങ്ങളുടെ ഇൻസുലിൻ ഗ്ലാർജിൻ ഉൽപന്നമായ ബസഗ്ലർ ക്വിക്ക്പെന്നിനെ ഇന്ത്യൻ വിപണിയിൽ നിന്ന് പിൻവലിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചു. മരുന്ന് ഇന്ത്യൻ വിപണിയിൽ കടുത്ത മത്സരം നേരിടുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കം. മുതിർന്നവരിലും കുട്ടികളിലും ടൈപ്പ് 1,

നെഞ്ചുവേദനയെ ഭയക്കേണ്ടത് എപ്പോള്‍?

ലക്ഷണങ്ങള്‍ നിസ്സാരവത്കരിക്കുന്നത് അപകടം. താരതമ്യേന അപകടകാരിയല്ലാത്ത അസിഡിറ്റി (ആസിഡ് റിഫ്ലക്സ് ) മുതല്‍ അതി ഗുരുതരമായ ഹൃദയാഘാതത്തിന്‍റെ വരെ പ്രധാന ലക്ഷണമാണ് നെഞ്ചുവേദന. അനുഭവപ്പെടുന്ന വേദനയും മറ്റു ലക്ഷണങ്ങളും ഒരു പരിധിവരെ സമാനമായതിനാല്‍, കാരണം തിരിച്ചറിയുകയെന്നത് ഏറെ പ്രയാസവുമാണ്. ജീവന്‍ അപകടത്തിലായേക്കാവുന്ന

കെ.ജി.എം.ഒ.എ ജനറൽ സെക്രട്ടറി ഡോ. ജോബിൻ ജി. ജോസഫ്, പ്രസിഡണ്ട് ഡോ. പി.കെ. സുനിൽ

കെ.ജി.എം.ഒ.എ ജനറൽ സെക്രട്ടറി ഡോ. ജോബിൻ ജി. ജോസഫ്, പ്രസിഡണ്ട് ഡോ. പി.കെ. സുനിൽ

കെ.ജി.എം.ഒ.എ ജനറൽ സെക്രട്ടറി ഡോ. ജോബിൻ ജി. ജോസഫ്, പ്രസിഡണ്ട് ഡോ. പി.കെ. സുനിൽ കുമരകം: ജനുവരി 18, 19 തിയതികളിൽ കുമരകത്ത് നടന്ന കേരള ഗവ. മെഡിക്കൽ ഓഫീസേർസ് അസോസിയേഷന്റെ (കെ.ജി.എം.ഒ.എ ) 58ാം സംസ്ഥാന സമ്മേളനം – വന്ദനം-