എടക്കര: പോത്തുകല്ലില്‍ മഞ്ഞപ്പിത്തം വ്യാപകമാകുന്നു. നിയന്ത്രണ മാര്‍ഗങ്ങളുമായി ആരോഗ്യ വകുപ്പ് രംഗത്ത്. നാല്‍പതിലേറെ ആളുകള്‍ക്കാണ് കഴിഞ്ഞ ഒന്നര മാസത്തിനിടയില്‍ പഞ്ചായത്തില്‍ മഞ്ഞപ്പിത്തം ബധിച്ചത്. ഇതില്‍ മൂന്ന് പേര്‍ ഛർദിയടക്കമുള്ള ലക്ഷണങ്ങളോടെ നിലമ്പൂര്‍ ജില്ല ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ 20 ദിവസത്തിനുള്ളില്‍ 30 കേസുകളാണ് ഉണ്ടായിട്ടുള്ളത്.

പോത്തുകല്‍, എടക്കര, നിലമ്പൂര്‍ ടൗണുകളിലെ കൂള്‍ബാറുകളില്‍നിന്ന് ശീതള പാനീയങ്ങള്‍ കഴിച്ചവരിലാണ് കൂടുതലായി മഞ്ഞപ്പിത്തം ബാധിച്ചിട്ടുള്ളത്. മഞ്ഞപ്പിത്ത ബാധയുടെ വ്യാപനതോത് ഉയരാനുള്ള സാധ്യത ആരോഗ്യവകുപ്പ് തള്ളിക്കളയുന്നില്ല. വേനലായതോടെ ടൗണുകളിലെ കിണറുകള്‍ മലിനമായതാണ് മഞ്ഞപ്പിത്തബാധ ഉയരാനുള്ള കാരണം.

വ്യാപനത്തെത്തുടര്‍ന്ന് പോത്തുകല്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. ഇതിന്റെ ഭാഗമായി ഹോട്ടലുകളിലും കൂള്‍ബാറുകളിലും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധനകള്‍ നടത്തി. പല സ്ഥാപനങ്ങളിലും ഉപയോഗിക്കുന്ന ജലം മലിനമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ജല സ്രോതസ്സുകളും മലിനമായതായി പരിശോധനകളില്‍ തെളിഞ്ഞു. കടകളില്‍ ഫില്‍ട്ടര്‍ സ്ഥാപിക്കാനും മലിന ജലം ഉപയോഗിക്കാതിരിക്കാനും സ്ഥാപന ഉടമകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഉപയോഗിക്കുന്ന ജലം പരിശോന നടത്തി ആരോഗ്യ വകുപ്പിന് സര്‍ട്ടിഫിക്കറ്റ് നല്‍കിയ ശേഷം ഉപയോഗിക്കാനും നിര്‍ദേശം നല്‍കി. അനൗണ്‍സ്‌മെന്റ്, നോട്ടീസ് വിതരണം തുടങ്ങിയ ബോധവത്കരണ പരിപാടികളും, കിണറുകളില്‍ ക്ലോറിനേഷന്‍ അടക്കമുളള പ്രതിരോധപ്രവര്‍ത്തനങ്ങളും ഊര്‍ജിതമാണ്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

പരപ്പനങ്ങാടിയിൽ അഞ്ചു വയസ്സുകാരന് ജപ്പാൻജ്വരം

പരപ്പനങ്ങാടി: നഗരസഭ പരിധിയിൽ അഞ്ചു വയസ്സുകാരന് ജപ്പാൻ ജ്വരം സ്ഥിരീകരിച്ചു. നെടുവ പൂവത്താൻകുന്നിലെ ദമ്പതികളുടെ മകനാണ് രോഗം സ്ഥിരീകരിച്ചതായി പരിശോധന ഫലം വന്നത്. 10 ദിവസം മുമ്പേ പനി ബാധിച്ച് കുട്ടിയെ സ്വകാര്യ ആശുപത്രികളിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചിരുന്നു.

കെട്ടിപ്പിടിത്തം മുതൽ ‘പുറംചൊറിയൽ’ വരെ

കെട്ടിപ്പിടിത്തം മുതൽ ‘പുറംചൊറിയൽ’ വരെ

ശരീരത്തെയും മനസ്സിനെയും പ്രചോദിപ്പിക്കാൻ പ്രകൃതിപരമായുള്ള മസ്തിഷ്‍ക കെമിക്കൽ സംവേദന ഹോർമോണാണല്ലോ ഡോപമിൻ. സൃഷ്ടിപരമായ കാര്യങ്ങൾ ചെയ്യാനും സന്തോഷമായിരിക്കാനും ഈ ഹോർമോൺ പ്രചോദിപ്പിക്കും. ഡോപമിൻ സ്വാഭാവികമായി ശരീരത്തിൽ സൃഷ്ടിക്കപ്പെടാൻ സഹായിക്കുന്ന കുറേ കാര്യങ്ങളുണ്ട് നമ്മുടെ നിത്യജീവിതത്തിൽ. ഇങ്ങനെ വളരെ കുറഞ്ഞ സമയത്തിൽ, കുറഞ്ഞ

പക്ഷാഘാത ചികിൽസ ആയൂർവേദത്തിൽ

പക്ഷാഘാത ചികിൽസ ആയൂർവേദത്തിൽ

പക്ഷാഘാതം അഥവാ സ്ട്രോക്ക് ഗുരുതരമായി കണക്കാക്കേണ്ട ഒന്നാണ്. ആയുർവേദത്തിൽ ഇതിന് കൃത്യമായ ചികിൽസയുണ്ട്. സ്ട്രോക്കിന് കാരണമായ സാധാരണ അപകട ഘടകങ്ങൾ: പ്രായം, കുടുംബ ചരിത്രം, മുമ്പത്തെ സ്ട്രോക്ക്, ലിംഗഭേദം, ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, ലഹരിവസ്തുക്കളുടെ ദുരുപയോഗം – പുകവലിയും മദ്യപാനവും, ഉയർന്ന